Connect with us

More

ഐ ലീഗ്; ഗോളടിക്കാന്‍ ഗോകുലം കേരള എഫ്‌സി

Published

on

കോഴിക്കോട്: ക്യാപ്റ്റന്‍ സുശാന്ത് മാത്യുവിന്റെ പ്രതികരണമനുസരിച്ച്് ഗോളടിക്കലാണ് ഐ ലീഗില്‍ നാളെ ആദ്യമായി ഹോംഗ്രൗണ്ടിലിറങ്ങുന്ന ഗോകുലം കേരള എഫ്‌സി താരങ്ങളുടെ പ്രധാന ഉന്നം. ആദ്യ കളി തോറ്റെങ്കിലും ആത്മവിശ്വാസത്തോടെയാണ് ഗോകുലം കേരള എഫ്‌സി നാട്ടിലെ മത്സരത്തിനായി കോഴിക്കോട്ടെത്തിയിരിക്കുന്നതെന്ന് കോച്ച് ബിനോ ജോര്‍ജ് കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

ഇഎംഎസ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനം നടത്തിയ ടീം തിങ്കളാഴ്ച രാത്രി എട്ടിന് ചെന്നൈ സിറ്റി എഫ്‌സിയെ തറപറ്റിക്കാനുള്ള അടവുകളൊരുക്കുകയാണ്. ഗോകുലം ഷില്ലോങ്ങ് ലജോങ്ങിനോടു കൊടിയ തണുപ്പില്‍ കളിച്ചു തോറ്റാണ് ടീം തുടങ്ങിയത്. പൊരുതിനിന്ന ടീം ഒടുവില്‍ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു. തോല്‍വി ടീമിനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്ന് പരിശീലകന്‍ ബിനോ ജോര്‍ജ് പറയുന്നു. ‘കാലാവസ്ഥയാണ് തിരിച്ചടിയായത്. രാത്രി കടുത്ത തണുപ്പിലായിരുന്നു കളി. അതും 10, 12 ഡിഗ്രി സെല്‍ഷ്യസില്‍. വിലപ്പെട്ട പോയിന്റാണ് നഷ്ടമായത്്. കോഴിക്കോട്ട് മികച്ച കളി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് താരങ്ങള്‍. രണ്ട് മണിക്കൊക്കെ കോഴിക്കോട്ട് കളിക്കുന്നതിലും ആശങ്കയുണ്ട്്. കാണികളുടെ കാര്യത്തിലും താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിലും സമയക്രമം ബാധിക്കാനിടയുണ്ട്്്. പരിശീലകന്‍ പറഞ്ഞു.

കാല്‍പ്പന്തുകളി കളിയുടെ ഈറ്റില്ലമായ മലബാറില്‍നിന്നു കേരളത്തിന് പുതിയ പ്രതീക്ഷയായെത്തുന്ന ഫുട്‌ബോള്‍ ടീമിന് ഇവിടുത്തെ കാണികളുടെ കാര്യത്തിലും വലിയ പ്രതീക്ഷയാണുള്ളതെന്ന്് ക്ലബ് പ്രസിഡണ്ട് പ്രവീണ്‍ പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ ശ്രദ്ധേയമായ ടീമായി മാറുകയാണ് ലക്ഷ്യമെന്നും ആദ്യ നാല് സ്ഥാനക്കാരില്‍ ഇടം നേടാനാണ് ശ്രമമെന്നും പ്രവീണ്‍ പറഞ്ഞു.

കേരളീയര്‍ക്ക് പുറമെ വിദേശികളും അടങ്ങുന്നതാണ് ടീം. തനിക്ക് കേരള താരങ്ങളെ ഉള്‍പെടുത്താനായിരുന്നു താല്‍പര്യമെന്നും എന്നാല്‍ റിസള്‍ട്ട് എന്താണെന്നതാണ് ടീമിന്റെ ‘ഭാവിക്കു മുന്നിലെ പ്രധാന ചോദ്യമെന്നതിനാല്‍ വിദേശ താരങ്ങളെയും പരിചയ സമ്പന്നരെയും ഉള്‍പെടുത്തുകയായിരുന്നുവെന്നും കോച്ച് പറയുന്നു. ടീമിന്റെ ക്യാപ്റ്റന്‍ മുന്‍ ഐഎസ്എല്‍ താരം സുശാന്ത് മാത്യുവിന്റെ കാര്യത്തില്‍ കോച്ചിന് വലിയ പ്രതീക്ഷയുണ്ട്്്. സുശാന്തിന്റെ പ്രായത്തിന്റെ കാര്യത്തില്‍ ചോദ്യങ്ങളുയര്‍ന്നെങ്കിലും പരിചയസമ്പത്തിനാണ് താന്‍ മുന്‍ഗണന നല്‍കിയതെന്ന് കോച്ച് പറഞ്ഞു.

മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരമായ മലപ്പുറം തിരൂര്‍ ഇര്‍ഷാദ് തൈവളപ്പിലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇര്‍ഷാദിന്റെ പ്രകടനത്തിലും വലിയ പ്രതീക്ഷയുണ്ടെന്ന് കോച്ച് പറഞ്ഞു. മറ്റ് അംഗങ്ങള്‍ മുഹമ്മദ് റാഷിദ് (മുന്‍ എംജി യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍), നിഖില്‍ ബര്‍ണാഡ് (മുന്‍ ബംഗളൂരു എഫ്്.സി), പ്രിയന്ത് സിങ് (മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ), ബിലാല്‍ ഖാന്‍ (എഫ്.്‌സി പൂനെ സിറ്റി ), പി.എ. അജ്മല്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ), എസ്. ഷിനു (ജൂനിയര്‍ ഇന്ത്യ), പവോട്ട് ലക്കോറ (ജൂനിയര്‍ ഇന്ത്യ), സന്ദു സിങ് (ബംഗാള്‍ സന്തോഷ് ട്രോഫി ), ഡാനിയല്‍ അഡോ (ഘാന ), ഇമ്മാനുവല്‍(നൈജീരിയ), ജി. സഞ്ജു (എംജി യൂണിവേഴ്‌സിറ്റി ), ഫ്രാന്‍സിസ് അംബാനേ (കാമറൂണ്‍ ), വിക്കി(മണിപ്പൂര്‍ ), ഉസ്മാന്‍ ആഷിഖ് (കേരള സന്തോഷ് ട്രോഫി താരം),ബായി കമോ സ്റ്റീഫന്‍ (അഫ്ഗാനിസ്താന്‍ ), ഫൈസല്‍ സയേസ്റ്റീഹ് ( മോഹന്‍ ബഗാന്‍ ), എംബെല്ലെ (കോംഗോ ), മമാ(മിസോറാം ), റോഹിത് മിര്‍സ ( മോഹന്‍ബഗാന്‍ ), ഷുഹൈബ് (ജൂനിയര്‍ ഇന്ത്യ), ആരിഫ് ഷെയ്ക്ക് (ഡിഎസ്‌കെ ശിവാജിയന്‍സ് ), ഉര്‍ണോവ ഗുലാം (ഉസ്‌ബെക്കിസതാന്‍ ), ഖാലിദ് അല്‍ സലൈഹ്. മികച്ച കളിക്കാരിലൂടെ കളി മികവുമായാണ് ഗോകുലം കേരള എഫ്‌സി കേരളത്തില്‍ സാന്നിധ്യമറിയിക്കുകയെന്ന് കോച്ച് പറഞ്ഞു.കേരളത്തിലെ മികച്ച താരങ്ങളെ കണ്ടെത്തി ടീമിന്റെ ‘ാഗമാക്കിയതിനൊപ്പം ദേശീയ, അന്തര്‍ദേശീയ തലത്തിലെ മികവുള്ള താരങ്ങളെയും ടീമിലെടുത്ത് കരുത്തു വര്‍ധിപ്പിച്ചിട്ടുണ്ട്.

തുടക്കം മുതല്‍ കേരളത്തിലെ മികച്ച ടീമും ദേശീയ തലത്തില്‍ രണ്ടു വര്‍ഷത്തിനകം മുന്‍നിര ടീമും ആയി മാറുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഫുട്‌ബോള്‍ അക്കാഡമി ഉള്‍പ്പെടെ കേരളത്തിന്റെ കളി സാധ്യതകളില്‍ മുഴുവന്‍ ഊന്നിയുള്ളതായിരിക്കും ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍. കളിമിടുക്കുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി അക്കാദമി പ്രവര്‍ത്തിക്കും. കോച്ചുമാര്‍ക്ക് പരിമിതികളുണ്ട്്. നാളെ താരങ്ങള്‍ ഉണ്ടായെങ്കിലേ കളി മെച്ചപ്പെടുത്താനാവൂ. കോച്ച് പറഞ്ഞു. വിദേശ താരങ്ങളടക്കം എല്ലാവരും പരിക്കില്ലാതെ ആരോഗ്യ കാരങ്ങളിലും പൂര്‍ണ ഫിറ്റാണെന്ന് ടെക്‌നിക്കല്‍ ഡയറക്ടര്‍ സിഎം രഞ്ജിത് പറഞ്ഞു.

കോച്ചിന്റെ മികവില്‍ തങ്ങള്‍ക്ക് തികഞ്ഞ വിശ്വാസമാണെന്ന് സുശാന്ത് മാത്യു പറഞ്ഞു. ഐഎസ്എലിനോട് സമാനമായ എല്ലാ നിലവാരവും ഐലീഗിനുണ്ട്്്. എന്നാല്‍ ചില ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും സുശാന്ത് പറഞ്ഞു.
മുഖാമുഖത്തില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കെ പ്രേമനാഥ്, സെക്രട്ടറി വിപുല്‍നാഥ്, കെസി റിയാസ് തുടങ്ങിയവരും സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending