Connect with us

More

സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ നിരീക്ഷണത്തിലാണ്

Published

on

 

തിരുവനന്തപുരം: കൃത്യസമയത്ത് ഓഫീസില്‍ വരാതിരിക്കുക, ഒപ്പിട്ട് മുങ്ങുക, ഓഫീസ് സമയത്ത് സീറ്റില്‍ ഇല്ലാതിരിക്കുക തുടങ്ങിയ ‘തട്ടിപ്പ് തരികിട’കളുമായി നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധക്ക്. നിങ്ങള്‍ക്കു മേല്‍ മൂന്നാം കണ്ണുമായി വിജിലന്‍സ് ഉണ്ടാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി മുതല്‍ ഏതു നിമിഷവും വിജിലന്‍സ് കടന്നു വരാം. ഏത് സമയവും സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിക്കാനുള്ള അനുമതി വിജിലന്‍സിന് സര്‍ക്കാര്‍ നല്‍കി.
സര്‍ക്കാര്‍ ഓഫീസുകളുടെ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതുവരെ കൈക്കൂലി വാങ്ങുന്നത് തടയാന്‍ വേണ്ടി മാത്രമാണ് വിജിലന്‍സിനെ ഉപയോഗപ്പെടുത്തിയിരുന്നത്. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ പരിശോധനകളും നടപടികളും. എന്നാല്‍ ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം വിജിലന്‍സിന് സ്വമേധയാ നിരീക്ഷിക്കാം. മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തി സീറ്റില്‍ ഇല്ലാത്തവര്‍ക്കെതിരെയും ക്രമക്കേട് നടത്തുന്നവരെയും നടപടി എടുക്കും.
ഇത് സംബന്ധിച്ച് വിജിലന്‍സിന്റെ എല്ലാ യൂണിറ്റ് മേധാവികള്‍ക്കും വിജിലന്‍സ് ഡയരക്ടര്‍ ലോക്നാഥ് ബെഹ്റ സര്‍ക്കുലറയച്ചു. മൂന്ന് മേഖലയായി തിരിച്ചാണ് വിജിലന്‍സ് സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇവിടങ്ങളില്‍ ഒരോ എസ്.പിയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതും സാധാരണക്കാര്‍ കൂടുതല്‍ എത്തുന്നതുമായ തദ്ദേശ സ്വയംഭരണം, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലായിരിക്കും വിജിലന്‍സിന്റെ നിരീക്ഷണം കൂടുതല്‍ ഉണ്ടാവുക.
പെരുമാറ്റ ദൂഷ്യമുള്ളവരും വിജിലന്‍സിന്റെ നിരീക്ഷണത്തിലുണ്ടാകും. ഓഫീസില്‍ മദ്യപാനം, പുകവലി എന്നിവ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിക്കും. ഓഫീസുകളിലെ ഹാജര്‍ബുക്ക് പരിശോധിക്കുക, വിവരാവകാശം, സേവനവകാശം എന്നിവ ഓഫീസുകളില്‍ പാലിക്കുന്നുണ്ടോ എന്നിവയും വിജിലന്‍സിന് പരിശോധിക്കാം.

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

Trending