Connect with us

Culture

എന്‍.ഐ.എ ഭേദഗതി ബില്‍ വോട്ടെടുപ്പ്: പ്രതികരണവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇക്കഴിഞ്ഞ തിങ്കളാഴ്ച (15.07.2019) എന്‍.ഐ.എ ആക്ടിന്റെ ഭേദഗതി നിയമം പാര്‍ലമെന്റില്‍ വരികയുണ്ടായി. ഇതിന്റെ വോട്ടടുപ്പില്‍ മുസ്‌ലിം ലീഗ് അതിനെ എതിര്‍ത്തു വോട്ട് ചെയ്തില്ല എന്ന് വിമര്‍ശിച്ച് ചില സോഷ്യല്‍ മീഡിയാ കുറിപ്പുകള്‍ കാണാനിടയായി.
അത് വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാത്തത് കൊണ്ടാണെന്ന് ഞങ്ങള്‍ വിനയപൂര്‍വ്വം ചൂണ്ടിക്കാട്ടുന്നു. ഈ ബില്ലിലെ ഭേദഗതികള്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു.
ഇന്ത്യക്ക് പുറത്ത് നിന്നുള്ള ആളുകള്‍ പുറം രാജ്യങ്ങളില്‍ വച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കോ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കോ എതിരായി ഒരു കുറ്റം ചെയ്താല്‍ എന്‍.ഐ.എ ആക്ട് അവര്‍ക്കും ബാധകമാണ്. എന്‍.ഐ.എയുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇവിടെ നിയമപ്രകാരമുള്ള അവകാശാധികാരങ്ങള്‍ ഇന്ത്യക്ക് പുറത്ത് വച്ച് നടത്തുന്ന കുറ്റകൃത്യങ്ങളെ കുറിച്ചും ഉണ്ടാവും എന്നുമുള്ളതാണ്. മറ്റൊന്ന് ഇത്തരം കേസുകള്‍ വിചാരണ ചെയ്യുന്നതിന് ഒന്നോ അതിലധികമോ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുകയോ സ്ഥാപിക്കുകയോ ചെയ്യുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന് അധികാരമുണ്ടാവും.

ഈ ബില്ലില്‍ പറഞ്ഞതു പ്രകാരം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം, പരമാധികാരം എന്നിവ സംബന്ധിച്ച ഒരു കുറ്റം ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അവര്‍ക്കെതിരെ ആ നാട്ടിലെ നിയമത്തിന്റെ കൂടി പിന്‍ബലത്തോട് കൂടി കേസെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് അനുവാദം നല്‍കുന്ന നിയമത്തെ മുസ്‌ലിംലീഗിന് എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യരുതെന്നും നിരപരാധികളെ ഉപദ്രവിക്കാനുള്ള ഉപകരണമായി ദേശീയ അന്വേഷണ ഏജന്‍സി മാറരുതെന്നും പറയേണ്ട ബാദ്ധ്യത ലീഗിനുണ്ട്. പാര്‍ട്ടി ആ ബാദ്ധ്യത പാര്‍ലമെന്റില്‍ കൃത്യമായി നിര്‍വ്വഹിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗ് ഇവിടെ ആര് ഭരിച്ചാലും ഇന്ത്യയുടെ വിശാല താത്പര്യങ്ങളുടെ കൂടെ നിന്ന ഒരു പ്രസ്ഥാനമാണ്. ഇത്തരം ഒരു നിയമത്തില്‍ മറിച്ച് വോട്ട് ചെയ്താല്‍ അത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രാജ്യ താത്പര്യത്തിനെതിരായി നില്‍ക്കുന്നവരെന്ന പ്രചരണം നടത്താന്‍ ഫാസിസ്റ്റ് ശക്തികള്‍ക്കും പ്രത്യേകിച്ചും ബി.ജെ.പിക്കും എളുപ്പമാകും. ഇത്തരം ശക്തികള്‍ ആഗ്രഹിക്കുന്നതും അതാണ്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ കരിനിയമങ്ങള്‍ക്കെതിരായി ധീരമായ നിലപാടെടുത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. അതോടൊപ്പം ഇന്ത്യയിലെ പ്രയാസപ്പെടുന്ന ന്യൂനപക്ഷത്തിന് രക്ഷാകവചമായി നില്‍ക്കേണ്ട ബാധ്യതയും മുസ്‌ലിം ലീഗിനുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.
സി.പി.എമ്മും ഉവൈസിയും എടുത്ത നിലപാടിന്റെ കൂടെ നില്‍ക്കാമായിരുന്നില്ലേയെന്ന ചോദ്യം വൈകാരികമാണ്. അത് വിവേകപൂര്‍വ്വമല്ല. മുസ്‌ലിം ലീഗ് വോട്ട് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കിയല്ല. താത്കാലികമായ ഒരു കൈയ്യടിക്ക് വേണ്ടിയുമല്ല.
ബി.ജെ.പി ഗവണ്‍മെന്റിന്റെ കഴിഞ്ഞ ഭരണത്തിലും ഇപ്പോഴും ഞങ്ങള്‍ ആരുടേയും കൂടെ പക്ഷം ചേര്‍ന്നിട്ടില്ല. ഞങ്ങള്‍ ചേര്‍ന്ന് നിന്നത് സത്യസന്ധതയുടേയും പ്രായോഗികതയുടേയും പക്ഷത്തായിരുന്നു. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടുകളും ഉണ്ടായിരുന്നു. മുത്തലാഖ്, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം എന്നീ കാര്യങ്ങളിലെല്ലാം ഞങ്ങളുടെ ചിന്താഗതിയോട് ആര് യോചിക്കുന്നുവെന്നും വിയോചിക്കുന്നുവെന്നും ഞങ്ങള്‍ നോക്കിയിട്ടില്ല. ഇക്കാര്യത്തിലും ഞങ്ങളുടെ നിലപാട് അത് തന്നെ. ഞങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ പറയുന്നവരോടും സന്തോഷം പറയുന്നവരോടും നന്ദിയുണ്ട്.

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending