Connect with us

More

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ അലംഭാവം

Published

on

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപനം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ് എങ്ങുമെത്തിയില്ല. ഭക്ഷ്യവസ്തുക്കളുടെ വിതരണം കാര്യക്ഷമമാക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തയാറാക്കിയ പദ്ധതിയാണ് എങ്ങുമെത്താതെ പോകുന്നത്. പൊതുവിതരണക്കാര്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാരെ ഒഴിവാക്കി റേഷന്‍ സാധനങ്ങള്‍ സപ്ലൈകോ വഴി സംഭരിച്ച് റേഷന്‍ കടകളില്‍ എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊല്ലത്ത് കഴിഞ്ഞെങ്കിലും മറ്റു ജില്ലകളില്‍ എപ്പോള്‍ നടപ്പാകും എന്നതിനെപറ്റി യാതൊരു അറിവുമില്ല. നിലവില്‍ മൊത്തവ്യാപാരികളില്‍ നിന്ന് റേഷന്‍കടക്കാര്‍ സാധനങ്ങള്‍ കൈപ്പറ്റി സ്വന്തം ചെലവില്‍ കടയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ എത്തിക്കാന്‍ 35 രൂപ മുതല്‍ 60 രൂപ വരെ ചെലവ് വരും. ഈ തുക കടക്കാരുടെ കമ്മീഷനില്‍ വക കൊള്ളിക്കുകയാണ് പതിവ്. സപ്ലൈകോയുടെ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോവാന്‍ ട്രാന്‍സ്‌പോര്‍ട്ടിങ് രംഗത്തുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും നിയോഗിക്കാനാണ് നീക്കം. എന്നാല്‍ ഇത്തരം പദ്ധതികള്‍ എത്രമാത്രം ഫലം ചെയ്യും എന്നതിനെപറ്റി ആശങ്കയുണ്ട്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ വില്‍പന നടത്തിയാല്‍ 100 രൂപ എന്ന നിരക്കിലാണ് കടക്കാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത്. സാധനങ്ങള്‍ നേരിട്ട് കടയില്‍ എത്തിക്കുമ്പോള്‍ കമ്മീഷന്‍ കുറയാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വ്യാപാരികളുമായി ഇനിയും ചര്‍ച്ച നടത്തിയിട്ടില്ല. റേഷന്‍സാധനങ്ങള്‍ കടയില്‍ എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരക്കിട്ട് നടത്തിയെങ്കിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല എന്ന ആക്ഷേപം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്റുമാര്‍ക്ക് നല്‍കേണ്ട കൂലി സംബന്ധിച്ചും വ്യക്തതയായിട്ടില്ല.

റേഷന്‍കാര്‍ഡ് വിതരണം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ ഏറെയാണ്. അര്‍ഹതയില്ലാത്ത നിരവധി പേര്‍ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. നിലവിലുള്ള ലിസ്റ്റ് പ്രകാരം റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യാനും പരാതികള്‍ ക്രമാനുഗതമായി പരിഹരിക്കാനുമാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. എന്നാല്‍ ഇതെത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടറിയണം.
റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. വില്‍പന സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍ സംവിധാനവും സ്ഥാപിക്കേണ്ടതുണ്ട്. അതേസമയം, അരിയുടെ ക്ഷാമം തീര്‍ക്കുന്നതിന് ഭക്ഷ്യവകുപ്പിന്റെ ഇടപെടലിനെ തുരങ്കം വെച്ച് സഹകരണവകുപ്പ് അരി ഇറക്കുമതി ചെയ്തതും ചര്‍ച്ചയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending