Connect with us

Culture

പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാന കമ്പനികള്‍; ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന

Published

on

തിരുവനന്തപുരം: ഗള്‍ഫ് പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികള്‍. അവധിക്കാലം കഴിയുന്നതോടെ പ്രവാസികളുടെ മടക്കയാത്ര മുന്നില്‍ കണ്ടാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ധന വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ നാലിരട്ടിവരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.

ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്‌ൈറന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോള്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്.

എയര്‍ഇന്ത്യ എക്‌സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്.

വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഓഗസ്റ്റ്‌ 31-ന് ഗൾഫിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള നിരക്കുകൾ:
തിരുവനന്തപുരം
ദുബായ് 26,887 (ഇൻഡിഗോ)
ദുബായ് 41,412 (എമിറേറ്റ്‌സ്)
ദുബായ് 66,396 (ഗൾഫ് എയർ)
അബുദാബി 31,500(എയർ ഇന്ത്യാ എക്സ്പ്രസ്)
അബുദാബി 45,186 (ഗൾഫ് എയർ)
അബുദാബി 31,089(ശ്രീലങ്കൻ)
ഷാർജ 41,149 (എയർ ഇന്ത്യ)
ഷാർജ 23,358 (ഇൻഡിഗോ)
ഷാർജ 19,025(എയർ ഇന്ത്യാ എക്സ്പ്രസ്)
ദമാം 60,846(ശ്രീലങ്കൻ)
ദമാം 74,660 (ഗൾഫ് എയർ)
ദമാം 91,517 (എമിറേറ്റ്‌സ്)
റിയാദ് 45,343 (ശ്രീലങ്കൻ)
റിയാദ് 65,488 (ഗൾഫ് എയർ)
റിയാദ് 90,766 (എമിറേറ്റ്‌സ്)
ദോഹ 29,889 (എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 32,671 (ഇൻഡിഗോ)
ദോഹ 36,603 (ശ്രീലങ്കൻ)
കുവൈത്ത് 66,298 (ഗൾഫ് എയർ)
കുവൈത്ത് 92,043 (എമിറേറ്റ്‌സ്)
ബഹ്‌റൈന്‍ 49,209 (ശ്രീലങ്കൻ)
ബഹ്‌റൈന്‍ 74,478 (ഗൾഫ് എയർ)
ബഹ്‌റൈന്‍ 88,951 (എമിറേറ്റ്‌സ്)
കൊച്ചി
ദുബായ് 22,635 (സ്പൈസ്)
ദുബായ് 31,685 (എയർ ഇന്ത്യ)
ദുബായ് 34,850 (ശ്രീലങ്കൻ)
അബുദാബി 45,580(എത്തിഹാദ്)
അബുദാബി 38,661(ഒമാൻ എയർ)
അബുദാബി 27,406(എയർ ഇന്ത്യാ എക്സ്പ്രസ്)
ഷാർജ 19,531 (എയർ ഇന്ത്യാ എക്സ്പ്രസ്)
ഷാർജ 24,223 (ഇൻഡിഗോ)
ദമാം 43,709(ഒമാൻ എയർ)
ദമാം 60,426 (എത്തിഹാദ്)
ദമാം 51,750 (ശ്രീലങ്കൻ)
റിയാദ് 44,054 (ഗൾഫ് എയർ)
റിയാദ് 45,854(ശ്രീലങ്കൻ)
റിയാദ് 52,345 (ഒമാൻ എയർ)
ദോഹ 35,863 (എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 44,451 (ഇൻഡിഗോ)
ദോഹ 71,000 (ഖത്തർ എയർ)
കുവൈത്ത് 26,847(ഇൻഡിഗോ)
കുവൈത്ത് 41,913(ഖത്തർ എയർ്)
കുവൈത്ത് 39,434(ശ്രീലങ്കൻ)
ബഹ്‌റൈന്‍ 27,942(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്‌റൈന്‍ 47,371(എത്തിഹാദ്)
ബഹ്‌റൈന്‍ 49,000 (ശ്രീലങ്കൻ)
കോഴിക്കോട്
ദുബായ് 23,981(സൈ്പസ്)
ദുബായ് 23,230 (ഇൻഡിഗോ)
ദുബായ് 24,652 (എയർ ഇന്ത്യ എക്സ്പ്രസ്)
അബുദാബി 47,100(എത്തിഹാദ്)
അബുദാബി 43,456(ഗൾഫ് എയർ)
അബുദാബി 23,077(എയർ ഇന്ത്യാ എക്സ്പ്രസ്)
ദമാം 33,025(എയർ ഇന്ത്യ എക്സ്പ്രസ്)
ദമാം 45,563 (സൗദി എയർലൈൻ്)
ദമാം 51,698 (എത്തിഹാദ്)
റിയാദ് 31,818(എയർ ഇന്ത്യ എക്സ്പ്രസ്)
റിയാദ് 37,184(സൗദി എയർലൈൻ)
റിയാദ് 52,323 (എത്തിഹാദ്)
ദോഹ 26,810( എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 28,184 (ഇൻഡിഗോ)
കുവൈത്ത് 25,924(എയർ ഇന്ത്യ എക്സ്പ്രസ്)
കുവൈത്ത് 49,659(ഗൾഫ് എയർ)
കുവൈത്ത് 64,777(എത്തിഹാദ്)
ബഹ്‌റൈന്‍ 27,604(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്‌റൈന്‍ 61,470(എത്തിഹാദ്)
ബഹ്‌റൈന്‍ 76,949 (ഗൾഫ് എയർ)
കണ്ണൂർ
ദുബായ് 46,438 (ഗൾഫ് എയർ)
ദുബായ് 29,668(ഇൻഡിഗോ)
അബുദാബി 22,014(എയർ ഇന്ത്യാ എക്സ്പ്രസ്)
അബുദാബി 26,914 (ഇൻഡിഗോ)
ഷാർജ 22,014 (എയർ ഇന്ത്യ എക്സ്പ്രസ്)
ഷാർജ 26,134(ഇൻഡിഗോ)
ദമാം 55,837(എയർ ഇന്ത്യ)
ദോഹ 36,982 ( എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 43,244(ഇൻഡിഗോ)
കുവൈത്ത് 25,800(ഇൻഡിഗോ)
കുവൈത്ത് 57,702(എയർ ഇന്ത്യ എക്സ്പ്രസ്)
ബഹ്‌റൈന്‍ 57,072(എയർ ഇന്ത്യ എക്സ്പ്രസ്)
ബഹ്‌റൈന്‍ 70,874(എയർ ഇന്ത്യ)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending