Connect with us

More

ഹ്യൂമേട്ടന്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സില്‍; നന്ദി പറയാം ഈ ഏജന്റിന്

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: രണ്ടു സീസണുകള്‍ക്ക് ശേഷം ഇയാന്‍ ഹ്യൂമെന്ന കനേഡിയന്‍ താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞകുപ്പായത്തിലെത്തുന്ന സന്തോഷത്തിലാണ് ആരാധകരെല്ലാം. മാനേജ്‌മെന്റിന്റെ സര്‍പ്രൈസായി വിലയിരുത്തപ്പെടുന്ന ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടനെ ബ്ലാസ്റ്റേഴ്‌സില്‍ തിരികെ എത്തിക്കാനായി കരുക്കള്‍ നീക്കിയത് ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് ഫുട്‌ബോള്‍ ഏജന്റുമായ ബല്‍ജിത് റിഹാല്‍. ബല്‍ജിത് സി.ഇ.ഒ ആയി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെന്റീവ് സ്‌പോര്‍ട്‌സും ടി.സി.എസ് ഏഷ്യയുമാണ് ഇയാന്‍ ഹ്യൂമിന്റെ സംയുക്ത ഏജന്റുമാര്‍. ഇന്നു രാവിലെ ബല്‍ജിത് തന്നെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിലെത്തിയ വിവരം ഫെയ്‌സ്ബുക്കിലൂടെ ആദ്യമായി പുറത്തു വിട്ടത്.

hume-and-baljith

ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സില്‍ തിരികെ എത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് താന്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും ഹ്യൂമുമായി കരാറായ വിവരം അഭിമാനത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു ബല്‍ജിതിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് കീഴില്‍ ബല്‍ജിതിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നന്ദി പ്രകടനമാണ് ഇപ്പോള്‍. ഐ.എസ്.എല്‍ തുടക്കം മുതല്‍ ഇയാന്‍ ഹ്യൂമിന്റെ ഏജന്റായിരുന്നു ബല്‍ജിത്. ഇന്നലെ ഐ.എസ്.എല്‍ ഡ്രാഫ്റ്റിനിടെ മുംബൈയില്‍ വച്ച് ബല്‍ജിതുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരം ഇയാന്‍ ഹ്യൂം ഫെയ്‌സ്ബുക്ക് വഴി അറിയിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ തിരികെയെത്തുമെന്ന പരോക്ഷ സൂചനയും അദ്ദേഹം നല്‍കി. അവസാന നിമിഷങ്ങളിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നും ഹ്യൂം പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബല്‍ജിത് കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് പ്രധാന താരങ്ങളെ എത്തിക്കുന്നതിലും ഗണ്യമായ പങ്ക് വഹിച്ചിരുന്നു. ഹ്യൂമിനെ കൂടാതെ സൗത്ത് ആഫ്രിക്കന്‍ താരം സമീഗ് ദ്യൂതി, ഇന്നലെ ഡ്രാഫ്റ്റില്‍ വിവിധ ടീമുകള്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ താരങ്ങലായ ലാലിയന്‍സുവാല ചാങ്‌തെ, സൈരുവാത് കീമ, ഗുര്‍പ്രീത് സിങ്, ജെറി മവിമിങ്താങ തുടങ്ങിയവരുടെയും ഏജന്റാണ് ബല്‍ജിത്. 2014ലും കഴിഞ്ഞ സീസണിലും കേരളത്തിന്റെ കുന്തമുനയായിരുന്നു ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട് ഇത്തവണയും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുമെന്ന സൂചനയും ബല്‍ജിത് നല്‍കുന്നുണ്ട്.

kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്

Published

on

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.

 

Continue Reading

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

അധിക്ഷേപം ന്യായീകരിച്ച് മുഖ്യമന്ത്രി; പി.വി അന്‍വറിന്റെ ‘ഡിഎന്‍എ’ അധിക്ഷേപത്തെ പിന്തുണച്ച് പിണറായി വിജയന്‍

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്

Published

on

രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ ആ പരാമർശത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ഗൗരവമേറിയ ഈ പരാമർശത്തെ പിന്തുണയ്ക്കുന്ന രൂപത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Continue Reading

Trending