Connect with us

Culture

രൂപയുടെ മൂല്യം ഇടിഞ്ഞതിനു ഹാജിമാരില്‍ നിന്നും തുക പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനു ഹാജിമാരില്‍ നിന്നും തുക പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മൂല്യ ഇടിവിനെ തുടര്‍ന്ന് വിമാനയാത്രക്കൂലിയിലാണ് വ്യത്യാസം വന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായ കൊച്ചിയില്‍ നിന്നും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളില്‍ നിന്നും വിമാനത്തില്‍ യാത്ര തിരിച്ചവര്‍ അധിക തുക നല്‍കേണ്ടി വരുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മൂല്യ ഇടിവ് കണക്ക് പ്രകാരം കേരളത്തില്‍ നിന്നും ഹജ്ജ് യാത്ര പുറപ്പെട്ടവര്‍ 6205 രൂപ അധികമായി നല്‍കേണ്ടി വരും. വൈകാതെ ഇത് അറിയിപ്പായി വരും. 74.443 രൂപയാണ് ആദ്യം ഹജ്ജ് യാത്രക്ക് വിമാനയാത്രായിനത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യഇടിവ് മൂലം 80648 രൂപയാണ് ഒരു ഹാജിയില്‍ നിന്നും കണക്കാക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ തവണ പോയ ഹാജിമാര്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ അധിക തുക നല്‍കേണ്ടി വരുന്നത് നീതീകരിക്കാനാവില്ലെന്ന് ഹാജിമാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വീഴ്ച്ച മൂലം ഹാജിമാര്‍ ഭാരം ഏല്‍ക്കണമെന്ന് പറയുന്നത് ശരിയല്ല. അഞ്ച് ഘട്ടങ്ങളിലായാണ് കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് പണം കൈമാറിയത്.
2018 ജൂലൈ 8ന് 30 ശതമാനവും ഒഗസ്റ്റ് 22ന് 20 ശതമാനവും സെപ്തംബര്‍ 2ന് 25 ശതമാനവും ഒക്‌ടോബര്‍ 1ന് 15 ശതമാനവും ഒക്‌ടോബര്‍ 8ന് 10 ശതമാനവുമാണ് തുക കേന്ദ്രം അടച്ചത്. ആദ്യ ഘട്ടത്തില്‍ കേന്ദ്രം പണം അടക്കുമ്പോള്‍ 68.72 ആയിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. രണ്ടാം ഘട്ടത്തില്‍ 69.745 രൂപയും തുടര്‍ന്ന് 71.12 രൂപയും നാലാം ഘട്ടത്തില്‍ 72.89, അവസാനഘട്ടത്തില്‍ 74.13 ആയി മൂല്യം കുത്തനെ ഇടിഞ്ഞു. ഓരോ തവണയും മൂല്യം തകരുകയായിരുന്നു. മൂല്യം തകരുന്നതിനു അനുസരിച്ച് തുക ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.

യാത്രാ തുക 65,318. 83 രൂപയും ജി.എസ്.ടി 11.757.39 രൂപയും എയര്‍പോര്‍ട്ട് നികുതി 3,572 രൂപയുമായാണ് കേന്ദ്ര കണക്ക്. ആകെ 80,648രൂപ. കുറവ് വരുന്ന 6205 രൂപ ഹാജിമാരില്‍ നിന്നും ഈടാക്കുന്നതിന്റെ ഭാഗമായാണ് വ്യത്യാസം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ എമ്പാര്‍ക്കേഷന്‍ പോയിന്റിലെയും വ്യത്യാസങ്ങള്‍ വിവിധ നിരക്കിലാണ്. ഹജ്ജ് യാത്രക്ക് സബ്‌സിഡി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഹാജിമാരെ പിഴിയുന്നത്. ഹാജിമാരില്‍ നിന്നും വാങ്ങിയ തുക ആദ്യഘട്ടത്തില്‍ തന്നെ ഒന്നിച്ച് വിമാനക്കമ്പനിക്ക് നല്‍കിയിരുന്നുവെങ്കില്‍ മൂല്യത്തകര്‍ച്ച മൂലമുള്ള ഭാരം ഒഴിവാക്കാമായിരുന്നുവെന്ന് ഹാജിമാര്‍ പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending