Connect with us

Video Stories

ലീഗ് എന്തിന് ചോദിക്കുന്നവരോട് വിനയപൂര്‍വം

Published

on

കെ.എം അബ്ദുൽ ഗഫൂർ

“മുസ്‌ലിം ലീഗ്‌ എന്തിനാണെന്നും
ആ സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ ഞങ്ങളൊക്കെ പോരെ”
എന്നുമുള്ള ചോദ്യം 1948 മുതൽ കേൾക്കാൻ തുടങ്ങിയതാണു.

അന്ന് ഖായിദെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്മായിൽ സാഹിബ്‌ പറഞ്ഞ മറുപടി .
“നിങ്ങൾ പോരാഞ്ഞിട്ടല്ല ചിലപ്പോൾ
നിങ്ങൾ മറന്നു പോകും.അത്‌ മന:പൂർവ്വം ആയിരിക്കില്ല.
മനപൂർവ്വം ആവാനും മതി.”

‘രണ്ടായാലും ഞങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളിൽ ജനാധിപത്യപരമായി ഇടപെടാൻ ഈ സംഘടന കൂടിയേ തീരൂ.”
എന്നാണു.

പേരു കൊണ്ട്‌ ഒരു ന്യൂനപക്ഷ വകുപ്പ്‌ മന്ത്രിയുണ്ടായാൽ മതിയാവില്ല എന്നതിനു ഇന്നത്തെ കേരളം തെളിവാണല്ലോ.

മുസ്‌ലിം വ്യക്തിനിയമത്തിനു ചട്ടമുണ്ടാക്കിയപ്പോൾ അയാളോട്‌ ചർച്ച ചെയ്തില്ലല്ലോ.

‘ഞാൻ മുസ്‌ലിമായി ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നു ‘
എന്ന സത്യപ്രതിജ്ഞയുമായി മുസ്‌ലിം സമുദായത്തിൽപെട്ട തൊണ്ണൂറു ലക്ഷം ആളുകൾ സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ വരിക്ക്‌ നിർത്തുന്ന ചട്ടം ആരാണു ഉണ്ടാക്കിയത്‌.?
ന്യൂനപക്ഷ വകുപ്പ്‌ മന്ത്രി അറിഞ്ഞില്ലേ.?

മുസ്‌ ലിം ലീഗ്‌ എം എൽ എ
അഡ്വ:കെ എൻ എ ഖാദർ മുഖ്യമന്ത്രിക്കും നിയമ വകുപ്പ്‌ മന്ത്രിക്കും മുമ്പിൽ അപേക്ഷ സമർപ്പിക്കും വരെ ആ ചട്ടം ആരും അറിഞ്ഞില്ലല്ലോ.

സർക്കാർ തിരുത്താം എന്നു പറഞ്ഞിട്ടുണ്ട്‌.
സ്വാഗതാർഹമാണത്‌.

ന്യൂനപക്ഷ ക്ഷേമത്തിനു ഒരു വകൂപ്പ്‌ ഉണ്ടായിട്ടും.ആ വിഭാഗത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നത്തിൽ നിയമം ഉണ്ടാക്കുമ്പോൾ വകുപ്പ്‌ മന്ത്രിയുമായി
ഒന്ന് കൺസൽട്ട്‌ ചെയ്യേണ്ടതായിരുന്നില്ലേ.?
ഉദ്യോഗസ്ഥർ ഉണ്ടാക്കിയതാണെന്ന് പറഞ്ഞ്‌ കൈയൊഴിയാനാവുമോ?
അതോ വകുപ്പ്‌ മന്ത്രി കൂടി അറിഞ്ഞിട്ടാണോ ഈ പണി.?

മുസ്‌ലിം ലീഗ്‌ ചെയ്തതെല്ലാം ആരായിരുന്നാലും നമുക്ക്‌ ചെയ്തു തരും, എന്ന് ആശ്വസിക്കുന്ന കുറച്ചു
പേരെങ്കിലും ഉണ്ട്‌ ഇപ്പോഴും
കേരള മുസ്‌ലിംകൾക്കിടയിൽ.

അങ്ങനെ ചെയ്തു തരാൻ അവരെ പ്രേരിപ്പിക്കുന്നത്‌ മുസ്‌ലിം ലീഗ്‌ ഒരു സാന്നിധ്യമായി ഇവിടെ ഉണ്ട്‌ എന്നതുകൊണ്ട്‌ കൂടിയാണു.
അതിനു ഇംഗ്ലീഷിൽ
പൊളിറ്റിക്കൽ സ്റ്റ്രാറ്റജി എന്ന് പറയും.
സമുദായത്തോടുള്ള സ്നേഹം
എന്നല്ല പറയുക.
നീതി ബോധം എന്നും പറയാനാവില്ല.

താഴെ ഈ വിഷയത്തിൽ വന്ന രണ്ട്‌ പ്രസ്താവനകളുണ്ട്‌.

ഒന്ന് കേരളത്തിലെ ന്യൂനപക്ഷ വകുപ്പ്‌ മന്ത്രിയുടേതാണു.
രണ്ടു ദിവസം മുമ്പ്‌ അയാളുടെ കാബിനറ്റിൽ അടുത്തിരുന്ന നിയമമന്ത്രിക്ക്‌ കീഴിലുള്ള ഉദ്യോഗസ്ഥർ ചട്ടം തയ്യറാക്കിയത്‌ അയാൾ അറിഞ്ഞില്ല എന്നതാണു.
മുസ്‌ലിം പേരിൽ സമുദായത്തിന്റെ ചെലവിൽ എഴുതിയ ഒരു മന്ത്രിസ്ഥാനമാണു അയാൾ വഹിക്കുന്നത്‌.

രണ്ടാമത്തേത്‌
മുസ്‌ ലിം ലീഗിന്റെ നിയമ സഭ സാമാജികനാണു.
കേട്ടറിഞ്ഞ്‌ ഈ കാര്യങ്ങൾ പഠിച്ച്‌ അതിലെ അപകടങ്ങൾ തിരിച്ചറിഞ്ഞ്‌ അത്‌ പത്രമാധ്യമങ്ങൾക്ക്‌ നൽകി ബന്ധപ്പെട്ടവർക്ക്‌ നിവേദനം കൊടുത്ത്‌ ചട്ടം തിരുത്തിക്കാൻ ഇടപെട്ട ഒരു സാധാരണ എം.എൽ എ.

മുസ്‌ലിം ലീഗ്‌ വേണമോ എന്ന ചർച്ചക്കിടയിൽ പോയിരിക്കുമ്പോൾ ഓർക്കേണ്ട ഒരു പഴഞ്ചൊല്ലുണ്ട്‌.

ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌ ?

 

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending