Connect with us

Culture

എവിന്‍ ലെവിസിന് സെഞ്ച്വറി; ട്വന്റി 20-യില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച് വിന്‍ഡീസ്

Published

on

ജമൈക്ക: എവിന്‍ ലെവിസിന്റെ (125 നോട്ടൗട്ട്) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യക്കെതിരായ ഏക ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സ് നേടിയെങ്കിലും എവിന്‍ ലെവിസ് കരിയറിലെ രണ്ടാം ടി 20 സെഞ്ച്വറി നേടിയതോടെ ഒമ്പത് പന്ത് ശേഷിക്കെ ആതിഥേയര്‍ വിജയിക്കുകയായിരുന്നു. ലെവിസ് ആണ് കളിയിലെ കേമന്‍.

തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് ക്യാപ്ടന്‍ വിരാട് കോഹ്ലിയും (22 പന്തില്‍ 39) ശിഖര്‍ ധവാനും (12 പന്തില്‍ 23) ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ആറാം ഓവറില്‍ ഇരുവരും മടങ്ങിയതോടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. ദിനേഷ് കാര്‍ത്തിക്കും (29 പന്തില്‍ 48) ഋഷഭ് പന്തും (35 പന്തില്‍ 38) ഇന്നിംഗ്സ് നയിച്ചെങ്കിലും അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. ധോണി (2), കേദാര്‍ ജാദവ് (4) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിയാതിരുന്നതും സ്‌കോറിംഗിനെ ബാധിച്ചു. ജെറോം ടെയ്ലര്‍, കെസ്രിക് വില്യംസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു.

ക്രിസ് ഗെയിലിനൊപ്പം ഇന്നിംഗ്സ് ഓപണ്‍ ചെയ്ത എവിന്‍ ലെവിസ് വെറ്ററന്‍ താരത്തെ കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് സബീനാ പാര്‍ക്കില്‍ വെടിക്കെട്ട് നടത്തിയത്. 62 പന്ത് നേരിട്ട താരം ആറ് ഫോറും പന്ത്രണ്ട് സിക്സറുമടിച്ചു. കൂറ്റനടിക്ക് ശ്രമിച്ച് കുല്‍ദീപ് യാദവിന് വിക്കറ്റ് നല്‍കി ഗെയ്ല്‍ (18) മടങ്ങിയ ശേഷം മര്‍ലോണ്‍ സാമുവല്‍സ് (36 നോട്ടൗട്ട്) ലെവിസിന് പിന്തുണ നല്‍കി. രണ്ട് ക്യാച്ച് അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടതും രണ്ട് സ്റ്റംപിങുകള്‍ ധോണി പാഴാക്കിയതും ഇന്ത്യക്ക് തിരിച്ചടിയായി.

കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് എവിന്‍ ലെവിസ് നേടിയത്. ഇതിനു മുന്നത്തെ സെഞ്ച്വറിയും ഇന്ത്യക്കെതിരെ ആയിരുന്നു. ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ഗെയില്‍ എന്നിവര്‍ മാത്രമാണ് ഇതിനു മുമ്പ് രണ്ട് സെഞ്ച്വറി നേട്ടം കൈവരിച്ചിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസില്‍ അന്താരാഷ്ട്ര ടി 20 സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ലെവിസ് ചേസിംഗില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡും നേടി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending