Connect with us

Culture

കര്‍ണാടക മോഡല്‍ ഗോവയിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം; മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് എം.ജെ.പിയുമായി ചര്‍ച്ച

Published

on

പനാജി: കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ അടവു നയം ഗോവയിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ശക്തമായ നീക്കം. മനോഹര്‍ പരീക്കര്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി ഗോവയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്. കര്‍ണാടകയിലേത് പോലെ മുഖ്യമന്ത്രി പദം സഖ്യകക്ഷികള്‍ക്ക് നല്‍കി ഏതുവിധേനയും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

40അംഗ നിയമസഭയില്‍ 16 എം.എല്‍.എമാരുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്ന് അഞ്ചു എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമാവും. കര്‍ണാടകയില്‍ ജെ.ഡി.എസിന് നല്‍കിയതുപോലെ മൂന്നു എം.എല്‍.എമാരുള്ള എം.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കാനാണ് തീരുമാനം. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ എം.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ മൂന്നു സ്വതന്ത്ര എം.എല്‍.എമാരുമായും കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ചര്‍ച്ച തുടരുകയാണ്. ഗോവയില്‍ എന്‍.സി.പിക്ക് ഒരു എം.എല്‍.എയുണ്ട് വൈകാതെ ഈ എം.എല്‍.എയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയേക്കും.അതേസമയം മൂന്നു അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുമാസമായി മുഖ്യമന്ത്രി പരീക്കര്‍ ചികിത്സക്കായി അമേരിക്കയിലാണ്. പരീക്കറിന്റെ അസാന്നിധ്യത്തില്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത് ധവലീക്കര്‍, സര്‍ദേശായി, ഫ്രാന്‍സിസ് ഡിസൂസ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ്. പരീക്കര്‍ സംസ്ഥാനത്തില്ലാത്ത സാഹചര്യത്തില്‍ ഗോവയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് ആവശ്യമെന്നും ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളതെന്നും കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഇതോടെ പരീക്കറിന് പകരം മറ്റൊരു മുഖ്യമന്ത്രിയെ നിയോഗിക്കാന്‍ ബി.ജെ.പിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. അതേസമയം ബി.ജെ.പിക്കല്ല പരീക്കറിനാണ് പിന്തുണയെന്ന് വ്യക്തമാക്കിയാണ് എം.ജെ.പിയും ജി.എഫ്.പിയും മന്ത്രിസഭ രൂപികരിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചത്. പരീക്കര്‍ മാറിയാല്‍ ഇവര്‍ പിന്തുണ പിന്‍വലിക്കുമെന്ന പേടിയും ബി.ജെ.പി ക്യാമ്പിനുണ്ട്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ പിന്നോക്കം പോയെങ്കിലും സമയോചിത ഇടപെടലിലൂടെ മന്ത്രിസഭ രൂപികരിക്കാനായതിന്റെ ഊര്‍ജവുമായാണ് കോണ്‍ഗ്രസ് ഗോവയിലും കരുത്തുകാട്ടാന്‍ ഇറങ്ങുന്നത്. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭ രൂപികരിക്കാനവാതെ രാജിവെച്ചതിന്റെ ക്ഷീണം വിട്ടുമാറും മുമ്പ് ഗോവയിലും അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് അമിത് ഷായും നരേന്ദ്ര മോദിയും. അങ്ങനെ സംഭവിച്ചാല്‍ അത്, അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന വ്യക്തമായ ധാരണ ഇരുവര്‍ക്കുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending