Connect with us

More

ഹിരോഷിമയുടെ കറുത്ത ദിനങ്ങളെ ലോകം അനുസ്മരിച്ചു

Published

on

 

ടോക്കിയോ: ജപ്പാനിലെ ഹിരോഷിമയില്‍ ഒന്നരലക്ഷത്തോളം പേരെ നിമിഷനേരം കൊണ്ട് ചുട്ടുകൊന്ന അമേരിക്കന്‍ ആണവാക്രമണത്തിന്റെ കറുത്ത ദിനങ്ങളെ ലോകം ഒരിക്കല്‍ കൂടി അനുസ്മരിച്ചു. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15നാണ് ഹിരോഷിമയില്‍ അണുബോംബ് വീണത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത ജപ്പാനെ തകര്‍ക്കാന്‍ അമേരിക്ക കണ്ടെത്തിയ ആയുധമായിരുന്നു ചെറിയ കുട്ടി എന്ന് പേരിട്ട അണുബോംബ്. കൂണ്‍ ആകൃതിയില്‍ പര്‍വതസമാനമായി ഉയര്‍ന്നുപൊങ്ങിയ തീജ്വാലയിലും പൊടിപടലത്തിലും ഒന്നര ലക്ഷത്തോളം പേരാണ് മരിച്ചത്. അര ലക്ഷത്തോളം പേര്‍ക്ക് ആണവവികിരണമേറ്റ് ഗുരുതരമായി പരിക്കേറ്റു. അന്ന് രക്ഷപ്പെട്ടവരും അവരുടെ പിന്‍മുറക്കാരുമായ നാലു ലക്ഷത്തിലധികം പേര്‍ അര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച് പിന്നീട് മരിച്ചു. ഇന്നും നിരവധി പേര്‍ ആണവ വികിരണത്തിന്റെ ബലിയാടുകളായി നരകിച്ചുമരിച്ചുകൊണ്ടിരിക്കുന്നു. ജന്മവൈകല്യത്തെ തുടര്‍ന്ന് നരകിക്കുന്ന ആയിരങ്ങള്‍ വേറെയും. അമേരിക്കയുടെ രക്തദാഹം ഹിരോഷിമയിലും അവസാനിച്ചില്ല. ആഗസ്റ്റ് ഒമ്പതിന് രാവിലെ 10,55ന് നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടു. തടിച്ച മനുഷ്യന്‍ എന്ന് പേരിട്ട ആ ബോംബ് പൊട്ടി നാലരമൈല്‍ ചുറ്റവളവിലുള്ള സകലതും ചുട്ടെരിക്കപ്പെട്ടു. 70,000 പേരാണ് നാഗസാക്കിയില്‍ മരിച്ചത്. അതിനുശേഷം ജപ്പാന്‍ കീഴടങ്ങുകയും ചെയ്തു. നിരപരധികളായ ലക്ഷക്കണക്കിന് ആളുകളെ ചുട്ടെരിച്ച് യുദ്ധം ജയിക്കാന്‍ അമേരിക്ക നടത്തിയ ശ്രമം ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്നതായിരുന്നു. തുല്യതയില്ലാത്ത യാതനകളാണ് അമേരിക്ക ജപ്പാനില്‍ വിതച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending