Connect with us

Culture

വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കല്‍; ഒറ്റരാത്രി കൊണ്ട് കോടിപതികളായി ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാര്‍

Published

on

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ തീരുമാനത്തില്‍ ലോട്ടറിയടിച്ചത് ഫ്‌ളിപ്കാര്‍ട്ടിലെ നിരവധി ജീവനക്കാര്‍ക്ക്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും സാധാരണ തൊഴിലാളിയില്‍നിന്ന് കോടിപതികള്‍ ആയി മാറിയതിന്റെ ത്രില്ലിലാണ് പലരും.
ഏറ്റെടുക്കലിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ കൈവശംവെച്ചവരില്‍നിന്ന് വാള്‍മാര്‍ട്ട് ഇവ കൂടിയ വിലക്ക് വാങ്ങിയിരുന്നു. ഇത്തരത്തില്‍ ഓഹരി കൈവശം വെച്ചിരുന്നവരില്‍ പലരും ഫ്‌ളിപ്കാര്‍ട്ടിലെ തന്നെ ജീവനക്കാരാണ്. 10,000 ജീവനക്കാരാണ് ഫ്‌ളിപ് കാര്‍ട്ടിലുള്ളത്. ഇതില്‍ നേരത്തെ ഫ്‌ളിപ്കാര്‍ട്ടില്‍ ജോലി നോക്കുകയോ നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയോ ചെയ്യുന്ന 3,000 ത്തോളം പേര്‍ കമ്പനിയുടെ ഓഹരി ഉടമകള്‍ കൂടിയാണ്. ഇവര്‍ക്കാണ് കോര്‍പ്പറേറ്റ് ഇടപാടില്‍ ഭാഗ്യം സിദ്ധിച്ചത്. ഡല്‍ഹി ഐ. ഐ.ടിയില്‍ സഹപ്രവര്‍ത്തകരായിരുന്ന ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും ചേര്‍ന്ന് 11വര്‍ഷം മുമ്പാണ് ഫ്‌ളിപ്കാര്‍ട്ടിന് തുടക്കം കുറിച്ചത്. അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയമായ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായി കമ്പനി വളര്‍ന്നതോടെ ഓഹരികള്‍ വിപണിയിലിറക്കി. നൂറു ശതമാനം ബൈബാക് ഗ്യാരണ്ടിയോടെയായിരുന്നു ഓഹരി വില്‍പ്പന.
ഓഹരികള്‍ വാങ്ങിക്കൂട്ടിയവരില്‍ പലരും കമ്പനിയിലെ തന്നെ തൊഴിലാളികളായിരുന്നു. കോര്‍പ്പറേറ്റ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഫ്‌ളിപ് കാര്‍ട്ടിനെ ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട് തീരുമാനിച്ചതോടെയാണ് ഇവരുടെ ശുക്രദശ തെളിഞ്ഞത്. ധാരണ പ്രകാരം ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. ശേഷിച്ച 23 ശതമാനം കമ്പനി സ്ഥാപകനായ ബിന്നി ബന്‍സാലിന്റെ കൈവശം തന്നെയായിരിക്കും. സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാലിന് ഓഹരി പങ്കാളിത്തം നഷ്ടമാവുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ഒരു സ്ഥാപകന്‍ മാത്രം കൂടെ മതി എന്ന് വാള്‍മാര്‍ട്ട് കര്‍ശന നിലപാടെടുത്തതാണ് സച്ചിന്‍ ബന്‍സാലിന് തിരിച്ചടിയായത്.
വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ക്ക് അവസാന നിമിഷം വരെ ചുക്കാന്‍ പിടിച്ച സച്ചിന്‍ ബന്‍സാല്‍ ഒടുവില്‍ ഒരാഴ്ച മുമ്പ് നിരാശയോടെ കളംവിടുകയായിരുന്നു. അതേസമയം കോ ര്‍പ്പറേറ്റ് ഏറ്റെടുക്കല്‍ മറ്റു പല ജീവനക്കാര്‍ക്കും നേട്ടമാണ് നല്‍കിയത്. ഇടപാടിന്റെ ഭാഗമായി ഫ്‌ളിപ് കാര്‍ട്ടിന്റെ ഒരു ഓഹരിക്ക് 150 ഡോളര്‍ ആണ് (10,000 രൂപ) വാള്‍മാര്‍ട്ട് വില നിശ്ചയിച്ചത്. ആയിരക്കണക്കിന് ഓഹരികള്‍ കൈവശം വെച്ച ജീവനക്കാര്‍ ഇതോടെ ലോട്ടറിയടിച്ച ത്രില്ലിലായി. ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ വാലറ്റ് പെയ്‌മെന്റ് വിഭാഗമായ ഫോണ്‍പിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷമീര്‍ നിഗം, മുന്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ അമോദ് മാളവ്യ, മുന്‍ ഓപ്പറേഷന്‍ പ്രസിഡണ്ട് സുജീത് കുമാര്‍ തുടങ്ങി അനേകം പേര്‍ ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയവരുണ്ട്.
അപ്രതീക്ഷിതമായി കോടികള്‍ കൈവന്നതോടെ പലരും ആഢംബര ഫ്‌ളാറ്റുകളും കാറുകളും സ്വന്തമാക്കി ജീവിതം അടിച്ചുപൊളിക്കാന്‍ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റും നിക്ഷേപം നടത്തുന്ന മറ്റു ചിലരുമുണ്ട്. 2000 കോടി ഡോളറാണ്(1.34 ലക്ഷം കോടി രൂപ) കോര്‍പ്പറേറ്റ് ഇടപാടിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ടിന് മൊത്തം വിലയിട്ടിരിക്കുന്നത്. ഇതില്‍ 1600 കോടി ഡോളറിന്റെ ഓഹരി പങ്കാളിത്തമാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending