Connect with us

Culture

ഇനി മരണക്കളി; ഫ്രാന്‍സിന് സ്‌പെയിന്‍,ബ്രസീലിന് ഹോണ്ടുറാസ്

Published

on

ഗോഹട്ടി: കുട്ടി ലോകകപ്പില്‍ രണ്ടാം റൗണ്ട് ചിത്രമായി. ആദ്യ റൗണ്ട് സമാപിച്ചപ്പോള്‍ കാര്യമായ അട്ടിമറികളൊന്നും നടന്നില്ല. ഫ്രാന്‍സ്,ജപ്പാന്‍, സ്‌പെയിന്‍, അമേരിക്ക, നൈജര്‍, ഹോണ്ടുറാസ്, ഇംഗ്ലണ്ട്, മെക്‌സിക്കോ, ഘാന, ഇറാന്‍, കൊളംബിയ, ജര്‍മനി, മാലി, ഇറാഖ്, പരാഗ്വേ, ബ്രസീല്‍ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നവര്‍. ഇന്ന് കളിയില്ല. നാളെ ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രി ക്വാര്‍ട്ടര്‍ ആരംഭിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ വൈകീട്ട് അഞ്ചിന് കൊളംബിയ ജര്‍മനിയെ നേരിടുമ്പോള്‍ രാത്രി പരാഗ്വേ-അമേരിക്ക പോരാട്ടമാണ്. 17ന് ഗോവയില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ഇറാന്‍ മെക്‌സിക്കോയെയും ഗോഹട്ടിയില്‍ ഫ്രാന്‍സ് സ്‌പെയിനിനെയും കൊല്‍ക്കത്തയില്‍ ജപ്പാനും ഇംഗ്ലണ്ടും കളിക്കും. അന്ന് തന്നെ ഗോവയില്‍ മാലി ഇറാഖിനെ എതിരിടും. 18നാണ് കൊച്ചിയിലെ പ്രി ക്വാര്‍ട്ടര്‍. രാത്രി എട്ടിന് ബ്രസീലും ഹോണ്ടുറാസും നേര്‍ക്കു നേര്‍. അന്ന് ആദ്യ പോരാട്ടത്തില്‍ മുംബൈയില്‍ ഘാനയും നൈജറും കളിക്കും.

ഹോണ്ടുറാസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നാമാവശേഷമാക്കി ഫ്രാന്‍സ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ഒന്നാമന്മാരായി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ഇരുപത് മിനുട്ട് പിന്നിടുമ്പോള്‍ തന്നെ മൂന്ന് ഗോളാണ് മല്‍സരത്തില്‍ പിറന്നത്. ഫ്രാന്‍സിനെ ഞെട്ടിച്ചു കൊണ്ട് ഹോണ്ടുറാസ് കാര്‍ലോസ് മെജിയയിലൂടെ ലീഡ് നേടി. അധികം താമസിയാതെ വില്‍സണ്‍ ഇസിഡോര്‍ ഫ്രാന്‍സിന് വേണ്ടി സമനില നേടി. അലക്‌സി ഫിലിപ്‌സ് ഫ്രാന്‍സിനായി ലീഡ് നേടിയപ്പോള്‍ മുതല്‍ മല്‍സരം ഏകപക്ഷീയമായി. രണ്ടാം പകുതിയില്‍ അലക്‌സി തന്റെ രണ്ടാം ഗോളുമായി ഫ്രഞ്ച് ആധിപത്യത്തിന് അടിവരയിട്ടു. ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍വേട്ടക്കാരന്‍ അമൈന്‍ഗുവാരിയയുടെ ഊഴമായിരുന്നു പിന്നെ. ചാമ്പ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം ഗോളുമായി യുവതാരം മിന്നിയപ്പോള്‍ യാസിന്‍ ആദില്‍ ടീമിന്റെ അഞ്ചാം ഗോള്‍ നേടി. പ്രി ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ കരുത്തരായ അയല്‍വാസികള്‍ സ്‌പെയിനാണ്. അതേസമയം തോറ്റിട്ടും രക്ഷപ്പെട്ട ഹോണ്ടുറാസ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊച്ചിയില്‍ ബ്രസീലിനെ നേരിടും.

ദുര്‍ബലരായ ന്യൂകാലിഡോണിയക്കെതിരെ 1-1 സമനില നേടിയ ജപ്പാനാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. നാല് പോയന്റാണ് അവര്‍ക്കുള്ളത്. ഒന്നാം പകുതിയില്‍ കൈതോ നകമുറയുടെ ഗോളില്‍ ജപ്പാന്‍ ലീഡ് നേടി. എന്നാല്‍ മല്‍സരത്തിന്റെ അവസാനത്തില്‍ ജേക്കബ് ജിനോ കാലിഡോണിയയുടെ ചരിത്ര ഗോളുമായി സമനില നേടി. ഫിഫ ചാമ്പ്യന്‍ഷിപ്പില്‍ കാലിഡോണിയക്കാരുടെ ആദ്യ ഗോളാണിത്. ഗ്രൂപ്പ് എഫില്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ ഇംഗ്ലണ്ട് ഒന്നാമന്മാരായി. ഇന്നലെയവര്‍ ഇറാഖിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ലോഡാര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗോമസ്, സ്മിത്ത് റോ എന്നിവരുടെ ബൂട്ടുകളും ചലിച്ചു. തോറ്റെങ്കിലും ഗ്രൂപ്പില്‍ നാല് പോയന്റുമായി രണ്ടാം സ്ഥാനക്കാരായി ഇറാഖ് പ്രി ക്വാര്‍ട്ടറിലെത്തി. ശക്തരായ മാലിയാണ് അടുത്ത മല്‍സരത്തിലെ പ്രതിയോഗികള്‍. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോയും ചിലിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മെക്‌സിക്കോ ഗ്രൂപ്പില്‍ മൂന്നാമന്മാരായി പ്രി ക്വാര്‍ട്ടറില്‍ ഇറാനെ നേരിടാന്‍ യോഗ്യത നേടി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending