Connect with us

More

റോഹിംഗ്യകള്‍ നേരിട്ടത് സങ്കല്‍പിക്കാനാവാത്ത പീഡനങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

Published

on

യുണൈറ്റഡ്‌നാഷന്‍സ്: ആഭ്യന്തര കലപാത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ നേരിട്ടത് സങ്കല്‍പിക്കാനാവാത്ത പീഡനങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. തിങ്കാളാഴ്ച ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച തന്റെ മുമ്പില്‍ അന്തേവാസികള്‍ കെട്ടഴിച്ചത് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത പീഡനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

റോഹിംഗ്യന്‍ മുസ്്‌ലിം വംശഹത്യ മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കടുന്നകയറ്റമാണെന്നും അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. വംശീയ ശുദ്ധീകരണത്തിനാണ് മ്യാന്‍മര്‍ സേനയും ബുദ്ധമതക്കാരും ശ്രമിച്ചതെന്നാണ് യു.എന്‍ പറയുന്നത്. മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലെത്തിയവര്‍ തനിക്കു മുന്നില്‍ ബലാത്സംഗത്തിന്റേയും മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകങ്ങളുടേയും നേര്‍സാക്ഷ്യമാണ് അറിയിച്ചതെന്ന് ഗുട്ടറസ് പറഞ്ഞു. നീതിയും സുരക്ഷിതമായ തിരിച്ചു പോക്കുമാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 200,000 പേരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെന്നും ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നവരും മുറിപ്പെട്ടവരുമായി വിഭാഗമാണ് റോഹിംഗ്യകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകബാങ്ക് തലവന്‍ ജിം യോങ് കിമ്മിനൊപ്പമാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയത്. റോഹിംഗ്യകളോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനായാണ് സന്ദര്‍ശനമെന്ന് ഗുട്ടറസ് പറഞ്ഞു. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് 2017 ആഗസ്റ്റിനു ശേഷം 700,000 റോഹിംഗ്യകളാണ് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലെത്തിയത്.

നേരത്തെ മെയില്‍ റോഹിംഗ്യ വംശഹത്യ നടന്ന റാകിനെയില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ക്കു മുന്നില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ കൊള്ളയുടേയും ബലാത്സംഗത്തിന്റേയും കൊലപാതകങ്ങളുടേയും കരളലിയിപ്പിക്കുന്ന നേര്‍സാക്ഷ്യങ്ങളാണ് അഭയാര്‍ത്ഥികള്‍ പറഞ്ഞത്.
വംശീയ ഹത്യയാണ് നടന്നതെന്ന യു.എന്‍, യു.എസ് വാദത്തെ മ്യാന്‍മര്‍ തള്ളിയിരുന്നു. ബംഗ്ലാദേശിലെത്തിയ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനായി മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ നവംബറില്‍ കരാറുണ്ടാക്കിയിരുന്നെങ്കിലും ഇത് പിന്നീട് നിലക്കുകയായിരുന്നു. ഇതുവരെ 200 പേരെ മാത്രമാണ് മാറ്റി പാര്‍പ്പിച്ചത്. പൗരത്വവും സുരക്ഷയും ഉറപ്പു വരുത്തുന്നതു വരെ അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും തരിച്ചു പോകാന്‍ തയാറല്ല.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending