Connect with us

Culture

അധ്യാപകനെതിരെ അപവാദ പ്രചരണം നടത്തിയ എസ്.എഫ്.ഐയുടെ പരാതി വ്യാജമായിരുന്നെന്ന് എട്ട് വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍

Published

on

കണ്ണൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ എസ്.എഫ്.ഐ നടത്തിയ അപവാദപ്രചരണം വ്യാജമായിരുന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. അന്ന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ അധ്യാപകനായിരുന്ന ഇഫ്തിഖാര്‍ അഹമ്മദ് എന്ന അധ്യാപകനാണ് എസ്.എഫ്.ഐ ആസൂത്രിതമായി നടത്തിയ വ്യാജപ്രചരണത്തിന്റെ കഥ പുറത്തുവിട്ടിരിക്കുന്നത്. അന്നത്തെ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായിരുന്ന എസ്.എഫ്.ഐ നേതാവിനോട് എന്‍.എസ്.എസ് ക്യാമ്പില്‍ വെച്ച് ഇഫ്തിഖാര്‍ അഹമ്മദ് മോശമായി പെരുമാറിയെന്നായിരുന്നു എസ്.എഫ്.ഐ പ്രചരണം. എന്നാല്‍ അത് കളവായിരുന്നു എന്നാണ് ഇപ്പോള്‍ ആ വിദ്യാര്‍ത്ഥിനി തന്നെ അധ്യാപകനോട് ഏറ്റുപറഞ്ഞിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

#വ്യാജപരാതിക്ക് #കൂട്ടുനിന്നുവെന്ന #കുറ്റസമ്മതവുമായി #എട്ട് #വർഷത്തിന് #ശേഷം #എസ്എഫ്ഐ#പ്രവർത്തകയായ #എന്റെ #വിദ്യാർത്ഥിനി

ഇത് എന്റെ കഥയാണ്.. ഒരു സ്വതന്ത്ര രാഷ്ട്രീയ നിലപാട് സൂക്ഷിച്ചു എന്ന പേരിൽ കണ്ണൂരിലെ ചില സി.പി.എം. അനുഭാവികൾ നടത്തിയ ഒരു വേട്ടയാടലിന്റെ കഥ.. രാഷ്ട്രീയ പകപോക്കലിന്റെ കഥ.. അതിൽ ഇപ്പോഴുണ്ടായിട്ടുള്ള ട്വിസ്റ്റിന്റെ കഥ..

വിശദമായി തന്നെ പറയാം..

അധ്യാപകദിനം ആശംസിച്ച ശേഷം, ഓർമയുണ്ടോ എന്ന് ചോദിച്ചു കൊണ്ടും, സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുമാണ് രേഷ്മ ഇക്കഴിഞ്ഞ അധ്യാപക ദിനത്തിൽ എന്നോട് ചില തുറന്നു പറച്ചിലുകളും കുറ്റസമ്മതവും നടത്തിയത്.. അതും 8 വർഷത്തിന് ശേഷം!!

“കാലം മായ്ക്കാത്ത മുറിവുണ്ടോ” എന്ന് ചോദിച്ചു കൊണ്ടാണ് ഇപ്പോൾ അധ്യാപികയായ എന്റെ മുൻകാല എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനിയും, എസ്.എഫ്.ഐ. പ്രവർത്തകയുമായിരുന്ന രേഷ്മ എന്നോട് മെസഞ്ചറിൽ ചാറ്റ് ആരംഭിച്ചത്..

വലിയ താല്പര്യം കാണിക്കാതെ, ചാറ്റ് തുടരുന്നത് ഇഷ്ടപ്പെടാതെ, ഞാൻ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ടായിരിക്കാം, അവൾ “ഇപ്പോഴും ദേഷ്യമാണോ” എന്ന് ചോദിച്ചത്. ഒരു അധ്യാപകൻ എന്ന നിലയിൽ, വിദ്യാർത്ഥികളിൽ വല്ല തെറ്റുകളും വന്നുപോയാൽ പൊറുത്തുകൊടുക്കുക എന്നത് ധാർമികതയുടെ ഭാഗമാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു പഴഞ്ചൻ മനസ്ഥിതി ഉള്ളത് കൊണ്ടാണ് അവളോട് സംസാരം തുടർന്നത്..

എൻ.എസ്.എസ്. ക്യാമ്പിൽ വെച്ച് ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി (ചുമലിൽ കൈവെച്ചു എന്ന അപരാധം) എന്ന പരാതി നൽകി, രാഷ്ട്രീയമായി എതിർപക്ഷത്തായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് എസ്.എഫ്.ഐ. കളിച്ചത്. ചില ഇടത് അധ്യാപക സംഘടനക്കാരുടെ പ്രോത്സാഹനവും അവർക്ക് എന്നെ അപമാനിക്കാൻ ലഭിച്ചു.

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ഇംഗ്ലീഷ് ലകചററായി ജോലി ചെയ്യുന്ന കാലം. പരാതിക്കാരി അപമര്യാദയ്ക്ക് ഇരയായവളല്ല.. മറിച്ച്, എസ്.എഫ്.ഐ. ബാനറിൽ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർപേഴ്‌സനാണ്..

പിന്നെ ദേശാഭിമാനിയുടെ ഊഴമായിരുന്നു.. കൂടാതെ കണ്ണൂരിൽ നിന്നുമിറങ്ങുന്ന ചില അന്തിപ്പത്രങ്ങളുടെയും.. പൊടിപ്പും തൊങ്ങലും വെച്ച് അവർ മഞ്ഞ നിരത്തി.. ക്യാമ്പസിനകത്തും പുറത്തും പോസ്റ്ററുകൾ നിരന്നു..

ഇതര വിദ്യാർത്ഥി സംഘടനകൾക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടായതിനാൽ ആ പരാതിക്കെതിരെ, എന്നെ അനുകൂലിച്ചു കൊണ്ട് വിദ്യാർഥികൾ സംഘടിച്ചു.. എന്നെ അനുകൂലിച്ച് അവരിൽ മുമ്പിലുണ്ടായിരുന്നതോ, അപമര്യാദയ്ക്ക് ഇരയായി എന്ന് ആരോപിക്കപ്പെട്ട വിദ്യാർഥിനിയും..

കോളേജിൽ ഒരു സംഘർഷാവസ്ഥ ഉടലെടുത്തു.. ഒടുക്കം ഒരു മുൻ ഇടത് അധ്യാപക നേതാവായിരുന്ന ഡെപ്യുട്ടി ഡയറക്ടർ അന്വേഷണത്തിനായി കോളേജിലെത്തി.. അയാളെ സ്വീകരിച്ചാനയിച്ച ശത്രുപക്ഷത്തുള്ളവരെ, എന്നെ അനുകൂലിച്ച വിദ്യാർത്ഥിനികളും ചില അധ്യാപകരും നേരിട്ടു..

ഒടുവിൽ, കോളേജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന് റിപ്പോർട്ടുണ്ടാക്കി, ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തലേന്ന് കാസർക്കോട് ഗവ. കോളേജിലേക്ക് എനിക്കൊരു ട്രാൻസ്ഫർ അടിച്ചു തന്നു (ആ ട്രാൻസ്ഫറിന് SFI പേരിട്ടതും പ്രചരിപ്പിച്ചതും പണിഷ്മെന്റ് ട്രാൻസ്ഫർ എന്ന പേരിലായിരുന്നു)

തളരാൻ ഞാൻ ഒരുക്കമല്ലായിരുന്നു…
പരാതിപ്പെട്ട മുഴുവൻ വിദ്യാർഥിനികൾക്കുമെതിരെ കോടതിയിൽ കേസ് കൊടുത്തു..

വക്കീൽ നോട്ടീസ് കിട്ടിത്തുടങ്ങിയ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.. എന്നെ സഹായിച്ച അധ്യാപകരെ സ്വാധീനിച്ച്, അവരെക്കൊണ്ട് നിർബന്ധിപ്പിച്ച് എന്നിൽ നിന്നും കേസ് പിൻവലിക്കാൻ അവർക്ക് സാധിച്ചു..

ഇലക്ഷനിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നു.. ഞാൻ വീണ്ടും കൃഷ്ണമേനോനിൽ തിരിച്ചെത്തി.. പക്ഷെ, അപ്പോഴേക്കും പഴയ താപ്പാനകൾ ക്യാംപസ് വിട്ടു പോയിരുന്നു..

രേഷ്മയുടെ കുറ്റസമ്മതം എന്റെ ശത്രുപക്ഷത്തുള്ളവരെ ബോധ്യപ്പെടുത്താനല്ല ഞാനിപ്പോൾ ഷെയർ ചെയ്യുന്നത്.. അവർ പറഞ്ഞു പരത്തിയ ഇല്ലാക്കഥകളെ മാറ്റിപ്പറയിപ്പിക്കാനുമല്ല..

SFI യിൽ പ്രവർത്തിച്ചിരുന്ന, ഇപ്പോഴും മികച്ച വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു പിടി നല്ല വിദ്യാർഥി സുഹൃത്തുക്കളെ അപമാനിക്കാനുമല്ല..

മറിച്ച്, പ്രതിസന്ധി ഘട്ടത്തിൽ എന്നോടൊപ്പം ഉരുക്ക് പോലെ ഉറച്ചുനിന്ന അധ്യാപക, വിദ്യാർത്ഥി സുഹൃത്തുക്കളെ ബോധ്യപ്പെടുത്താനാണ് – എന്നെ താങ്ങിനിറുത്തിയതിൽ അവർക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് ഓർമപ്പെടുത്താനും, മരണം വരെ അവരോടുള്ള കടപ്പാട് രേഖപ്പെടുത്താനും..

കൂടാതെ, ക്രിസ്തു പറഞ്ഞത് പോലെ, എല്ലാവരോടും ക്ഷമിക്കാനും..

കേരളത്തിൽ ഇത്തരുണത്തിൽ വേട്ടയാടപ്പെട്ട, വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന മുഴുവൻ അധ്യാപകർക്കുമായി ഞാനിത് സമർപ്പിക്കുന്നു.

(സ്വകാര്യത മാനിച്ച്, സ്ക്രീൻ ഷോട്ടുകളിൽ നിന്നും വ്യക്തി വിവരങ്ങൾ വെളിവാക്കുന്നത് ഒഴിവാക്കുന്നു)
Efthikar Ahamed B.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending