Connect with us

Culture

രാത്രിയില്‍ ഉറക്കമില്ല, വേദന കടിച്ചമര്‍ത്തി കഴിയാന്‍ തുടങ്ങിയിട്ട് നാളേറെയായി; മാതാവ്

Published

on

ന്യൂഡല്‍ഹി: കൂടെ പഠിച്ചവര്‍ മകള്‍ ഹാദിയയെ ചതിച്ചുവെന്ന് മാതാവ് പൊന്നമ്മ. ഹാദിയയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മോശമാണെന്നും അവര്‍ പറഞ്ഞു. കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

കൂടെ പഠിച്ചവരാണ് മകളെ ചതിച്ചത്. ഈ ചതി ഒരിക്കലും പ്രതീക്ഷിച്ചില്ല. കോഴിക്കോട് കൊണ്ടുപോയി കൂട്ടുകാരികള്‍ മകളെ മതംമാറ്റുകയായിരുന്നു. ഞങ്ങളുടെ സമുദായത്തില്‍ ആര്‍ക്കും മുസ്ലിംങ്ങളുമായി ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. അവള്‍ പഠിക്കുന്നത് മകളുടെ ഭാവി നന്നാവാന്‍ വേണ്ടിയാണ്. മകളെ തീവ്രവാദിയെക്കൊണ്ട് കെട്ടിച്ചതാണ് ദു:ഖം. വേദന കടിച്ചമര്‍ത്തി ജീവിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്‍ രാത്രിയില്‍ ഉറക്കമില്ല. ഓരോരോ അസുഖങ്ങള്‍ പിടിപെടുകയാണ്. അവളുടെ അച്ഛന്‍ അശോകന്‍ എന്തുമാത്രം വേദനയാണ് കടിച്ചമര്‍ത്തുന്നത് എന്ന് ആര്‍ക്കുമറിയില്ലെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാരാധീനയായി മാതാവ് പറഞ്ഞു. ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹാദിയ ഇപ്പോഴെന്നും മകളുടെ മാനസികാവസ്ഥ ഇപ്പോള്‍ ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പിതാവ് അശോകന്‍ പറഞ്ഞു. കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട്. വിധിയെ അംഗീകരിക്കുകയാണ്. മോശമായ രീതിയിലുള്ള ഒന്നും സുപ്രീംകോടതിയില്‍ നിന്നുണ്ടാകില്ലെന്ന് ഉറപ്പാണെന്ന് അശോകന്‍ പറഞ്ഞു. ഈയൊരവസ്ഥയില്‍ ഹാദിയയുടെ പഠനം നിന്നിരിക്കുകയായിരുന്നു. എന്നാല്‍ കോടതിവിധിയോടെ പഠിക്കാനുള്ള അവസരം തിരിച്ചുകിട്ടിയിരിക്കുകയാണ്. അതില്‍ സന്തോഷമുണ്ട്. പഠനം മുടങ്ങിയ കാര്യങ്ങളില്‍ ദു:ഖത്തിലായിരുന്നു താന്‍. കോടതിവിധി തന്റെ വിജയമാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

കോടതി ഇടപെടലോടെ ശക്തമായ ഇരുമ്പുകവചമാണ് ഹാദിയക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഷെഫിന്‍ ജഹാന് ഹാദിയയെ കാണാനാകില്ല. ഭര്‍ത്താവാണെന്നത് കോടതി അംഗീകരിച്ചിട്ടില്ല. ഹാദിയയെ കാണേണ്ടവര്‍ക്കാണ് കാണാനുള്ള അനുമതിയുള്ളത്. അല്ലാതെ വഴിയിലൂടെ പോകുന്നവര്‍ക്കൊന്നും ഹാദിയയെ കാണാനുള്ള അനുമതിയില്ല. വീട്ടുതടങ്കലിലായിരുന്നില്ല ഹാദിയ. അവളോട് പലപ്പോഴും പുറത്തിറങ്ങി നടക്കാനും പോകാനുമൊക്കെ പറയുമായിരുന്നു. എന്നാല്‍ അവള്‍ അനുസരിക്കാതെയിരിക്കുകയായിരുന്നുവെന്നും അശോകന്‍ പറഞ്ഞു. ഹാദിയയെ സേലത്തെ ഹോസ്റ്റലില്‍ പോയി കാണുമെന്നും അശോകന്‍ വ്യക്തമാക്കി.

അതേസമയം, ഹാദിയ സേലത്തേയ്ക്ക് പുറപ്പെട്ടു. കേരളഹൗസില്‍ നിന്ന് അല്‍പ്പസമയം മുമ്പാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 1.20ന് വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തിച്ച് സേലത്തേയ്ക്ക് കൊണ്ടുപോകും. സുപ്രീംകോടതിയുടെ ഉത്തരവിന്റെ സാഹചര്യത്തില്‍ ഹാദിയയെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഹാദിയ സുരക്ഷാ സംഘത്തിനൊപ്പം കോയമ്പത്തൂരിലേയ്ക്ക് പോകും. ഹോസ്റ്റലിലും ഹാദിയയുടെ സുരക്ഷ ശക്തമാക്കും. ഹാദിയയുടെ മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. തീവണ്ടിമാര്‍ഗ്ഗമാണ് അവര്‍ കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്.

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending