Connect with us

More

ജി.എസ്.ടി: ഉപഭോക്താക്കളുടെ പരാതി കേള്‍ക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നു

Published

on

തിരുവനന്തപുരം: ജി.എസ്.ടി നടപ്പിലായതോടെ നിത്യോപയോഗ സാധനങ്ങളുടെ നികുതിയില്‍ ഉണ്ടായ കുറവ്, ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത ഉല്‍പാദകര്‍ക്കെതിരെ നടപടി. വിലയില്‍ കുറവു വരുത്തുന്നതില്‍ ഉല്പാദകര്‍ വീഴ്ച വരുത്തുന്നതായി ഉപഭോക്താക്കളുടെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്നാണ് കണ്‍ട്രോള്‍ റൂം തുറന്നത്.
കേന്ദ്ര നിയമമായ ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റി ചട്ടം 2011 പ്രകാരം പായ്ക്ക് ചെയ്ത ഉല്പന്നങ്ങള്‍ വിതരണത്തിനായി അയച്ചിട്ടുള്ള ഉല്പാദകരും ഇറക്കുമതി ചെയ്തതോ അല്ലാത്തതോ ആയ ഉല്പന്നങ്ങള്‍ പായ്ക്കറ്റിലാക്കി സംസ്ഥാനത്ത് വില്‍ക്കുന്നവരും നികുതി ഉള്‍പ്പെടെയുള്ള പരമാവധി വില്‍പ്പന വില ഉല്പന്നത്തിന്റെ പായ്ക്കറ്റിന്റെ പുറത്ത് പ്രദര്‍ശിപ്പിക്കുവാന്‍ ബാധ്യസ്ഥരാണ്. ജൂലൈ ഒമ്പതിന് മുമ്പ് വാറ്റ് നിയമപ്രകാരം വിറ്റഴിക്കാന്‍ സാധിക്കാതെ സ്റ്റോക്കില്‍ ഇരിക്കുന്ന ഉല്പന്നങ്ങളുടെ നികുതിയില്‍ വന്നിട്ടുള്ള വ്യത്യാസം മൂലം വിലയില്‍ വന്നിട്ടുള്ള മാറ്റം പായ്ക്കറ്റില്‍ പ്രത്യേകം പതിപ്പിക്കുവാന്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇത് പ്രകാരം നികുതിയില്‍ വന്നിട്ടുള്ള കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറാതെ എം.ആര്‍.പി വിലയിലും അധികമായി ഈടാക്കുവാന്‍ തയ്യാറാകുന്ന വ്യാപാരികള്‍ക്കെതിരെയും ഉല്പാദകര്‍ക്കെതിരെയും കേസെടുക്കും.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുതിയ നികുതിയുടെ അടിസ്ഥാനത്തില്‍ കുറവു വന്ന വില വിവരം എല്ലാ വിപണനശാലകളിലും തയ്യാറായിട്ടുണ്ട്. എം.ആര്‍.പി വിലയില്‍ തിരുത്തല്‍ വരുത്തുന്ന ഉല്പാദകര്‍ പഴയ വില മറയ്ക്കാതെ വേണം പുതിയ വില പ്രദര്‍ശിപ്പിക്കുവാന്‍. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുവാന്‍ ഉപഭോക്തൃകാര്യ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending