Connect with us

More

അവധിക്കാല ചൂണ്ടയുമായി വീണ്ടും വിമാനക്കമ്പനികള്‍ ഗള്‍ഫ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

Published

on

കോഴിക്കോട്: ഗള്‍ഫ് സെക്ടറില്‍ കൊള്ളനിരക്കുമായി വീണ്ടും വിമാനകമ്പനികള്‍. ഏപ്രില്‍, മെയ് സ്‌കൂള്‍ വെക്കേഷനിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനകമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടിയത്. ഈ സമയങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുടെ അരികിലേക്ക് നാട്ടില്‍ നിന്നും കുടുംബങ്ങള്‍ വ്യാപകമായി യാത്ര ചെയ്യുന്നത് മുതലെടുത്ത് നിരക്ക് കുത്തനെ കൂട്ടുമ്പോഴും പ്രതിഷേധം വാക്കുകളില്‍ ഒതുങ്ങുന്നതാണ് പിടിച്ചുപറി തുടരാന്‍ കാരണം.

ഈ മാസം കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് നിരക്ക് അയ്യായിരം രൂപയോളം വന്ന സ്ഥാനത്ത് മാര്‍ച്ച് അവസാനം മുതല്‍ പതിനയ്യായിരം രൂപ മുതലാണ് ചാര്‍ജ് വരുന്നത്. കൊച്ചിയില്‍ നിന്നുള്ള നിരക്കിലും ഇതുപോലെ തന്നെ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കുമെല്ലാം വ ന്‍ വര്‍ദ്ധനവാണ് വരുത്തിയത്.

വെക്കേഷനില്‍ ജിദ്ദയിലേക്കുള്ള യാത്രക്കാരെയാണ് ചാര്‍ജ് വളരെ കൂടുതലായി ബാധിക്കുന്നത്. പ്രത്യേകിച്ച് ഉംറ യാത്രക്കാരെ. മാര്‍ച്ച് മാസത്തില്‍ കോഴിക്കോട് നിന്നും ഉംറക്ക് പുറപ്പെടാന്‍ അന്‍പതിനായിരം മുതല്‍ അന്‍പത്തയ്യായിരം വരെയായിരുന്നു വന്നതെങ്കില്‍ ടിക്കറ്റ് നിരക്കിലുണ്ടായ വന്‍ വര്‍ദ്ധനവ് മൂലം മാര്‍ച്ച് അവസാനം മുതല്‍ നിരക്ക് അറുപതിനായിരം മുതല്‍ അറുപത്തയ്യായിരം വരെ വരും. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരുന്ന സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് മാറ്റിയതിനു ശേഷം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുമൂലം ജിദ്ദയിലേക്കുള്ള യാത്രാ ചിലവ് ഒരു സാധാരണ പ്രവാസിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. അതോടൊപ്പം തന്നെയാണ് ഉംറ യാത്രക്കാരെയും കൊള്ളയടിക്കുന്നത്.

തിരക്കുള്ള സമയത്ത് വിമാന കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് കേരളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇങ്ങനെ നിരക്ക് കൂട്ടുന്നത്. അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് വലിയ വര്‍ദ്ധനവൊന്നും ഇല്ല എന്നതാണ് വിമാന കമ്പനികള്‍ ഗള്‍ഫ് പ്രവാസികളോടും ഉംറ യാത്രക്കാരോടും നടത്തുന്ന പകല്‍കൊള്ള വെളിവാക്കുന്നത്.

വിമാനക്കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാനുള്ള കറവപ്പശുക്കളായാണ് വിമാനക്കമ്പനികള്‍ പ്രവാസികളെയും ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് സെക്ടര്‍ യാത്രക്കാരെയും കാണുന്നത്. വിമാന കമ്പനികള്‍ മാനദണ്ഡമോ-നീതിയോ ഇല്ലാതെ നിരക്ക് വര്‍ധിപ്പിക്കുന്നത് കേന്ദ്രവും വ്യോമയാന മന്ത്രാലയവും നിയന്ത്രിക്കണമെന്ന ആവശ്യം എവിടെയുമെത്തിയിട്ടില്ല. പാര്‍ലമെന്റ് നിയമം നിര്‍മ്മിക്കുകയോ ചൂഷണത്തിനെതിരെ കോടതി ഇടപെടലോ ആണ് സ്ഥായിയായ പ്രതിവിധി.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending