Connect with us

Video Stories

അധികമാര്‍ക്കുമറിയാത്ത ചില ഗംഭീര്‍ വിശേഷങ്ങള്‍

Published

on

ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ഗൗതം ഗംഭീര്‍. മികവ് കൊണ്ട് പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഡല്‍ഹിക്കാരന്‍ സച്ചിനും ഗാംഗുലിയും ഒഴിച്ചിട്ട ഓപണിങ് കസേര സെവാഗിനൊപ്പം ഇളക്കമില്ലാതെ കാത്തത് വര്‍ഷങ്ങളോളം. നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവിലൂടെ ഒക്ടോബര്‍ 14ന് ജന്മദിനമാഘോഷിക്കുന്ന ഗൗതിക്ക് ഈ ബര്‍ത്ത്‌ഡേ ഒരിക്കലും മറക്കാനാവാത്തതായി.

1. ജനനം: 1981 ഒക്ടോബര്‍ 14, ഇന്ത്യന്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍
2. കുട്ടിക്കാലം: ജനിച്ച് 18ാം ദിവസം മുതല്‍ താമസം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം.
3. എന്‍സിഎ: 18ാം വയസില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി.
4. യൂത്ത് ക്രിക്കറ്റ്: 2001ല്‍ അണ്ടര്‍ 19 തലത്തില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറി. അതേ സീസണില്‍ തന്നെ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ടെസ്റ്റ് അരങ്ങേറ്റവും
5. ജയത്തിലെ നിര്‍ണായക റോള്‍: ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഹൈദരാബാദ് ഏകദിനത്തില്‍ നിര്‍ണായക ഘട്ടത്തില്‍ നേടിയ 81 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചത് പരമ്പര (2-1).
6. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍: ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ യൂത്ത് ടീമിനായി 212 റണ്‍സ് നേടി. ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കാരന്റെ പേരിലുള്ള ഏറ്റവും വലിയ സ്‌കോറായിരുന്നു ഇത്.
7. ഇന്ത്യ എ ടൂര്‍: 2002/03ലെ വിന്‍ഡീസ് പര്യടനത്തില്‍ എ ടീമിന്റെ ഭാഗമായ ഗംഭീര്‍ 13 ഇന്നിങ്‌സുകളിലായി നേടിയത് 617 റണ്‍സ്.
8. തുടര്‍ച്ചയായ ഡബിള്‍ സെഞ്ചുറികള്‍: സിംബാബ്വെക്കെതിരായ ഡബിളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഡബിള്‍ ശതകം തികച്ചു.
9. ഏകദിന – ടെസ്റ്റ് അരങ്ങേറ്റം: 2003ല്‍ ബംഗ്ലദേശിനെതിരെ ഏകദിനത്തിലും 2004ല്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും അരങ്ങേറ്റം.
10. 2007 ലോക ട്വന്റി-20: 2007 ലോകകപ്പ് സെമിയില്‍ പാകിസ്താനെതിരെ 54 പന്തില്‍ നിന്ന് നേടിയത് ത്രസിപ്പിക്കുന്ന 75 റണ്‍സ്. ചാമ്പ്യന്‍ഷിപ്പില്‍ 227 റണ്‍സ് നേടിയ ഗംഭീര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍.
11. അവാര്‍ഡുകള്‍: 2008ല്‍ രാജ്യം അര്‍ജുന നല്‍കി ആരാധിച്ചു
12. ടെസ്റ്റില്‍ ഒന്നാം നമ്പര്‍: 2009ല്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി
13. ഐസിസി ടെസ്റ്റ് പ്ലയര്‍ ഓഫ് ദ ഇയര്‍: 2009ല്‍ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടുgambhir-100_031312070608
14. റെക്കോര്‍ഡ് സെഞ്ച്വറികള്‍: 2010ല്‍ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
15. വിവ് റിച്ചാര്‍ഡ്‌സിനൊപ്പം: 2010ല്‍ വിവ് റിച്ചാര്‍ഡ്‌സിനു ശേഷം 11 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ തുടര്‍ച്ചയായി അര്‍ധശതകം തികക്കുന്ന ആദ്യ കളിക്കാരന്‍.
16. സ്ഥിരതയുടെ പര്യായും: നാല് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് 300ലധികം നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരം
17. ക്യാപ്റ്റന്‍നായി അരങ്ങേറ്റം: 2010ല്‍ ന്യൂസിലാന്റ് പര്യടനത്തില്‍ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം. പരമ്പര ഇന്ത്യ ജയിച്ചത് 5-0ന്.
18. 2011 ലോകകപ്പ് ഫൈനല്‍: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി നേടിയ 122 പന്തില്‍ 97. ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി.
19. വിവാഹം: 2011 ഒക്ടോബറില്‍ നടാഷ ജെയ്‌നുമായുള്ള വിവാഹം.2
20. ഐപിഎല്‍: 2010ല്‍ കൊല്‍ക്ക  ത്ത നൈറ്റ് റൈഡേര്‍സ് ഗൗതിയെ സ്വന്തമാക്കിയത് 2.5 മില്യണ്‍ ഡോളറുകള്‍

guesskaro_2201717229322387870
21. ഐപിഎല്‍ കിരീടങ്ങള്‍: 2012ലും 14ലും കൊല്‍ക്കത്തക്കായി കിരീടനേട്ടം
22. കൂട്ടുകെട്ട്: ഇന്ത്യന്‍ ഓപണിങ് ജോഡി കൂട്ടുകെട്ട് റെക്കോര്‍ഡ് ഇവരുടെ പേരില്‍. സ്വന്തമാക്കിയത് 87 ഇന്നിങ്‌സുകളില്‍ നിന്ന് 4412 റണ്‍സ്. ഉയര്‍ന്ന ശരാശരിയും ഇവര്‍ക്ക് തന്നെ: 52.52 റണ്‍സ്

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending