Connect with us

Culture

ഭീതിയാണ് ഇപ്പോഴും; ദുരന്തം ഇവരുടെ മാനസിക നിലയും തെറ്റിച്ചു

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: നിനച്ചിരിക്കാത്ത നേരത്ത് എത്തിയ പ്രളയം പലരുടെയും മാനസിക നിലയെയാണ് തെറ്റിച്ചത്. കിടപ്പാടം ഇല്ലാതായി. മാറ്റിയുടുക്കാന്‍ വസ്ത്രമില്ല. സമ്പത്തും രേഖകളും പ്രളയം കവര്‍ന്നു. പട്ടിണി മാറ്റാന്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണിന്ന്. ശാരീരികവും മാനസികമായും തളര്‍ന്ന് പോയവരെ പിടിച്ചുലക്കുകയായിരുന്നു ദുരന്തം.
ഇരിട്ടി, ആലുവ, കമ്പിനിപ്പടി, കുന്നത്തൂര്‍ മേഖലകളില്‍ സാമൂഹ്യ പ്രവര്‍ത്തക സാജിത ഹാരിസും സഹപ്രവര്‍ത്തകരും നടത്തിയ യാത്രാ അനുഭവം വേദനാജനകമാണ്. നേരില്‍ കണ്ടതിന് സമാനം സാജിതയുടെ വാക്കുകള്‍. പ്രളയവും ഉരുള്‍പൊട്ടലും നാശം വിതച്ച പ്രദേശങ്ങളിലെ വീടുകളും വിദ്യാലയങ്ങളും ആസ്പത്രികളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതില്‍ പങ്കാളികളാകുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരില്‍ നിന്ന് അവര്‍ പോയത്. ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് തങ്ങളെ കൊണ്ടാകുന്ന സഹായം എത്തിക്കുകയുമായിരുന്നു ലക്ഷ്യം. കേട്ടറിഞ്ഞതിനേക്കാള്‍ ഭീകരമായിരുന്നു ദുരന്ത മേഖലകളിലെ കാഴ്ചകള്‍. 14 കുടുംബങ്ങളെയാണ് ആ സന്നദ്ധ സംഘ

ത്തിന് നേരില്‍ കാണാനായത്. അവരുടെ കണ്ണുകളില്‍ ഇപ്പോഴും ഭീതിയൊഴിഞ്ഞിട്ടില്ല. ദുരന്തം അവരുടെ മനസിലും ആഘാതമേല്‍പ്പിച്ചിരിക്കുന്നു. ഇവരില്‍ ചില കുടുംബങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്. മനസും ശരീരവും തളര്‍ന്ന് പോയ സാഹില്‍, അവന്റെ ഉമ്മ നസിയ ഇവരുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ കരളലിയിക്കും. രോഗം തളര്‍ത്തിയ സാഹിലിന്റെയുള്ളില്‍ ദുരന്തം കടുത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നു. പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവനെ തളര്‍ത്തിയിരിക്കുന്നു കലിപൂണ്ടെത്തിയ പ്രകൃതിയുടെ സംഹാര താണ്ഡവം. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് നാസറിനും പേടിയാണ്. ഉമ്മ ഫാത്തിമയാണ് അവന് താങ്ങും തണലും. അവര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു സര്‍വവും.
പ്രളയത്തില്‍ നിന്നും ജീവിതത്തിലേക്ക് കര കയറിയ കുഞ്ഞിബീവിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ആ സ്ത്രീ കൂലിപണിയെടുത്തും വിദേശത്ത് ഹോം നഴ്‌സ് ജോലി ചെയ്തുമാണ് ജീവിതം കരുപ്പിടിപ്പിച്ചത്. മൂന്ന് മക്കളാണ് ഇവര്‍ക്ക്. എല്ലാവരും വിവാഹിതര്‍. മകള്‍ക്ക് വീടും വെച്ച് കൊടുത്തു. ഭര്‍ത്താവ് ഉപേക്ഷിച്ച മകളും രണ്ട് മക്കളും ഇപ്പോള്‍ കുഞ്ഞിബീവിയുടെ തണലിലാണ്. കുഞ്ഞ് മക്കളുടെ വിശപ്പ് മാറ്റാന്‍ രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ചാലക്കുടി പുഴയുടെ തീരത്തെ കൊച്ചുകടവ് ഗ്രാമത്തിലെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയത്. സര്‍വവും മുക്കിയെടുത്തു പ്രളയ ജലം. വലിയ പാത്രങ്ങളുമായി എത്തിയ രക്ഷാ പ്രവര്‍ത്തകരാണ് കുഞ്ഞിബീവിയെയും പേര മക്കളെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. സമീപത്തെ വീടുകളിലും വെള്ളം കയറി.
പ്രളയം തകര്‍ത്തവര്‍ക്കരികില്‍ ഇപ്പോഴും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ഏക ആശ്വാസം. ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്ന് പോയ കുറെ ജന്മങ്ങള്‍ ചുറ്റുവട്ടത്തുണ്ട്. ഇവരിലേക്ക് എത്തണം സര്‍ക്കാര്‍ സഹായം. പൂജ്യത്തില്‍ നിന്ന് ജീവിതം തുടങ്ങുകയാണിവര്‍. ആരോഗ്യവും മാനസികവുമായ പരിചരണവും കൂടി ഇവര്‍ക്ക് അത്യാവശ്യമാണ്. സര്‍ക്കാര്‍ കണക്കില്‍ ആരും പുറത്താകരുത്. ഔദാര്യമല്ല സഹായം നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അവകാശമാണ്. തിരിച്ച് പിടിക്കട്ടെ കുഞ്ഞിബീവിയും സാഹിലും നാസറുമുള്‍പ്പെടുന്ന കുടുംബത്തോടൊപ്പം ദുരിത ബാധിതര്‍ ഓരോരുത്തരായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending