Connect with us

More

ബി.ജെ.പിയുടെ നിറംമങ്ങിയ ജയം

Published

on

അഹമ്മദാബാദ്: കോണ്‍ഗ്രസ് കാഴ്ചവെച്ച മികച്ച മുന്നേറ്റത്തിനിടയിലും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണ ബി.ജെ.പി അധികാരത്തില്‍. 182 അംഗ സഭയില്‍ 99 സീറ്റ് നേടിയാണ് ബി.ജെ.പിയുടെ വിജയം. നോട്ടു നിരോധനത്തിനും ജി.എസ്.ടിക്കും ശേഷം മോദിയുടെ പ്രഭാവത്തിന് കാര്യമായ മങ്ങലേറ്റുവെന്ന് തെളിയിക്കാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന ഭരണത്തിന്റെ എല്ലാ സാധ്യതകളും പ്രധാനമന്ത്രി പദവും ഉപയോഗപ്പെടുത്തി വിപുലമായി പ്രചാരണം നടത്തിയിട്ടും 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് 16 സീറ്റ് കുറഞ്ഞു. 150നു മുകളില്‍ സീറ്റ് നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ച സ്ഥാനത്ത്, നൂറ് സീറ്റു പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

താഴെതട്ടിലെ സംഘടനാ സംവിധാനങ്ങളുടെ ബലഹീനതയാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. പലയിടങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ പോലും രൂപീകരിക്കാന്‍ കഴിയാതെയാണ് ജനവിധിയെ നേരിടേണ്ടി വന്നത്. എങ്കിലും രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് നടത്തിയ പടനീക്കത്തിന് വലിയ സ്വീകാര്യത ഗുജറാത്തില്‍ ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ദളിത്, പട്ടേല്‍, ഒ.ബി.സി ഘടകങ്ങളെ അനുകൂലമാക്കാന്‍ ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ ത്രയങ്ങളെ കൂടെ നിര്‍ത്തി പ്രചാരണ രംഗത്ത് കൈക്കൊണ്ട പുത്തന്‍ പരീക്ഷണവും കോണ്‍ഗ്രസിന് ഗുണം ചെയ്തു. 2012ല്‍ 61 മണ്ഡലങ്ങളില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 11 സീറ്റ് അധികം നേടി 77ലേക്ക് നില മെച്ചപ്പെടുത്തി.

മോദിക്കും അമിത് ഷാക്കും എതിരെ അവരുടെ തട്ടകത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നല്‍കുന്ന പ്രതീക്ഷ. പ്രചാരണ രംഗത്തെ വെല്ലുവിളി ഫലം പുറത്തുവരുമ്പോഴും പ്രകടമായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. എന്നാല്‍ മൂന്നാം റൗണ്ട് കടന്നതോടെ ബി.ജെ.പി പടിപടിയായി നില മെച്ചപ്പെടുത്തി. ഒരു ഘട്ടത്തില്‍ 109 സീറ്റില്‍ വരെ മുന്നിട്ടു നിന്നെങ്കിലും പിന്നീട് തളര്‍ച്ച പ്രകടിപ്പിച്ച് നൂറിനു താഴേക്ക് പതിക്കുകയായിരുന്നു.

നഗര മണ്ഡലങ്ങള്‍ പൊതുവെ ബി.ജെ.പിയെ പിന്തുണച്ചപ്പോള്‍ ഗ്രാമങ്ങളാണ് കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്ന നിലയിലാണ് ഗുജറാത്ത് ഫലത്തെ ഏവരും ഉറ്റുനോക്കുന്നത്. ബി.ജെ.പിയെ തറപറ്റിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് അണികളില്‍ ആത്മവിശ്വാസം പകരാന്‍ കഴിയുന്നു എന്നത് പാര്‍ട്ടി അധ്യക്ഷനായി സ്ഥാനക്കയറ്റം ലഭിച്ച രാഹുല്‍ ഗാന്ധിക്ക് ആശ്വാസമാണ്.
മുഖ്യമന്ത്രി വിജയ് രൂപാണി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്നേഷ് മേവാനി, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച അല്‍പേഷ് താക്കൂര്‍ തുടങ്ങിയവര്‍ വിജയിച്ചപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് ഗോലി, ബി.ജെ.പി നേതാവ് ജയനാരായണ്‍ വ്യാസ് എന്നിവര്‍ പരാജയം ഏറ്റുവാങ്ങി.

ഹിമാചലിലും ബി.ജെ.പി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയം. 1985 മുതല്‍ കോണ്‍ഗ്രസ്- ബി.ജെ.പി സര്‍ക്കാറുകള്‍ മാറി മാറി വരുന്ന സംസ്ഥാനത്ത് ഈ പതിവിന് ഇത്തവണയും മാറ്റം വന്നില്ല. വീര്‍ഭദ്ര സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തിയാണ് ബി.ജെ.പി അധികാരത്തിലേക്ക് വഴി തുറന്നത്. 68 അംഗ നിയമസഭയില്‍ 44 സീറ്റ് നേടി മികച്ച ഭൂരിപക്ഷവുമായാണ് ബി. ജെ.പി അധികാരത്തില്‍ എത്തിയത്. അതേസമയം തിളക്കമാര്‍ന്ന വിജയത്തിനിടയിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പ്രേം കുമാര്‍ ധുമല്‍ ദയനീയമായി പരാജയപ്പെട്ടത് ബി.ജെ.പിക്ക് തിരിച്ചടിയായി. നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ് അനായാസ വിജയം നേടിയപ്പോഴാണ് ബി.ജെ. പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് അടി പതറിയത്. ആഭ്യന്തര വഴക്കിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷമാണ് ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ പ്രഖ്യാപിച്ചത്.

അഴിമതി ആരോപണങ്ങളും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കി. ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചില്ലെങ്കിലും അതിന് അടുത്തെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending