Connect with us

More

ആധാര്‍ കാര്‍ഡ്: മന്‍മോഹന്‍ സര്‍ക്കാറിനെ പ്രശംസിച്ച് അരുണ്‍ ജെയ്റ്റിലി

Published

on

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാന്‍ നടപ്പിലാക്കിയ ആധാര്‍ കാര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തിയ ബിജെപി മന്ത്രി, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ മികച്ച തുടക്കമാണ് ആധാറെന്ന് അഭിപ്രായപ്പെട്ടു.

രാജ്യസഭയില്‍ ധനബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തി ജെയ്റ്റ്‌ലി രംഗത്ത് വന്നത്.
ആധാര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയായിരുന്നെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി, സബ്സിഡി ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാക്കുന്നതിനും നികുതി വെട്ടിപ്പു തടയുന്നതിനും വേണ്ടി ആധാറിനെ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി വികസിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു.

india-economy-banking-digital_fcb572ca-149f-11e7-85c6-0f0e633c038c

എന്നാല്‍ നമ്മില്‍ ചിലര്‍ക്കു ആധാര്‍ വിഷയത്തില്‍ ചില ഘട്ടങ്ങളില്‍ സംശയങ്ങളുണ്ടായിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രി ആധാര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ എന്റെ സംശയങ്ങള്‍ക്കു ഉചിതമായ മറുപടി ലഭിച്ചിരുന്നു.

ആധാര്‍ നിര്‍ബന്ധിതമാക്കിയത് എന്തിന് എന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി. പൊതുക്ഷേമത്തിനു വേണ്ടി രൂപംകൊടുത്ത സാങ്കേതികവിദ്യയെ എന്തിനാണ് ഉപയോഗപ്പെടുത്താതിരിക്കുന്നത് എന്നായിരുന്നു ജെയ്റ്റിലിയുടെ മറുപടി.
അതേസമയം ആധാറിലെ സുരക്ഷ സംബന്ധിച്ച മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ജെയ്റ്റിലിക്കായില്ല. ബാങ്ക് അക്കൗണ്ട്, ഐടി റിട്ടേണ്‍ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഹാക്കിങ്ങിലൂടെ ചോര്‍ത്തില്ലെന്ന് ഉറപ്പുതരാന്‍ സര്‍ക്കാരിനു കഴിയുമോ എന്നായിരുന്നു മുന്‍ മന്ത്രിയുടെ ചോദ്യം.

ഇന്റര്‍നെറ്റ് ഹാക്കിങ് തടയാനാവില്ല. എന്നാല്‍ അത്തരം ഭീഷണിയുടെ പേരില്‍ സാങ്കേതികവിദ്യയെ നഷ്ടപ്പെടുത്താനെ ഉപയോഗം നിയന്ത്രിക്കാനോ ആവില്ല എന്നും ജെയ്റ്റിലി വ്യക്തമാക്കി.

 

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending