Connect with us

More

വ്രതത്തിന്റെ ആരോഗ്യകരമായ പ്രയോജനങ്ങള്‍ വിശദീകരിച്ച് എച്ച്.എം.സി

Published

on

ദോഹ: വ്രതമെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. സുരക്ഷിതമായി വ്രതമെടുക്കുന്നവര്‍ക്ക് നിരവധി, സാമൂഹിക, ആത്മീയ മാനസിക, ആരോഗ്യ പ്രയോജനങ്ങളുണ്ടെന്ന് ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡയറ്റെറ്റിക്‌സ് ആന്റ് ന്യുട്രീഷന്‍ ഡയറക്ടര്‍ റീം അല്‍സാദി ചൂണ്ടിക്കാട്ടി.
സുരക്ഷിതമായി എങ്ങനെ വ്രതമെടുക്കാനം എന്നതിലും വ്രതത്തിന്റെ ആരോഗ്യപ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്ന് അറിയാനുമായി കഴിഞ്ഞവര്‍ഷം റമദാനില്‍ എച്ച്എംസി ന്യുട്രീഷന്‍ വകുപ്പിലേക്ക് റഫര്‍ ചെയ്തത് 1300ലധികം പേരെയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇഫ്താറിലും സുഹൂറിലും സമീകൃത ആഹാരം കഴിക്കുകയെന്നത് വ്രതത്തിന്റെ ആരോഗ്യ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സുപ്രധാനമാണ്. പഞ്ചസാര, സോഡിയം, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കരുത്. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. വ്രതസമയം ഒഴിച്ചുള്ള മണിക്കൂറുകളില്‍ ധാരാളമായി വെള്ളം കുടിക്കണം. വെള്ളം കൂടുതലായി കുടിക്കുന്നതിലൂടെ നിര്‍ജലീകരണം ഒഴിവാക്കാനാകും. പ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നതിനും വ്രതം സഹായകമാകുന്നുണ്ട്. രോഗപ്രതിരോധ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായകമാകും. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വരുമ്പോള്‍ ശരീരം സ്വയം ഊര്‍ജം സംഭരിക്കാന്‍ തുടങ്ങും.

അനിവാര്യമല്ലാത്ത, പ്രത്യേകിച്ചും തകരാറിലായ നിരവധി പ്രതിരോധ കോശങ്ങളെ പുനരുപയോഗം ചെയ്ത് ശരീരത്തിനാവശ്യമായ ഊര്‍ജം സ്വായത്തമാക്കും.ദഹന സംവിധാനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ദഹനസംവിധാനത്തില്‍ ഭക്ഷ്യസംബന്ധമായുള്ള അസുഖങ്ങള്‍ പ്രതിരോധിക്കുന്നതിനും ഉപവാസം സഹായകമാണ്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ അളവ്, ഇന്‍സുലിന്‍ സംവേദനക്ഷമത എന്നിവ കാര്യക്ഷമമാക്കാനും വ്രതം സഹായിക്കുന്നുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയരോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായകമാണെന്നും അല്‍സാദി ചൂണ്ടിക്കാട്ടി. ശരീരഭാരം കുറയ്ക്കുന്നതിനുള്ള വിജയമന്ത്രം കൂടിയാണ് വ്രതം നല്‍കുന്നത്.

വ്രതമെടുക്കുന്നതുകൊണ്ട് നിരവധി മാനസികാരോഗ്യ പ്രയോജനങ്ങളുമുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികമായ പ്രശ്‌നനങ്ങളില്‍ പ്രതിരോധപരവും ചികിത്സാപരവുമായ പങ്കാളിത്തം ഉപവാസം വഹിക്കുന്നുണ്ട്.
ശ്രദ്ധയും കേന്ദ്രീകരണവും മെച്ചപ്പെടുത്താനും ഉപവാസം സഹായകമാകുമെന്നും റീം അല്‍സാദി പറഞ്ഞു. വ്രതം ആരോഗ്യത്തിന് ഗുണകരമാണെന്ന് മറ്റു ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. വ്രതസമയത്ത് ഭക്ഷണത്തില്‍ നിന്നും ഊര്‍ജം സ്വീകരിക്കാന്‍ ശരീരത്തിന് കഴിയാത്ത സാഹചര്യമുണ്ടാകും.

ഇതോടെ കരളിലും പേശികളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസില്‍ നിന്ന് ഊര്‍ജം ശേഖരിക്കും. കരളിലും പേശികളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസ് പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. ഇത് ശരീരഭാരം കുറയാനും പേശികളെ സംരക്ഷിക്കാനും കൊളസ്‌ട്രോള്‍ അളവ് കുറക്കാനും കാരണമാകും.
പകല്‍ സമയങ്ങളില്‍ ചൂട് കാലാവസ്ഥയില്‍ നിന്ന് അകന്ന് നില്‍ക്കണം. കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗസാധ്യത കുറക്കുകയും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഒഴിവാക്കാനും സഹായിക്കും.

ഏതെങ്കിലും തരത്തിലുള്ള വിഷാംശം ശരീരത്തിലെ കൊഴുപ്പില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ വ്രതമെടുക്കുമ്പോള്‍ ഇവ നിര്‍വീര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശരീരത്തിലുണ്ടാകും. വ്രതം തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും നല്ല ഹോര്‍മോണുകള്‍ ശരീരം ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഇതിലൂടെ ശരീരത്തിനും മനസ്സിനും ഗുണകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാകുകയും സുഖകരമായ അവസ്ഥയിലെത്തുകയും ചെയ്യും.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending