Connect with us

Culture

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസ്; മോദിക്ക് തിരിച്ചടി; റിപ്പോര്‍ട്ട് കൈമാറണമെന്ന് സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് കൈമാറാനാവില്ലെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.

ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ കവി ജാവേദ് അക്തര്‍, അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതില്‍നിന്ന് പരാതിക്കാരെ തടയണമെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യവും കോടതി തള്ളി.

ബേദി കമ്മിറ്റിയുടെ 11ാമത്തെയും അവസാനത്തേതുമായ അന്വേഷണ റിപ്പോര്‍ട്ട് 2018 ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.കേസിലെ കക്ഷികളെക്കുറിച്ചും ഇരകളെക്കുറിച്ചുമുള്ള മുന്‍വിധിയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു പിന്നിലെന്ന് കോടതി കുറ്റപ്പെടുത്തി.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു ബെഞ്ച് മുമ്പാകെ ഹാജരായിക്കൊണ്ടിരിക്കുന്നതിനാല്‍ കേസ് മാറ്റിവെക്കണമെന്നാണ് ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ രജത് നായര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യവും കോടതി തള്ളി. തുടര്‍ന്ന് ഇന്നലെ തന്നെ കേസ് പരിഗണിക്കുകയായിരുന്നു. താങ്കള്‍ ആരാണെന്നായിരുന്നു ഗുജറാത്ത് സ്റ്റാന്റിങ് കോണ്‍സലിനോടുള്ള ചീഫ് ജസ്റ്റിസിന്റെ ആദ്യ ചോദ്യം. ഗുജറാത്ത് സര്‍ക്കാറിന്റെ അഭിഭാഷകനാണെന്ന് മറുപടി നല്‍കിയപ്പോള്‍ താങ്കളുടെ താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. റിട്ട. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ ബേദി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഉപസംഹാരം സ്വീകരിക്കാന്‍ കഴിയണമെന്നില്ല. റിപ്പോര്‍ട്ട് ഞങ്ങള്‍ സ്വീകരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. കേസിലെ കക്ഷികള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് പറഞ്ഞത്. പകര്‍പ്പ് ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

225 പേജ് വരുന്നതാണ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നതെന്ന് അറിയില്ല. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ട് സ്വീകരിക്കണോ തള്ളണോ എന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നേരത്തെയുള്ള ഉത്തരവു പ്രകാരമാണ് നിങ്ങള്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ചോദിക്കുമ്പോഴൊക്കെ കേസ് പിന്നീട് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അത് സ്വീകാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു.

പ്രതികളാകാന്‍ സാധ്യതയുള്ളവര്‍ക്കു വേണ്ടിയെന്ന പേരില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും കക്ഷികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറുന്നതിനെ എതിര്‍ത്തു. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയവര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസില്‍ ഉള്‍പ്പെട്ട ചിലരുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളും വസ്തുതാപരമായ കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ബേദി കമ്മിറ്റി റിപ്പോര്‍ട്ട്. വിചാരണക്കോടതിയാണ് റിപ്പോര്‍ട്ട് പരിഗണിക്കേണ്ടത്. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടാല്‍ വിവരങ്ങള്‍ വെളിച്ചത്തു വരുന്നതിനും കേസിനെക്കുറിച്ച് മുന്‍വിധികള്‍ രൂപപ്പെടുന്നതിനും വഴിയൊരുക്കുമെന്ന് ദ്വിവേദി ആരോപിച്ചു. എന്നാല്‍ കേസെടുക്കാന്‍ സുപ്രീംകോടതി തന്നെ നേരിട്ട് റിപ്പോര്‍ട്ട് കീഴ്‌ക്കോടതിക്ക് അയച്ചു കൊടുക്കണോ എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ ചോദ്യം.

നേരത്തെ കേസ് പരിഗണിക്കവെ തന്നെ റിപ്പോര്‍ട്ടിന്റെ സ്വീകാര്യതയെ ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. മോണിട്ടറിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇതേതുടര്‍ന്ന് ജസ്റ്റിസ് ബേദിയോട് സുപ്രീംകോടതി നിലപാട് എഴുതി അറിയിക്കാന്‍ നിര്‍ദേശിച്ചു. 2012ലെ സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് ജസ്റ്റിസ് ബേദി സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നതെന്നും റിട്ട. ജഡ്ജിന്റെ വാക്കുകളെ വിശ്വാസത്തില്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending