Connect with us

More

ജി.എസ്.ടി വയറ്റത്തടിച്ച് തുടങ്ങി

Published

on

 

പാചകവാതക സിലിണ്ടറിന് 32 രൂപ കൂട്ടി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ചരക്ക് സേവന നികുതി (ജി.എസ്.ടി) സാധാരക്കാരുടെ വയറ്റത്തടിച്ച് തുടങ്ങി.
ജി.എസ്.ടിയില്‍ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും മറ്റു അവശ്യസാധനങ്ങള്‍ക്കും വന്‍തോതില്‍ വില വര്‍ധിച്ചതിനു പിന്നാലെ സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിനും 32 രൂപ കൂടി.
ആറ് വര്‍ഷത്തിനിടെയുണ്ടാവുന്ന രാജ്യത്തെ ഏറ്റവും വലിയ വില വര്‍ധനവാണിത്. എല്‍.പി.ജിക്ക് ഇതുവരെ വാറ്റ് നികുതി ഇല്ലാതിരുന്ന ചണ്ഡിഗഢ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, തമിഴ്നാട്, യു.പി, പശ്ചിമ ബംഗാള്‍ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാ സ്ഥാനങ്ങളിലാകും വില വര്‍ധിക്കുക. ഇപ്പോഴത്തെ ജി.എസ്.ടി നിരക്കിന് സമാനമായി കേരളത്തില്‍ നേരത്തെ തന്നെ വാറ്റ് നികുതി ഉണ്ടായിരുന്നതിനാല്‍ കേരളത്തില്‍ വില വ്യത്യാസം ഉണ്ടാകില്ല.
ഡല്‍ഹിയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോയുടെ സിലണ്ടറിന് 446.65 ആയിരുന്നത് ജൂലൈ ഒന്നു മുതല്‍ 477.46 ആയി വര്‍ധിച്ചു. മുന്‍ നികുതി സമ്പ്രദായം അനുസരിച്ച് വില്‍പന നികുതിയും മറ്റു നികുതികളും വെവ്വേറെ ആയിരുന്നു ഈടാക്കിയിരുന്നത്. രാജ്യത്താകമാനം എക്‌സൈസ് തീരുവയില്‍ നിന്ന് പാചക വാതകത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.
കേന്ദ്ര, സംസ്ഥാന നികുതി ഉള്‍പ്പടെ നിലവിലുണ്ടായിരുന്നതിന് പകരമായി ജി.എസ്.ടി വന്നപ്പോള്‍ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏര്‍പ്പെടുത്തിയത്. ഡല്‍ഹിയെ കൂടാതെ കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും സിലിണ്ടറിന് 31 രൂപ കൂടിയിട്ടുണ്ട്.
മുംബൈയില്‍ 14.28 രൂപ കൂടി സിലിണ്ടറിന്റെ വില 491.25 ലെത്തി. സബ്സിഡിയില്ലാത്ത സിലണ്ടറിന് 11.5 രൂപ വര്‍ധിച്ച് 564 രൂപയായി. സബ്സിഡിയില്ലാത്ത സിലണ്ടറിന് 18 ശതമാനമാണ് ജി.എസ്.ടി. 2011 ജൂണ്‍ 25നാണ് ഇതിനു മുമ്പ് പാചകവാതകത്തിന്റെ വിലയില്‍ വന്‍ വര്‍ധനവുണ്ടായത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് അന്ന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഒരു വര്‍ഷം 12 സിലിണ്ടറുകളാണ് ഉപഭോക്താവിന് സബ്‌സിഡി ഇനത്തില്‍ അനുവദിച്ചിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

Trending