Connect with us

More

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിരാഹാരം

Published

on

ഭോപാല്‍: കര്‍ഷക സമരങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. തലസ്ഥാന നഗരിയായ ഭോപാലിലെ ദസറ മൈതാനിയിലാണ് മുഖ്യമന്ത്രി സമരം തുടങ്ങിയത്. മന്ദ് സോറില്‍ കര്‍ഷക സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സമരം കൂടുതല്‍ അക്രമാസക്തമായ പശ്ചാത്തലത്തിലാണ് സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാര സമരവുമായി രംഗത്തെത്തിയത്.
നിങ്ങളുടെ അധ്വാനം വെറുതെയാവില്ലെന്നും ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും സമരം ആരംഭിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വന്‍തോതില്‍ വിളവുത്പാദിപ്പിച്ചിട്ടും വിലയിടിവ് കാരണം നഷ്ടം നേരിടേണ്ടി വരുന്ന കര്‍ഷകരുടെ ദുരിതം തനിക്ക് മനസ്സിലാകും. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം ഉറച്ചു നില്‍ക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലസേചന സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. കൃഷി ലാഭകരമായ സംരംഭമാക്കി മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താല്‍പര്യമെടുത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ സോയ കൃഷി നാശത്തെതുടര്‍ന്ന് കര്‍ഷകരെ രക്ഷിക്കാന്‍ 4800 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. സമാനമായ രീതിയില്‍ തൊട്ടു മുമ്പത്തെ വര്‍ഷവും 4400 കോടിയുടെ കാര്‍ഷിക പാക്കേജ് അനുവദിച്ചുവെന്നും സമരം പിന്‍വലിച്ച് കര്‍ഷകര്‍ സര്‍ക്കാറിനൊപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും ചൗഹാന്‍ ആവശ്യപ്പെട്ടു.
പൈജാമയും കുര്‍ത്തയും നെഹ്‌റു ജാക്കറ്റും ധരിച്ച് ഭാര്യ സദനക്കൊപ്പമാണ് ചൗഹാന്‍ കാലത്ത് 10 മണിയോടെ സമരപ്പന്തലില്‍ എത്തിയത്. 11 മണിക്ക് മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷി ചൗഹാന്റെ നെറ്റിയില്‍ തിലകക്കുറി ചാര്‍ത്തി സമരം ഉദ്ഘാടനം ചെയ്തു.
അതേസമയം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഒന്നിന് ആരംഭിച്ച കര്‍ഷക സമരം പത്താം ദിവസത്തിലേക്ക് കടന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തുന്ന നിരാഹാര സമരം കര്‍ഷകരെ വഞ്ചിക്കാനുള്ള നാടകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഗാന്ധിയന്‍ സമരമാര്‍ഗമാണ് താന്‍ അനുഷ്ഠിക്കുന്നതെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാല്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ ഇരിക്കാനോ വണങ്ങാനോ തയ്യാറാകാതെയാണ് അദ്ദേഹം സമരപ്പന്തലില്‍ എത്തിയത്. ഓരോ വര്‍ഷവും തിന്മയുടെ രാജാവായ രാവണനെ ചുട്ടെരിക്കപ്പെടുന്നതിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന മണ്ണാണ് ദസറ മൈതാനി. കര്‍ഷക വിരുദ്ധ ഭരണത്തിന്റെ അന്ത്യം കുറിക്കുന്നത് ആ മണ്ണില്‍നിന്നായിരിക്കുമെന്നും രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്തും സമാന നാടകം അദ്ദേഹം നടത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending