Connect with us

More

ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്

Published

on

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ദുബായില്‍ കാത്തിരിക്കുന്നത് വീണ്ടും രണ്ട് കേസുകള്‍. പത്തുലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി) കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ബിനോയിക്കെതിരെ രണ്ടു കേസുകള്‍ കൂടി ഉടന്‍ ചാര്‍ജ് ചെയ്‌തേക്കുമെന്ന വിവരം പുറത്തുവരുന്നത്.

കേരളത്തിലെ പ്രമുഖനായ ഒരു പ്രവാസി വ്യവസായിയുടെ മധ്യസ്ഥതയില്‍ 1.72 കോടി ജാസ് കമ്പനിക്ക് നല്‍കി കേസ് അവസാനിപ്പിച്ച് യാത്രാവിലക്ക് നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനൊപ്പം മറ്റ് രണ്ട് കേസുകള്‍ കൂടി ഉണ്ടായാല്‍ വീണ്ടും യാത്രാ വിലക്ക് നിലനില്‍ക്കും. ഈസാഹചര്യത്തില്‍ ബിനോയിക്ക് കുരിക്ക് മുറുകാനാണ് സാധ്യത. സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്‍പ് മകന്റെ ഇടപാടുകള്‍ തീര്‍ത്ത് നാട്ടിലെത്തിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്.

നല്‍കാനുള്ള പണം പൂര്‍ണമായി അടക്കാതെ ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്നാണ് അറിയുന്നത്. രണ്ട് കേസുകള്‍ കൂടി ചാര്‍ജ് ചെയ്യപ്പെട്ടാല്‍ അഞ്ചര കോടി രൂപ നല്‍കാതെ ബിനോയിക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവില്ല. കഴിഞ്ഞ ഞായറാഴ്ചയാണു ദുബായ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. പത്തുലക്ഷം ദിര്‍ഹത്തിന്റെ കേസാണു ഇപ്പോള്‍ ഒത്തുതീര്‍പ്പ് സാധ്യതയിലുള്ളത്. വീണ്ടും 20 ലക്ഷം ദിര്‍ഹത്തിന് മര്‍സൂഖി കോടതിയെ സമീപിക്കുമ്പോള്‍ ബിനോയിയുടെ നില പരുങ്ങലിലാകും.

പത്തുലക്ഷം രൂപ കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് നല്‍കുന്നതെന്നാണു സൂചന. ഇദ്ദേഹം ഉന്നത സി.പി.എം നേതാവിന്റെ ബന്ധുവാണ്. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കും 49 ശതമാനം മലയാളിയായ രാഖുല്‍ കൃഷ്ണക്കുമാണ്. കമ്പനിയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന രാഖുല്‍ കമ്പനിയുടെ പേരില്‍ വായ്പയെടുത്താണ് ബിനോയിക്കു നല്‍കിയത്. എന്നാല്‍ പണം തിരികെ കിട്ടാതെ വന്നതോടെ മര്‍സൂഖി നേരിട്ടു കാര്യങ്ങള്‍ ഏറ്റെടുത്തു. പലിശയടക്കം 13 കോടി രൂപ ബിനോയ് നല്‍കാനുണ്ടെന്നാണു കമ്പനി പറയുന്നത്.

ഇടപാടുകള്‍ തീര്‍ത്ത് മകന്‍ തിരിച്ചെത്തുന്നതിനേക്കാള്‍ കോടിയേരി ബാലകൃഷ്ണന് തലവേദനയാകുന്നത് സംസ്ഥാന സമ്മേളനവും തുടര്‍ന്നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുമാണ്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും കോടിയേരിയെ പരോക്ഷമായെങ്കിലും വിമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നുവരാനിടയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാന സെക്രട്ടറി പതറുന്ന സ്ഥിതിയുണ്ടാകും. പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടുപക്ഷത്തെ അടിക്കാനുള്ള വടിയായി ബംഗാള്‍ ഘടകം ഉപയോഗിക്കാനിരിക്കുന്നത് കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പാണ്. സംഭവം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ബംഗാള്‍ ഘടകം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending