Connect with us

Culture

പിതാവിന്റെ വഴിയേ കരുത്തനായി മുനീര്‍

Published

on

കോഴിക്കോട്: ഡോ. എം.കെ മുനീര്‍ മുസ്്‌ലിംലീഗ് നിയമസഭാകക്ഷി നേതാവാകുമ്പോള്‍ മഹത്തായ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. മുസ്്‌ലിംലീഗിന്റെ സമുന്നതനായ നേതാവ് സി.എച്ച് മുഹമ്മദ്‌കോയയുടെ പുത്രന്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് നിയമസഭയില്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ അന്തസ്സാര്‍ന്ന ഒരു രാഷ്ട്രീയ പാരമ്പര്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്ന് നിയമസഭയില്‍ എത്തിയ സമാജികന്‍ കക്ഷിനേതാവാകുന്ന ആദ്യത്തെ നേതാവാണ് മുനീര്‍ എന്ന പ്രത്യേകതയും ഉണ്ട്. സി.എച്ച്്് ലീഗിന്റെ നിയമസഭാ കക്ഷിനേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചുവെങ്കിലും മലപ്പുറം ജില്ലയുടെ പ്രതിനിധയായിരുന്നു. 1957 മുതല്‍ നിയമസഭയില്‍ ലീഗിന്റെ കക്ഷിനേതാവായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. പാര്‍ലമെന്റ് മത്സരത്തിനായി രംഗമൊഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സി.എച്ച് മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1983 സെപ്റ്റംബര്‍ 28ന് സി.എച്ച് മരണമടയുമ്പോള്‍ സി.എച്ച് ഉപമുഖ്യമന്ത്രിയും മരാമത്ത് വകുപ്പിന്റെ ചുമതലക്കാരനുമായിരുന്നു. 1959 കാലയളവില്‍ സീതിസാഹിബും സി.എച്ച് മരിച്ചതിനുശേഷം ഇടക്കാലത്ത് അവുക്കാദര്‍കുട്ടി നഹയും നിയമസഭാകക്ഷി നേതാക്കളായി. സി.എച്ചിന്റെ മരണസമയം എം.കെ മുനീര്‍ എം.ബി.ബി.എസിന് പഠിക്കുകയായിരുന്നു. അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. മുനീറിന്റെ പഠനത്തിനുള്ള സഹായം സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.

പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായ മുനീര്‍ 1987ല്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കമിട്ടത്. സി.എച്ച് കോര്‍പറേഷനിലേക്ക് മത്സരിച്ച കുറ്റിച്ചിറ വാര്‍ഡില്‍ നിന്നായിരുന്നു മുനീറിന്റെയും തുടക്കം. 1991ലും 96ലും കോഴിക്കോട് രണ്ടില്‍ നിന്ന് നിയമസഭയില്‍ എത്തിയ മുനീര്‍ 2001ല്‍ മലപ്പുറത്ത് നിന്ന് വിജയം നേടി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. 2011ല്‍ കോഴിക്കോട്ട് നിന്ന്്് വീണ്ടും നിയമസഭയില്‍ എത്തിയ മുനീര്‍ പഞ്ചായത്ത്, സാമൂഹികനീതി വകുപ്പ് മന്ത്രിയായി. 2016ല്‍ കോഴിക്കോട് നിന്ന് വീണ്ടും നിയമസഭയില്‍ എത്തിയ ഡോ. മുനീര്‍ ഐ.എന്‍.എല്ലിലെ എ.പി അബ്ദുല്‍വഹാബിനെയാണ് പരാജയപ്പെടുത്തിയത്.
രാഷ്ട്രീയനേതാവ് എന്നതില്‍ ഉപരിയായി ഗ്രന്ഥകര്‍ത്താവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഗായകന്‍, ചിത്രകാരന്‍ എന്നീ നിലകളിലെല്ലാം മുനീറിന്റെ സാന്നിധ്യം കേരളത്തിന് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത വേളയില്‍ മുനീര്‍ പ്രകടിപ്പിച്ച വൈദഗ്ധ്യം ഏറെ പ്രശംസിക്കപ്പെട്ടു. 2011ല്‍ സാമൂഹ്യനീതിവകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ ജെന്‍ഡര്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി. ക്ഷേമപെന്‍ഷനുകള്‍ സമയബന്ധിതമായി വിതരണം ചെയ്യാനുള്ള ക്രമീകരണം വരുത്തിയതും ഇദ്ദേഹമാണ്. അതിന്റെ ഗുണഫലങ്ങള്‍ സമൂഹം ഇന്നും അനുഭവിക്കുകയാണ്. 1991 മുതല്‍ മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവായി തുടരുന്ന പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നാണ് സ്ഥാനം ഒഴിയുന്നത്.
ഫാഷിസവും സംഘപരിവാറും എന്ന പേരില്‍ മുനീര്‍ എഴുതിയ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കോഴിക്കോട്ടെ സാമൂഹിക, സാംസ്‌കാരികമേഖലയില്‍ മുനീര്‍ നടത്തുന്ന ഇടപെടലുകള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ചിത്രകാരന്‍ എന്ന നിലയില്‍ മുനീര്‍ വരച്ച ചിത്രങ്ങളും കാര്‍ട്ടൂണുകളും നിയമസഭയില്‍ വരെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിയമസഭാകക്ഷി നേതാവെന്നനിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ മുനീറിന് കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മുസ്്‌ലിംലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ നയിക്കു്ന്നതോടൊപ്പം ചന്ദ്രികയെ ദീര്‍ഘകാലം എഡിറ്റര്‍ എന്ന നിലയില്‍ നയിക്കുകയും ചെയ്ത സി.എച്ച് മുഹമ്മദ്‌കോയയുടെ പാത പിന്തുടര്‍ന്ന്്് മുനീറും മുസ്്‌ലിംലീഗ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുകയാണ്.് ചന്ദ്രിക ഡയറക്ടര്‍ എന്ന നിലയിലും മുനീറിന്റെ സേവനം പാര്‍ട്ടിക്കും സമുദായത്തിനും ലഭിക്കുന്നു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending