Connect with us

Views

അത് നാഥുറാമിന്റെ പ്രേതം തന്നെ

Published

on

1942 ഫെബ്രുവരി മൂന്നിന് മഹാത്മാഗാന്ധി തന്റെ പത്രമായ ഹരിജനില്‍ ഇങ്ങനെ എഴുതി: അഭിപ്രായ സ്വാതന്ത്ര്യം ഒരാളില്‍നിന്ന് കവരുകയെന്നാല്‍ അയാളൊരു തനി യന്ത്രമാവുകയും സമൂഹത്തിന്റെ നാശത്തിനത് കാരണമാകുകയും ചെയ്യും. വ്യക്തിസ്വാതന്ത്ര്യം മാത്രമേ സമൂഹത്തെ പുരോഗമിപ്പിക്കുകയുള്ളൂ. മറ്റൊരിക്കല്‍ മഹാത്മാവ് പറഞ്ഞു: നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ട്. എന്നാല്‍ അതുപ്രകടിപ്പിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞാന്‍ അവസാന ശ്വാസം വരെ പോരാടും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആ മഹാമനീഷിയുടെ നാട്ടിലാണ് അതേ സ്വാതന്ത്ര്യത്തിനുവേണ്ടി കൊലചെയ്യപ്പെട്ട ധീര വനിതക്കെതിരെ അതിക്രൂരമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. അനുശോചനപ്രവാഹങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മുറവിളികള്‍ക്കുമിടയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രക്തസാക്ഷി ഗൗരിലങ്കേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പൊങ്കാല നടക്കുകയാണിപ്പോള്‍.

ഫാസിസ്റ്റുകളുടെ പതിവു ഗീബല്‍സ് ശൈലി പിന്തുടര്‍ന്നുകൊണ്ട് പ്രതികളെക്കുറിച്ച് സന്ദേഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഹിന്ദുത്വവാദികള്‍. അപ്പന്‍ പത്തായത്തിലുമില്ല എന്നു പറയുന്നതുപോലെയായിരിക്കുന്നു ഇത്. രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്ന മഹാത്മാവിനെ ഇതേ ശൈലിയില്‍ വെടിവെച്ചിട്ടവരുടെ പിന്മുറക്കാരില്‍ നിന്ന് ഇന്ത്യ ഒട്ടും മുന്നോട്ടുനീങ്ങിയിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ചാമരാജ്‌പേട്ടയിലെ വെളുത്ത കാറിനെ പിന്തുടര്‍ന്ന മുഖംമൂടി ധരിച്ച ആ കറുത്ത ഭീരുവിന്റെ വെടിയുണ്ടകള്‍.1948 ജനുവരി മുപ്പതിന് ബിര്‍ളാമന്ദിരത്തിലെത്തിയ ഹിന്ദുത്വ വര്‍ഗീയവാദി നാഥുറാംഗോഡ്‌സെയുടെ പ്രേതമല്ലാതാരാണിത്?

ഗൗരി ലങ്കേഷ് കൊലചെയ്യപ്പെടേണ്ടവളാണെന്നും അവരുടെ എഴുത്തുകള്‍ അതിനര്‍ഹമാണെന്നുമൊക്കെയാണ് അറയ്ക്കുന്ന ഭാഷയില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അല്‍പന്മാരായ തെരുവുകൂട്ടങ്ങളാണ് ഇതിനൊക്കെ പിന്നിലെന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്‍ കൊലപാതകത്തെ ന്യായീകരിച്ച് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എല്‍.എ ഡി.എന്‍ ജീവരാജ് രംഗത്തുവന്നിരിക്കുന്നത് സത്യം ഏത് ഗുഹയിലൊളിപ്പിക്കാന്‍ ശ്രമിച്ചാലും പുറന്തള്ളിവരുമെന്നതിനുള്ള ഒന്നാംതരം തെളിവാണ്. മുമ്പ് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗൗരി ഒന്നും മിണ്ടിയിരുന്നില്ലെന്നാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പിയുടെ ജനപ്രതിനിധിയില്‍ നിന്നുണ്ടായിരിക്കുന്ന വിഷംനിറച്ച പരാമര്‍ശം. പ്രതികള്‍ ആരാണെന്നതിനെക്കുറിച്ച് വേവലാതിപ്പെട്ട് ഇനി സമയം കളയേണ്ടതില്ല. പ്രത്യേകാന്വേഷണ സംഘമോ കേന്ദ്ര ബ്യൂറോയോ എന്ന തര്‍ക്കം വേണ്ട. പരിവാര്‍ സംഘടനകളുടെ അത്യുന്നത കാര്യാലയങ്ങളിലേക്ക് നേരെചൊവ്വെ വിലങ്ങ് കൊണ്ടുചെല്ലാം. കഴിഞ്ഞ മൂന്നു കൊല്ലമായി വിവിധ പശു ബെല്‍റ്റ് സംസ്ഥാനങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഭക്ഷണ സ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള അര്‍മാദിത്തം പോലെതന്നെയാണ് ഈ ഗൗരിഹത്യയും.

സ്വതന്ത്രചിന്തകയും ഹിന്ദുത്വവാദികളുടെ സ്ഥിരവൈരിയുമെന്ന നിലയില്‍ മാത്രമല്ല, ആ ആശയത്തിനെതിരെ നിരന്തരം തൂലിക ചലിപ്പിക്കുകയും ഇത്തരം ചിന്താഗതിക്കാര്‍ക്ക് ഒറ്റ നയാപൈസയുടെ പരസ്യവരുമാനവും സ്വീകരിക്കാതെ ‘ഗൗരിലങ്കേഷ് പത്രികെ’ എന്ന സ്വന്തം പത്രത്തില്‍ എഴുതാനിടം കൊടുക്കുകയും ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ജീവിക്കുന്ന ഇതിഹാസമാണ് കര്‍ണാടകയിലെ നഗരപ്രാന്തങ്ങളിലൊന്നില്‍ ഏഴു വെടിയുണ്ടകളേറ്റ് നിശ്ചലമായത്. ഇതിനുശേഷം മിനിറ്റുകള്‍ക്കകമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഗൗരിക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞുകൊണ്ടുള്ള സന്ദേശങ്ങള്‍ നിറയുന്നത്. സത്യം പറയുന്നവനെ കൊന്നുതള്ളുന്ന ശൈലി ഗലീലിയോയുടെയും സോക്രട്ടീസിന്റെയും കാലത്തിനുമുമ്പ് തന്നെ ലോകത്തുണ്ട്. കാലമെത്ര പുരോഗമിച്ചാലും മാറാത്ത മനസ്സുള്ളവര്‍ നമുക്കിടയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെ ന്ന ്‌നിരവധി സംഭവങ്ങളിലൂടെ ലോകം നമ്മെ അനുനിമിഷം സ്മര്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ലോക ജനാധിപത്യത്തിന്റെ നെറുകയില്‍ അഭിമാനത്തോടെ നിന്നിരുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി അഹിംസയിലൂടെ മരിക്കാന്‍ തയ്യാറാവുമെന്ന സിദ്ധാന്തം രൂപപ്പെടുത്തിയ മഹാത്മാവിന്റെ നാട്ടിലിതാ തുറന്നുപറച്ചില്‍ എന്ന ഒറ്റക്കുറ്റത്തിന് ഒരു പൗരന്‍കൂടി കാലയവനിക്കുള്ളിലേക്ക് വെടിവെച്ചിടപ്പെട്ടിരിക്കുന്നു.
ശേഷം കൊലയാളികളുടെ അട്ടഹാസം. ആള്‍ക്കൂട്ടക്കൊലകളിലും ഇതേ രീതി കാണുന്നുണ്ട്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവന്ന അനുഭവ സമ്പത്തുകളുടെയും അറുപത്തേഴു വര്‍ഷം മുമ്പ് രാഷ്ട്രത്തിന്റെ പ്രപിതാക്കളാല്‍ കൂലങ്കഷമായ ഗവേഷണങ്ങളിലൂടെയും ഇന്ത്യാ മഹാരാജ്യം ആര്‍ജിച്ചെടുത്തൊരു നിയമ സംഹിതയുടെ നടത്തിപ്പുകാരായി ചുമതലപ്പെട്ടവരാണ് ചാമരാജ്‌പേട്ടയിലെ വെടിയുണ്ടകളുടെ പിന്നിലെ കാഞ്ചിവലിച്ചതെന്നത് പ്രത്യേകിച്ച് പഠിപ്പിക്കേണ്ടതില്ല. ഇതുപോലെ പ്രണോയ് റോയി എന്ന ധീരനായ മാധ്യമ പ്രവര്‍ത്തകനുനേരെ അറസ്റ്റു ഭീഷണിയും റെയ്ഡുകളുമായി വന്നവരുടെ മുഖാവരണത്തിനും കാവിയുടെ നിറമായിരുന്നു. സവര്‍ണ മേല്‍ക്കോയ്മയുടെ ഗതകാലത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിടിച്ചുകെട്ടാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അധികാരത്തിനും പണത്തിനും വേണ്ടി പശുവിനെ സംരക്ഷിക്കുകയും സഹജീവിയായ മനുഷ്യനെ പച്ചക്ക് അടിച്ചുകൊല്ലുകയും ചെയ്യുന്ന കാലത്താണ് കാവിയുടെ അപ്പോസ്തലന്മാര്‍ മൗനിബാബകളാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യം വെച്ചുനീട്ടുന്ന 19 (1) വകുപ്പും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള 21-ാം വകുപ്പുമൊക്കെ ഈ ഇരുണ്ട കാലത്ത് നമ്മെ നോക്കി കൊഞ്ഞനംകുത്തുന്നു. പശു സംരക്ഷകരില്‍ നിന്ന് പാവപ്പെട്ട പൗരന്മാരെ ജീവിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതി വേണ്ടിവരുന്ന കാലം. ഇതിനെ മോദി കാലമെന്നോ അമിത്ഷാ കാലമെന്നോ അതോ കലികാലമെന്നോ ഏതാണ് വിളിക്കേണ്ടത് ?

മാവോയിസ്റ്റുകളാണ് കൊലക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചന അണിയറയില്‍ പതിവു ഫാസിസ ശൈലിയില്‍ ആടിത്തിമിര്‍ക്കുന്നുണ്ട്. ഇതേ സംസ്ഥാനത്ത് കല്‍ബുര്‍ഗിയെയും തൊട്ടടുത്ത മഹാരാഷ്ട്രയില്‍ നരേന്ദ്രധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും വെടിവെച്ചുകൊന്നവരുടെ തോക്കിനും ആശയത്തിനും ഇതേ ഹിന്ദുത്വമണമായിരുന്നു. ഇവരുടെയെല്ലാം രക്തത്തിന്റെ മാറാത്ത വര്‍ണം പോലെ. നടന്‍ കമല്‍ഹാസന്‍ സൂചിപ്പിച്ചതുപോലെ, വാക്കിനെ തോക്കുകൊണ്ട് മൗനമാക്കുന്നത് ചര്‍ച്ച ജയിക്കാനുള്ള ഏറ്റവും മോശമായ മാര്‍ഗമാണ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നതും ചകിതയുടെ കാലത്തെക്കുറിച്ചുതന്നെ. ഗോസംരക്ഷകരെ താക്കീത് ചെയ്ത പ്രധാനമന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നത് സ്വാഭാവികം മാത്രം. സാമൂഹികമാധ്യമങ്ങളിലെ അണികളുടെ ഭാഷയില്‍ ആഹ്ലാദിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തവിധത്തിലെങ്കിലും ഇന്ത്യ അവശേഷിക്കുന്നുണ്ടെന്നതാണ് നമ്മുടെയൊക്കെ ഏക ആശ്വാസം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending