Connect with us

More

പകര്‍ച്ച വ്യാധി മരണം 422; ചികിത്സ തേടിയത് 22.81 ലക്ഷം പേര്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വിവിധതരം പനി കവര്‍ന്നത് 422 ജീവനുകള്‍. 22.81 ലക്ഷം പേരാണ് ഇക്കാലയളവില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ച വ്യാധിക്കെതിരെ ചികിത്സ തേടി എത്തിയത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുള്ളത്.
പനി ബാധിച്ചു മരിച്ചത് 71 പേരാണ്. 24 പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു, 177 പേരുടെ മരണകാരണം ഡെങ്കിയെന്നു സംശയിക്കുന്നു. എലിപ്പനി ബാധിച്ച് 11 പേര്‍ മരിച്ചപ്പോള്‍, 51 പേരുടെ മരണകാരണം എലിപ്പനിയെന്നു സംശയിക്കുന്നു. ചിക്കന്‍ പോക്സ് ബാധിച്ച് ഒമ്പതു പേരും മഞ്ഞപ്പിത്തം ബാധിച്ച് ആറു പേരും, എച്ച്1എന്‍1 ബാധിച്ച് 70 പേരും മെനിഞ്ചൈറ്റീസ് ബാധിച്ച് രണ്ടു പേരും മരിച്ചു. കൂടാതെ മലേറിയ ബാധിച്ച് ഒരാളും മരിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ പനിമരണം സംഭവിച്ചത് തലസ്ഥാന ജില്ലയിലാണ്. 88 പേരാണ് തിരുവനന്തപുരത്ത് മരണപ്പെട്ടത്. ഇവരില്‍ 20 പേര്‍ പനി ബാധിച്ചും 51 പേര്‍ ഡങ്കി ബാധിച്ചുമാണ് മരണപ്പെട്ടത്. 75 പേര്‍ മരണപ്പെട്ട മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 18 പേര്‍ പനി ബാധിച്ചും 40 പേര്‍ ഡങ്കി ബാധിച്ചും മരിച്ചു. എലിപ്പനി ബാധിച്ച് ഏറ്റവും കുടുതല്‍ മരണം സംഭവിച്ചത് കോഴിക്കോട് ജില്ലയിലാണ്, 14 പേര്‍. എച്ച്1എന്‍1 ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കൊല്ലം ജില്ലയിലാണ്, 15 പേര്‍.
പനി ബാധിച്ച് 21,90,931 പേരാണ് ഇക്കാലയളവില്‍ ചികിത്സ തേടിയത്. ഡെങ്കി ബാധിച്ച് 14,469 പേരും ഡെങ്കിയെന്നു സംശയിക്കുന്ന 51,288 പേരും എലിപ്പനി ബാധിച്ച് 850 പേരും എലിപ്പനിയെന്നു സംശയിക്കുന്ന 1,455 പേരും ചികിത്സ തേടി. മലേറിയ ബാധിച്ച് 501 പേരും ചിക്കന്‍ പോക്സ് ബാധിച്ച് 20,278 പേരും മഞ്ഞപ്പിത്തം ബാധിച്ച് 455 പേരും മെനിഞ്ചൈറ്റീസ് ബാധിച്ച് 4 പേരും ടൈഫോയിഡ് ബാധിച്ച് 406 പേരും എച്ച്1എന്‍1 ബാധിച്ച് 1247 പേരും ചികിത്സക്കായി എത്തി.
പനി ബാധിച്ച് ചികിത്സ തേടിയതില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്, 3.37 ലക്ഷം പേര്‍. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്, 2.77 ലക്ഷം. ഡെങ്കിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടിയത് ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്ക് മാത്രമേ ആരോഗ്യ വകുപ്പിന്റെ കൈയിലുള്ളൂ. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ ഇത് ഇരട്ടിയാകും.
ഇക്കാലയളവില്‍ അട്ടപ്പാടിയില്‍ 15 ശിശുമരണങ്ങളുണ്ടായതായി മന്ത്രി എ.കെ.ബാലന്‍ സഭയില്‍ വെളിപ്പെടുത്തി. 2016 ല്‍ അഞ്ച് ശിശുക്കളും ഈ വര്‍ഷം 10 ശിശുക്കളും മരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് മരണം കൂടിയിട്ടും ശിശുമരണനിരക്ക് കുറഞ്ഞെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending