Connect with us

More

അശ്വിന്റെ വിക്കറ്റ് നേട്ടത്തെ പരിഹസിച്ച് ഹര്‍ഭജന്‍; മറുപടിയുമായി കോഹ്‌ലി

Published

on

ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം നേടിയപ്പോള്‍ താരമായ രവിചന്ദ്ര അശ്വിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിംഗ്. പരമ്പരയില്‍ ആകെ 27 വിക്കറ്റും മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവുമായി പ്രകടനം നടത്തിയ അശ്വിനെ ക്രിക്കറ്റ് ലോകമാകെ പ്രശംസയില്‍ മൂടുമ്പോഴാണ് പരിഹാസ ട്വീറ്റുമായി മുന്‍ ഇന്ത്യന്‍ സ്പിന്‍ ബോളര്‍ രംഗത്തെത്തിയത്.

ഇപ്പോഴത്തെ സ്പിന്നിനെ പിന്തുണക്കുന്ന പിച്ചുകളില്‍ കളിക്കാനാണ് ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ എന്റെയും അനില്‍ കുംബ്ലെയുടെയും വിക്കറ്റ്‌നേട്ടം ഇതിനേക്കാള്‍ അധികമാകുമായിരുന്നു, എന്നാണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ പറഞ്ഞത്.

എന്നാല്‍ ഹര്‍ഭജന്റെ ട്വീറ്റിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മറുപടി നല്‍കി. ഇന്‍ഡോര്‍ ടെസ്റ്റ് മത്സര ശേഷം വാര്‍ത്താസമ്മേളനത്തിയിരുന്നു കോഹ്‌ലിയുടെ മറുപടി.

ആരാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു ട്വീറ്റിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്യാപ്റ്റന്‍ പ്രതികരിച്ചത്. ഹര്‍ഭജന്‍ സിംഗാണെന്ന് പറഞ്ഞപ്പോള്‍ ദേഷ്യം വിട്ട് കോഹ്‌ലി ഉത്തരം നല്‍കി. പിച്ചിന്റെ സഹായം കൊണ്ട് മാത്രമല്ല പന്ത് തിരിയുന്നത്. പന്തിന്റെ വൈവിധ്യവും തോളിന്റെ ഉപയോഗവുമെല്ലാം അതിലെ ഘടകങ്ങളാണ് കോഹ്‌ലി ഹര്‍ഭജനെ കളിയാക്കി പറഞ്ഞു. എത്ര ടേണിങ് പിച്ചാണെങ്കിലും നന്നായി പന്തെറിഞ്ഞാലേ വിക്കറ്റ് ലഭിക്കുവെന്നും കോഹ്‌ലി വ്യക്തമാക്കി.

കിവീസിനെതിരായ പരമ്പരയില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. 46 ടെസ്റ്റുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഹര്‍ഭജന്‍ സിംഗിന്റെ റെക്കോഡാണ് അശ്വിന്‍ മറികടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending