Connect with us

Culture

കാരുണ്യ ഉള്‍പ്പെടെ എല്ലാ ആരോഗ്യരക്ഷാ പദ്ധതികളും നിര്‍ത്തുമെന്ന് സ്വകാര്യ ആസ്പത്രികള്‍

Published

on

സ്വന്തം ലേഖകന്‍

കൊച്ചി:കാരുണ്യ, ഇ.എസ്.ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വഴി നല്‍കിവരുന്ന എല്ലാ ചികിത്സാ ആനുകൂല്യങ്ങളും മാര്‍ച്ച് 31 മുതല്‍ നിര്‍ത്തലാക്കുമെന്ന് സ്വകാര്യ ആസ്പത്രികള്‍. 100 കോടിയോളം രൂപയാണ് ചികിത്സാ ആനുകൂല്യം നല്‍കിയ വഴിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികള്‍ക്ക് നല്‍കാനുള്ളത്. കുടിശ്ശിക നിവാരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചക്കു പോലും സന്നദ്ധമാകാത്ത പശ്ചാത്തലത്തിലാണ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമെന്ന് ആസ്പത്രി മാനേജ്‌മെന്റുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നിഷേധാത്മക നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. വിഷയങ്ങള്‍ ഉന്നയിച്ച് ഒരു മാസം മുമ്പ് സര്‍ക്കാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചര്‍ച്ചക്കു പോലും വിളിച്ചിട്ടില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ 1500 സ്വകാര്യ ആസ്പത്രികളുണ്ട്. ഇതില്‍ 960 ആസ്പത്രികള്‍ അംഗമായ കെ.പി.എച്ച്.എ ആണ് സര്‍ക്കാര്‍ പദ്ധതികള്‍ തങ്ങളുടെ ആസ്പത്രികളില്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ സ്‌നേഹ സ്പര്‍ശം, ഇ.സി.എച്ച്.എസ്, ഇ.എസ്.ഐ, ആര്‍.എസ്.ബി.വൈ തുടങ്ങിയ ആരോഗ്യ ക്ഷേമ സുരക്ഷാ പദ്ധതികള്‍ യാതൊരു ലാഭേഛയും കൂടാതെയാണ് സ്വകാര്യ ആസ്പത്രികള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഈ ഇനത്തില്‍ സംസ്ഥന സര്‍ക്കാര്‍ ഭീമമായ തുകയാണ് കുടിശികയായി നല്‍കാനുള്ളത്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സക്ക് എത്തേണ്ട രോഗികളെയാണ് ചുരുങ്ങിയ ഫീസ് വാങ്ങി സ്വകാര്യ ആസ്പത്രികള്‍ സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് ചികിത്സ നല്‍കുന്നത്. സാധാരണയേക്കാള്‍ 40 ശതമാനം വരെ കുറഞ്ഞ പാക്കേജിലാണ് ആരോഗ്യ സുരക്ഷാ പദ്ധതികള്‍ പ്രകാരം ചികില്‍സ നല്‍കുന്നത്. കേരളത്തിലെ 70 ശതമാനം ആരോഗ്യ പരിപാലന സേവനവും സ്വകാര്യ ആസ്പത്രികളാണ് നിര്‍വഹിക്കുന്നത്. എല്ലാ സംഘടനകളും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യത്തിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 80 ഓളം ആസ്പത്രികള്‍ അടച്ചു പൂട്ടിയതായി കെ.പി.എച്ച്.എ ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയതങ്ങള്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫര്‍ഹാന്‍ യാസിം എന്നിവര്‍ പറഞ്ഞു. നിരവധി ആസ്പത്രികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പല കോര്‍പ്പറേറ്റ് ആസ്പത്രി മാനേജ്‌മെന്റും വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിര്‍ത്തിവെക്കുകയോ കൂടുതല്‍ നിക്ഷേപം നടത്താതിരിക്കുകയോ ചെയ്യുന്നു. അശാസ്ത്രീയമായ ശമ്പള വര്‍ധനവും ജി.എസ്.ടിയും സര്‍ക്കാര്‍ ഫീസുകളിലെ വര്‍ധനയും ആസ്പത്രികളുടെ നടത്തിപ്പിനെ തടസപ്പെടുത്തുന്നു. അറുപത് ശതമാനത്തിലേറെയാണ് ശമ്പള ഇനത്തിലും മറ്റും ചെലവ് വരുന്നുണ്ട്. നാല്‍പത് ശതമാനത്തിലേറെയായാല്‍ ഒരു സ്ഥാപനവും നടത്തിക്കൊണ്ടു പോകാനാവില്ല.
സര്‍ക്കാര്‍ കൊണ്ടു വരുന്ന പുതിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സ്വകാര്യ ആസ്പത്രികളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. ഒരു ഡോക്ടറുടെ പിഴവ് കൊണ്ട് എന്തെങ്കിലും അപാകതയുണ്ടായാല്‍ ആസ്പത്രിയുടെ ലൈസന്‍സ് പാടെ റദ്ദാക്കുന്ന നിബന്ധനകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ അതിനെതിരെ നടപടി എടുക്കാന്‍ നിലവില്‍ നിയമങ്ങളുള്ളപ്പോള്‍ ആസ്പത്രി പൂട്ടിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടു വരുന്നത് നീതീകരിക്കാനാവില്ല. സ്വകാര്യ ആസ്പത്രിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യാതൊരു ചര്‍ച്ചയും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല.
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ഉപയോഗിച്ച് സ്വകാര്യ ആസ്പത്രികളില്‍ ചികില്‍സക്കെത്തുന്നത്. ഇത് നിഷേധിക്കുന്നത് സാധാരണക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കും. ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നല്‍കുകയും ചര്‍ച്ചക്ക് സന്നദ്ധരാകുകയും ചെയ്യണമെന്ന് കെ.പി.എച്ച്.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending