Connect with us

Culture

‘കെട്ടിയിടാന്‍ ഞാനെന്താ പോത്താണോ?’; കാശ്മീരില്‍ ജീപ്പിന് പിന്നില്‍ കെട്ടിയിട്ട ഫാറൂഖ് അഹമ്മദ് ധര്‍

Published

on

ശ്രീനഗര്‍: ജീപ്പിനു പിന്നില്‍ കെട്ടിയിട്ട് കല്ലേറു തടയാന്‍ താനെന്താ മൃഗമാണോ എന്ന് കാശ്മീരില്‍ സൈന്യം ജീപ്പിനു പിന്നില്‍ കെട്ടിയിട്ട യുവാവ് ഫാറൂഖ് അഹമ്മദ് ധര്‍. യുവാവിനെ കെട്ടിയിട്ട് സൈന്യത്തിനുനേരെയുള്ള കല്ലേറ് തടയാന്‍ മുന്നിട്ടിറങ്ങിയ മേജര്‍ നിതിന്‍ ഗൊഗോയെ ആദരിക്കാന്‍ കരസേനാ മേധാവി ഉത്തരവിട്ടിരിക്കുന്നതിന് പിന്നാലെയാണ് ഫാറൂഖിന്റെ പ്രതികരണം.

ജീപ്പിനു പിന്നില്‍ യുവാവിനെ കെട്ടിയിട്ടവരെ ആദരിക്കുന്നതാണ് ഇന്ത്യന്‍ നിയമമെങ്കില്‍ തനിക്കൊന്നും പറയാനില്ലെന്ന് ഫാറൂഖ് പറഞ്ഞു. ഇത് നിയമവിധേയമാക്കുന്ന ഏത് നിയമമാണ് ഇന്ത്യയിലുള്ളത്. തനിക്ക് കല്ലുപോലും പെറുക്കിയെടുക്കാനോ ആ മേജറിനോട് യുദ്ധം ചെയ്യാനോ കഴിയില്ലല്ലോ? ഇങ്ങനെ കെട്ടിയിടാനും ആളുകളുടെ മുന്നിലൂടെ പ്രദര്‍ശിപ്പിക്കാനും താനെന്താ വല്ല പോത്തോ കാളയോ മറ്റോ ആയിരുന്നോയെന്നും ഫാറുഖ് ചോദിക്കുന്നു. അന്നത്തെ സംഭവത്തിന് ശേഷം തന്റെ ദേഹം ഇപ്പോഴും വേദനിക്കുകയാണ്. ഒരിക്കലും താനിനി വോട്ടുചെയ്യില്ലെന്നും ഫാറൂഖ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് കരസേനാ മേധാവി രംഗത്തെത്തി.യുവാവിനെ കെട്ടിയിട്ടതിനല്ല നിതിന്‍ ഗൊഗോയെ ആദരിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി. ഇതിനെതിരെ കാശ്മീരിലെ പ്രതിപക്ഷമായ നാഷ്ണല്‍ കോണ്‍ഫറന്‍സും രംഗത്തെത്തിയിട്ടുണ്ട്. തെറ്റായ നടപടിയെ ആദരിക്കുന്നത് അതിനെ അംഗീകരിക്കലാണെന്ന് അവര്‍ പറഞ്ഞു. കുറ്റാരോപിതനായ ഒരാള്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്നുപോലെയാണിതെന്ന് അവര്‍ പറഞ്ഞു.

ഏപ്രില്‍ 9-നാണ് സംഭവം. കാശ്മീരിലെ ബഡ്ഗാമിലെ ഖാന്‍സാബിബ് നിവാസിയായ ഫാറൂഖിനെ സൈന്യം ജീപ്പിനുപിന്നില്‍ കെട്ടിയിടുകയായിരുന്നു. കല്ലേറ് തടയാനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു സൈന്യത്തിന്റെ ന്യായം. പൊരിവെയിലത്ത് യുവാവിനെ കെട്ടിയിട്ട് നിര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. നടപടി വിവാദമായതോടെ സൈനികനെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ സൈനികന് പോലീസ് ക്ലീന്‍ ചീറ്റ് നല്‍കുകയായിരുന്നു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending