Connect with us

Video Stories

ഭരണകൂട ഭീകരത കേരളത്തിലേക്കും

Published

on

ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കും അതിന്റെ മര്‍ദനോപകരണമായ പൊലീസിനുമെതിരെ രക്തരൂക്ഷിതമായ സമരാധ്യായങ്ങളാണ് പുന്നപ്ര വയലാറും കയ്യൂരും കരിവള്ളൂരും മുതല്‍ ഇടപ്പള്ളി പൊലീസ്‌സ്റ്റേഷന്‍ ആക്രമണം വരെ സഖാക്കള്‍ നടത്തിയിട്ടുള്ളത്. ഇവയെല്ലാം നാടിന്റെയും നാട്ടുകാരുടെയും നീറുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണെന്ന് സ്വയം അഭിമാനിക്കാറുണ്ട് ഇക്കൂട്ടര്‍. വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) പ്രവര്‍ത്തകര്‍. എന്നാലിപ്പോള്‍ അതേ ആശയത്തിന്റെ പേരില്‍ അധികാരത്തിലേറിയ തങ്ങള്‍ക്കെതിരെ നിലപാടെടുത്തുവെന്നതിന്റെ പേരില്‍ ചിലരെ ജാമ്യമില്ലാ വകുപ്പുചാര്‍ത്തി തുറുങ്കിലടച്ച ഹീനകൃത്യം ഇതാ കേരളത്തിലെ സി.പി.എം ഭരണകൂടം ഏറ്റെടുത്തിരിക്കുന്നു. നിരായുധരായും മാന്യമായും പൊലീസിനെതിരെ നടത്തിയൊരു പ്രതിഷേധത്തെ പിന്തുണച്ചുവെന്നതിന്റെ പേരില്‍ അഞ്ചു പേരെ കയ്യോടെ പിടിച്ചകത്താക്കിയിരിക്കുന്നു കേരളത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍. കൊലപാതകികളടക്കം രണ്ടായിരത്തോളം പേരെ ശിക്ഷാ കാലാവധിക്കു മുമ്പേ ജയില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ച അതേ സര്‍ക്കാര്‍. രണ്ടു മാവോയിസ്റ്റ് നേതാക്കളെ അകാരണമായി വെടിവെച്ചു കൊന്നതും പൊലീസ് വെടിവെച്ചു കൊന്ന നക്‌സലൈറ്റ്് വര്‍ഗീസ് കൊള്ളക്കാരനാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും ഇതേ പിണറായി സര്‍ക്കാര്‍. ഇതിനെല്ലാം ഭരണക്കാര്‍ പറയുന്ന ന്യായം, സര്‍ക്കാരിനെ തകര്‍ക്കാന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ്. ബെനിറ്റോ മുസ്സോളിനിയും അഡോള്‍ഫ് ഹിറ്റ്‌ലറും പോള്‍പോട്ടുമെല്ലാം പറഞ്ഞ അതേ ന്യായം.

മകന്റെ മരണത്തിനുത്തരവാദികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ അഞ്ചിന് രാവിലെ തിരുവനന്തപുരത്തെ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് അദ്ദേഹത്തെ കാണാന്‍ ചെന്ന കോഴിക്കോട് വളയം സ്വദേശികളും സി.പി.എം അനുഭാവികളുമായ മഹിജയും ബന്ധുക്കളും നടുറോഡില്‍ പൊലീസിന്റെ കിരാത നടപടികള്‍ക്കാണ് ഇരയായത്. ഇവിടെയെവിടെയോ ഇവരോടൊപ്പം നിലയുറപ്പിച്ചിരുന്ന മറ്റു നാലു പേരെയും മറ്റൊരാളെയുമാണ് പൊലീസ് അറസറ്റ് ചെയ്തു ജയിലിടച്ചത്. രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് (ക്രിമിനല്‍ ഗൂഢാലോചന120 ബി) ചാര്‍ത്തിയിരിക്കുന്നത്. പൗരാവകാശ-വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തകരായ എം. ഷാജിര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവരെയും മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്‍, ഹിമവല്‍ഭദ്രാനന്ദ എന്നിവരെയുമാണ് പൊലീസ് റിമാന്‍ഡ് ചെയ്യിച്ചത്. ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്. മഹിജയുടെ സമരത്തിനു മുന്നില്‍ നാണംകെട്ട് പിന്‍വാങ്ങിയിട്ടും വൈരനിര്യാതന ബുദ്ധി തുടരുന്നുവെന്നാണിത് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രതികളെ പൂര്‍ണമായി കസ്റ്റഡിയില്‍ നല്‍കാന്‍ കോടതി തയ്യാറായില്ലെന്നത് സര്‍ക്കാരിന്റെ അഹന്തക്കേറ്റ തിരിച്ചടിയായി.
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തകരായ ഷാജിര്‍ഖാനും മിനിയും ജിഷ്ണുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്യുകയും തിരുവനന്തപുരത്ത് സമരത്തിനെത്തുമ്പോള്‍ മറ്റു സഹായം ചെയ്യുകയുമാണ് ചെയ്തത്. മുഖ്യമന്ത്രിയുമായി മുമ്പ് മഹിജ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് ഷാജിര്‍ഖാന്‍. അപ്പോള്‍ ഡി.ജി.പി ഓഫീസിന് മുന്നിലേക്ക് കുടുംബത്തോടൊപ്പം ഇവരെത്തിയത് സ്വാഭാവികം. ഇവിടേക്ക് എത്തിയ കെ.എം ഷാജഹാനാകട്ടെ സി.പി.എമ്മില്‍ നിന്ന് നടപടി നേരിട്ട ശേഷം വി.എസുമായി പോലും അകന്ന്, പൊതുപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നയാളും അറിയപ്പെടുന്ന കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗവുമാണ്. എഴുത്തുകാരന്‍, പാട്ടുകാരന്‍, പൊതു ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്നയാള്‍ എന്നൊക്കെയാണ് ഷാജഹാന്‍ ഇപ്പോള്‍ മലയാളികള്‍ക്ക്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ 374 കോടിയുടെ എസ്.എന്‍.സി ലാവലിന്‍ ഇടപാട് സംബന്ധിച്ച കേസില്‍ കോടതിയെ സമീപിച്ചിട്ടുള്ളതും. ഹിമവല്‍ഭദ്രാനന്ദയാകട്ടെ ഏതാനും ക്രിമിനല്‍ കേസുകളില്‍ പ്രതിയായി സംഭവ ദിവസം ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹത്തെ കാണാനായി സ്ഥലത്തെത്തിയയാളും. എന്നാല്‍ മഹിജയെയും കുടുംബാംഗങ്ങളെയും പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് കേസെടുക്കാതെ വിട്ടപ്പോള്‍ ഈ അഞ്ചു പേര്‍ക്കെതിരെ വലിയ കുറ്റമാണ് ചാര്‍ത്തിയത്. ഇതിനുമാത്രം ഇവരെന്താണ് നടത്തിയതെന്ന് പൊലീസോ സര്‍ക്കാരോ ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ഭരണകൂട ഭീകരതയല്ലാതെ പിന്നെന്താണിത്? സോവിയറ്റ് യൂണിയന്റെയും പശ്ചിമബംഗാളിന്റെയും പാതയിലാണോ കേരളവും. ഒരു ജനാധിപത്യ ജനകീയ സര്‍ക്കാരിന് കീഴില്‍ നിരപരാധികള്‍ ജയിലിടക്കപ്പെടുക എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സത്ത. അതിന്റെ നഗ്നമായ ലംഘനമാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ഈ നടന്നിട്ടുള്ളത്.
1977ല്‍ നക്‌സലൈറ്റ് മുദ്രകുത്തി കോഴിക്കോട്ടെ മറ്റൊരു എഞ്ചി.കോളജ് വിദ്യാര്‍ഥിയെ കക്കയം പൊലീസ് ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊന്നതിന് മുഖ്യമന്ത്രി കെ. കരുണാകരനെതിരെ നിരന്തരം സമരം നടത്തിയിട്ടുള്ളൊരു പ്രസ്ഥാനത്തിന്റെ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നത് വലിയ കൗതുകമായി തോന്നുന്നു. ഇ.എം എസ് പറഞ്ഞു: ഒരു നല്ല രാഷ്ട്രീയക്കാരനാകണമെങ്കില്‍ ജനങ്ങളുമായുള്ള അടുപ്പവും തികഞ്ഞ സേവന സന്നദ്ധതയുമാണ് വേണ്ടത്. എന്നാല്‍ അതേ കമ്യൂണിസ്റ്റുകളിലെ ചിലരെങ്കിലും, അധികാരം മത്തായി ഭവിച്ച ചിലര്‍, ഈ അരാജകത്വത്തിന് കൂട്ടുനില്‍ക്കുകയോ അതിന് ഇന്ധനം പകരുകയോ ചെയ്യുന്നു. ഇന്ത്യയിലെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന കൊടിയ അനീതികള്‍ക്ക് തുല്യമാണ് കേരളത്തിലെ പൗരാവകാശ പ്രവര്‍ത്തകരുടെ ഈ ജയില്‍വാസം. ഡല്‍ഹിയിലെ കനയ്യകുമാറിനെയും മണിപ്പൂരിലെ ഇറോം ശര്‍മിളയെയും നാടുനീളെ കൊണ്ടുനടന്നാഘോഷിച്ചവരാണ് ഇവരെന്നതും അതിശയകരം തന്നെ. ഷാജഹാന്റെ എഴുപത്തി രണ്ടുകാരിയായ മാതാവ് നടത്തുന്ന നിരാഹാരം കേരളത്തിന്റെ രാഷ്ട്രീയ മഹിമക്ക് ഒരുനിലക്കും യോജിക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയണം. നീതി നിഷേധിക്കപ്പെടുന്ന എല്ലാവരെയും കേസ് പിന്‍വലിച്ച് മോചിപ്പിക്കാനും സംഭവിച്ചുപോയ തെറ്റിനു മാപ്പുപറയാനും സര്‍ക്കാര്‍ തയ്യാറാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending