Connect with us

News

സൗജന്യമായി തൊഴില്‍ പരിശീലനം നേടാം

Published

on

പുതുസംരംഭകര്‍ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യമാണു സാങ്കേതിക തൊഴില്‍ പരിശീലനം. സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ ലീഡ് ബാങ്കുകളുടെ മേല്‍നോട്ടത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍-സെറ്റി അഥവാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം (R SETI Rural Self Employment Training Institute) എന്നറിയപ്പെടുന്ന ഇവ ആര്‍ക്കും പ്രയോജനപ്പെടുത്താം.

6 ദിവസം മുതല്‍ 45 ദിവസം വരെ നീണ്ടുനില്‍ക്കുന്നതാണ് കോഴ്‌സുകള്‍. ഏതാനും കോഴ്‌സുകളിലേക്കു പൊതുവായും അപേക്ഷകരുടെ ആവശ്യമനുസരിച്ച് പ്രത്യേകമായും പരിശീലനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.

പൊതുവായി നല്‍കുന്ന പരിശീലനങ്ങള്‍

പൊതുവായി ജില്ല തോറും നടപ്പാക്കിവരുന്ന കോഴ്‌സുകള്‍ (ബ്രാക്കറ്റില്‍ ദൈര്‍ഘ്യം-ദിവസം) ഫൊട്ടോഗ്രഫി/വീഡിയോഗ്രഫി (30), മൊബൈല്‍ ഫോണ്‍ റിപ്പയറിങ് (30), അഗര്‍ബത്തി നിര്‍മ്മാണം (10), ഡയറി/വെര്‍മി കംപോസ്റ്റ് (10), ബ്യൂട്ടി ക്ലിനിക് (30), പേപ്പര്‍ കവര്‍/എന്‍വലപ് (10), വെല്‍ഡിങ്/ഫെബ്രിക്കേഷന്‍ (30), മെന്‍സ് ടൈലറിങ് (30), എംബ്രോയിഡറി/ഫേബ്രിക് പെയിന്റിങ് (30), ആഭരണ നിര്‍മ്മാണം (13), ഇരുചക്ര വാഹന മെക്കാനിസം (30), ഹോര്‍ട്ടികള്‍ച്ചര്‍ (13), വീട് വയറിങ് (30), മെന്‍സ് ബ്യൂട്ടി ക്ലിനിക്/സലൂണ്‍ (30), ടി.വി. ടെക്‌നീഷ്യന്‍ (30), വീട് പെയിന്റിങ് (10), കളിപ്പാട്ട നിര്‍മ്മാണം (13), ആടു വളര്‍ത്തല്‍ (10), കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (30), ചണ ഉല്‍പന്നങ്ങള്‍ (13), കോഴി വളര്‍ത്തല്‍ (10), പപ്പടം/അച്ചാര്‍, മസാലപ്പൊടികള്‍ (10), ഔഷധ സസ്യപരിപാലനം (10), റബ്ബര്‍ ടാപ്പിങ് (10), ഫാസ്റ്റ് ഫുഡ് (10), വനിതകള്‍ക്ക് തയ്യല്‍ (30), ഉഠജ (45), കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ (45), മെഴുകുതിരി നിര്‍മാണം (10), സംരംഭകത്വ വികസന പരിപാടി (10), പന്നിവളര്‍ത്തല്‍ (10), പ്ലമിങ് & സാനിറ്ററി (30), റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് (30), നഴ്‌സറി (10), തേനീച്ച വളര്‍ത്തല്‍ (10), ട്രാവല്‍ ആന്‍ഡ് ടൂറിസം (10), കൂണ്‍ വളര്‍ത്തല്‍ (10), ആയ പരിശീലനം (10), പോളി ഹൗസ് (10), അലുമിനിയം ഫാബ്രിക്കേഷന്‍ (30), ബേക്കറി (30), ഫോട്ടോ ഫ്രെയിമിങ്/ലാമിനേഷന്‍/സ്‌ക്രീന്‍ പ്രിന്റിങ് (10), മേയ്‌സന്‍ വര്‍ക്ക് (10), കാര്‍പെന്ററി (30), ഇഇഠഢ ക്യാമറ ഓപ്പറേഷന്‍സ് (13), ഫിഷ് ഫാമിങ് (10), ഷോപ്പ് കീപ്പര്‍ (10).

മതിയായ അപേക്ഷകരെ ലഭിച്ചാല്‍ മാത്രമേ ബാച്ചുകളായി പരിശീലന പരിപാടി ആവിഷ്‌കരിക്കുകയുള്ളൂ. കുറഞ്ഞത് 25-30 പേര്‍ വേണം. ഈ കേന്ദ്രങ്ങളില്‍ പരിശീലനം മാത്രമല്ല അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും സൗജന്യമായി ലഭിക്കും. സാധാരണ 9 മുതല്‍ വൈകിട്ട് 5 വരെയാണു പരിശീലനം. ഭക്ഷണത്തോടൊപ്പം താമസ സൗകര്യവും ഉണ്ട്. അതും സൗജന്യം. 18-45 വയസ്സാണ് സാധാരണ പ്രായപരിധി. എന്നാല്‍ പ്രത്യേക പരിശീലന പരിപാടികള്‍ക്ക് ഇതില്‍ ഇളവ് അനുവദിക്കുന്നു. പരിശീലന പരിപാടി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സ്വന്തം നിലയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനോ തൊഴില്‍ കണ്ടെത്തുന്നതിനോ ആവശ്യമായ സഹായങ്ങളും ആര്‍-സെറ്റികള്‍ നല്‍കിവരുന്നു.

ജില്ലയും ലീഡ് ബാങ്കും ആര്‍-സെറ്റി ഫോണ്‍ നമ്പറും:

തിരുവനന്തപുരം: (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), 0471-2322430.
കൊല്ലം (സിന്‍ഡിക്കറ്റ് ബാങ്ക്), 0474-2537141, 9495245002.
പത്തനംതിട്ട (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) 0468-2270244, 9847514259.
ആലപ്പുഴ (എസ്ബിഐ) 0477-2292427, 9446283414.
കോട്ടയം (എസ്ബിഐ) 0481-2303306, 9446481957.
ഇടുക്കി (യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ) 04868-234567, 9495590779.
എറണാകുളം (യൂണിയന്‍ ബാങ്ക്) 0484-2529344, 9946899705.
തൃശൂര്‍ (കാനറ ബാങ്ക്) 0487-2694412, 9447196324.
പാലക്കാട് (കാനറ) 0466-2285554, 9846917931.
മലപ്പുറം (കാനറ) 9495609928, 04931-247001.
കോഴിക്കോട് (കാനറ) 0495-2432470, 9446082241.
വയനാട് (എസ്ബിഐ) 04936-207132, 9884041040.
കണ്ണൂര്‍ (സിന്‍ഡിക്കറ്റ്) 0460-2226573, 9447483646.
കാസര്‍കോട് (ആന്ധ്ര ബാങ്ക്) 0467-2268240, 9497289100.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

രാഹുലിനായി പ്രിയങ്ക ഇന്ന് വയനാട്ടില്‍; പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം ആവേശമാക്കാന്‍ യുഡിഎഫ്

ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

Published

on

വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 11.45 ന് കല്‍പ്പറ്റ കമ്പളക്കാടും ഉച്ചയ്ക്ക് 1.15 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എടക്കരയിലും തുടര്‍ന്ന് 2.45 ന് വണ്ടൂരിലും നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കാ ഗാന്ധി സംസാരിക്കുമെന്ന് യുഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

 

 

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending