Connect with us

More

ദളിത് പ്രവര്‍ത്തകന്റെ മരണം: ഗുജറാത്ത് സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം

Published

on

അഹമ്മദാബാദ്: ദളിത് പ്രവര്‍ത്തകന്‍ ഭാനുഭായി വന്‍കറിന്റെ മരണത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ വിര്‍ശനവുമായി സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി, പട്ടീദാര്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍ എന്നിവര്‍ രംഗത്തെത്തി.

മരണപ്പെട്ട ഭാനുഭായിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി എം.എല്‍.എയെ ജനക്കൂട്ടം ചെരിപ്പെറിഞ്ഞ് ഓടിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണി നര്‍മദയില്‍ മുങ്ങുകയാണ് വേണ്ടതെന്നും ഗുജറാത്ത് രൂപാണിയുടെ പിതാവിന്റേതല്ലെന്നും മരണ വീട് സന്ദര്‍ശിച്ച ശേഷം ജിഗ്നേഷ് മേവാനി പറഞ്ഞു. അഹമ്മദാബാദ്-ഗാന്ധി നഗര്‍ പാത ദളിത് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഭാനുഭായിയുടെ മരണത്തില്‍ ശക്തമായ നടപടി വേണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അല്‍പേഷ് താക്കൂര്‍ ആവശ്യപ്പെട്ടു. ദളിത് കുടുംബത്തിന് അനുവദിച്ച ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് പട്ടാനിലെ കലക്ട്രേറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ ഭാനുഭായി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹേമാബന്‍, രമാഭായി എന്നീ ദളിത് കുടുംബവുമായി കലക്ട്രേറ്റിലെത്തിയ ഭാനുഭായ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഗാന്ധി നഗര്‍, ഉനാ, ചനാസാമ, പട്ടാന്‍ മോര്‍ബി, തുടങ്ങിയ സ്ഥലങ്ങളില്‍ ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ഏഴോളം ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആസ്പത്രിയില്‍ നിന്നും ഭാനുഭായിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് കുടുംബം പറയുന്നത്. ആസ്പത്രിയില്‍ എത്തിയ ബി.ജെ.പി എം.എല്‍.എമാരായ കദി കര്‍സന്‍ സോളങ്കി, ഹിതു കനോദിയ എന്നിവര്‍ക്കു നേരെ ചെരിപ്പുകളെറിഞ്ഞു. ഇരുവരേയും മൃതദേഹം കാണാന്‍ അനുവദിച്ചില്ല. അതേ സമയം ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, മേവാനി എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബവുമായി സംസാരിക്കുന്നതിനായി ഗാന്ധി നഗര്‍ കലക്ടര്‍, ഐ.ജി, സാമൂഹ്യ വകുപ്പ് സെക്രട്ടറി എന്നിവരെ അയച്ചെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഉറപ്പുകള്‍ എഴുതി നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് ഭൂമിയും ധനസഹായമായി എട്ടു ലക്ഷം രൂപയും നല്‍കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി പ്രത്യേക ടീമിനെ അന്വേഷണ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ജിഗ്നേഷിനെ ആക്രമിച്ച് അറസ്റ്റ്; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയെ പൊലീസ് ആക്രമിച്ച് അറസ്റ്റു ചെയ്തതായി പരാതി. അഹമ്മദാബാദിലെ സാരംഗ്പൂരില്‍ ദളിത് നേതാവ് ഭാനു ഭായ് വന്‍കാറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് അഹമ്മദാബാദില്‍ റാലി നടത്താനായി എത്തിയതായിരുന്നു ജിഗ്നേഷ്. കാറില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടു പോയാണ് എം.എല്‍.എയെ അറസ്റ്റു ചെയ്തതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. എം.എല്‍.എയുടെ കാറിന്റെ ചില്ലു തകര്‍ത്താണ് പിടിച്ചിറക്കിയതെന്നും പരാതിയുണ്ട്. ജിഗ്നേഷിനെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

kerala

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും കവർന്നു

വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

Published

on

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

Continue Reading

Trending