Connect with us

Video Stories

വ്രതവും ആരോഗ്യവും

Published

on


ഡോ. മുഹമ്മദ് അഫ്രോസ്
റമസാന്‍ വ്രതക്കാലത്ത് ഭക്ഷണക്രമം തന്നെ പാടെ മാറുന്നു. മറ്റു വ്രതങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ച്ചയായി ഒരു മാസം വരെ നീണ്ടുനില്‍ക്കുന്നതും പ്രഭാതംമുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുമാണ് റമസാന്‍ വ്രതം അനുഷ്ഠിക്കുന്നത്. ചന്ദ്രമാസത്തെ കണക്കാക്കിയാണ് വ്രതമാസം ആരംഭിക്കുന്നത്. അത്‌കൊണ്ട് തന്നെ ഓരോവര്‍ഷം 11 ദിവസം സാധാരണ കലണ്ടറുമായി വ്യത്യാസമുണ്ടാകുന്നു. 33 വര്‍ഷം ആവുമ്പോഴേക്ക് എല്ലാ കാലാവസ്ഥയിലും റമസാന്‍ വരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. വിദേശ രാജ്യങ്ങളില്‍ ശൈത്യകാലങ്ങളില്‍ വ്രതാനുഷ്ഠാനത്തിന്റെ ദൈര്‍ഘ്യം 7 മുതല്‍ 8 മണിക്കൂര്‍ വരെയാണെങ്കില്‍ ഉഷ്ണകാലാവസ്ഥയില്‍ അത് 16 മുതല്‍ 20 മണിക്കൂര്‍വരെ നീണ്ടുനില്‍ക്കുന്നു.റമസാനിലെ നമ്മുടെ ഭക്ഷണക്രമം മറ്റു മാസങ്ങളില്‍ നിന്ന്് ഒരുപാട് മാറ്റമൊന്നുമില്ല. എന്നാല്‍ ഈ ഭക്ഷണമാറ്റംഎല്ലാവരുടെശരീരപ്രകൃതിയും ഒരുപോലെയല്ല സ്വീകരിക്കുന്നത്. കഴിവതും ലളിതമായ ഭക്ഷണവിഭവങ്ങളാണ് നോമ്പ് തുറകളിലും അത്താഴവേളകളിലും സ്വീകരിക്കേണ്ടത്. ശരീരത്തിന്റെ സ്വാഭാവിക തൂക്കം നിലനിര്‍ത്തുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ ഭക്ഷണരീതി. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കാവുന്ന സമയം കൂടിയാണിത്. പ്രമേഹരോഗികളല്ലാത്തവര്‍ക്ക് വ്രതാനുഷ്ഠാനം ശാരീരികമായി ഒരുപാട് ഗുണം നല്‍കുന്നുണ്ട്. എന്നാല്‍ പ്രമേഹരോഗികള്‍ റമസാനില്‍ വ്രതമെടുക്കുമ്പോള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം നോര്‍മല്‍ അളവില്‍ നിലനിര്‍ത്തുന്നത് ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജവും, ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ അതായത് വ്രതാനുഷ്ഠാന സമയത്ത് നേരത്തെ കരളിലും കിഡ്‌നിയിലുംശേഖരിച്ചു വെച്ച ഊര്‍ജ്ജവുംഅത്തരംഊര്‍ജ്ജശേഖരണങ്ങള്‍ തീരുമ്പോള്‍ കൊഴുപ്പില്‍ നിന്നുളള ഊര്‍ജ്ജവുമാണ് ഉപയോഗിക്കുന്നത്. ഈ പ്രക്രിയകള്‍ ശരീരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്. ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം ഈ ഇന്‍സുലിന്റെ പ്രവര്‍ത്തനം വേണ്ടവിധം ഇല്ലാതിരിക്കുകയോവേണ്ടത്ര ഇന്‍സുലിന്‍ സ്രവിക്കാതിരിക്കുകയുമാണ്‌ചെയ്യുന്നത്. അത്‌കൊണ്ട് തന്നെ വ്രതം എടുക്കുന്ന സന്ദര്‍ഭങ്ങളില്‍ പഞ്ചസാരയുടെഅളവ്ശരീരത്തില്‍ താഴ്ന്ന്‌പോവാനും രാത്രി സമയത്ത് ഭക്ഷണം കഴിച്ച അവസ്ഥയില്‍ പഞ്ചസാരയുടെഅളവ് രക്തത്തില്‍കൂടാനുമുള്ള സാധ്യതയുമുണ്ട്. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്രതാനുഷ്ഠാനം ശരീരത്തില്‍ശാസ്ത്രീയമായ ഒരുപാട്ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വ്രതാനുഷ്ഠാനം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉപയോഗപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതവണ്ണം കുറക്കുകയും ദഹനേന്ദ്രിയങ്ങള്‍ക്ക് വിശ്രമം നല്‍കുകയുംചെയ്യുന്നു. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂടുന്നത് കാരണം ഡയബറ്റിക്കല്ലാത്ത വ്യക്തികള്‍ക്ക് നല്ല രൂപത്തിലുള്ള ഗ്ലൂക്കോസ് നിയന്ത്രണം കാണപ്പെടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സെല്ലുലാര്‍ റിപ്പയര്‍ പ്രക്രിയ വര്‍ധിപ്പിക്കുന്നതിനാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മാനസിക പിരിമുറുക്കം കുറക്കുന്നത് കൊണ്ട് ഹൃദ്രോഗം പോലുള്ള ജീവിതശൈലീരോഗങ്ങളുംകുറയുന്നു.
ഡയബറ്റിസ് രോഗികള്‍ക്ക് വ്രതമാസത്തിലും വ്യായാമം നിര്‍ബന്ധമാണ്. രാത്രിസമയത്തെ ദീര്‍ഘനേര നമസ്‌കാരം (തറാവീഹ്) ഈ വ്യായാമത്തിന്റെ ഗുണംചെയ്യും. ഭക്ഷണക്രമീകരണം വ്രതാനുഷ്ഠാനത്തിന്റെ സമയത്തും പാലിക്കേണ്ടതാണ്. ഇഫ്താര്‍ സമയത്തും അത്താഴത്തിനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് പകരം അതിനെ മൂന്ന് നേരമായിഅളവ്കുറച്ച് കഴിക്കാവുന്നതാണ.് 40-50% കാര്‍ബോ ഹൈഡ്രേറ്റും 25-30% പ്രോട്ടീനും 15-20% ഫാറ്റുംഅടങ്ങിയ സമീകൃത ആഹാരമായിരിക്കും നല്ലത്. നാരുകളടങ്ങിയ കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സുള്ള കാര്‍ബോ ഹൈഡ്രേറ്റ് ആണ് ഉത്തമം. പകല്‍ സമയത്തുള്ള നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വേണ്ടി രാത്രിസമയങ്ങളില്‍ നന്നായി വെള്ളം കുടിക്കണം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending