Connect with us

More

ഹോട്ട് ഡോഗിന്റെ പേരു മാറ്റണമെന്ന് മലേഷ്യന്‍ സംഘടന

Published

on

വെസ്റ്റേണ്‍ രുചിയാസ്വാദകരുടെ ഇഷ്ട വിഭവമായ ‘ഹോട്ട് ഡോഗി’ന്റെ പേരു മാറ്റാന്‍ നിര്‍ദ്ദേശവുമായ മലേഷ്യന്‍ സംഘടന. മലേഷ്യന്‍ സര്‍ക്കാറിന്റെ തന്നെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ഡിപ്പാട്ടുമെന്റാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. രാജ്യത്ത് എത്തുന്ന മുസ്‌ലിം ടൂറിസ്റ്റുകള്‍ക്ക് വിഭവത്തിന്റെ പേരില്‍ സംശയം വരുന്നതാണ് കാരണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സിറാജുദ്ദീന്‍ സുഹൈമി അറിയിച്ചു.

ഇസ്‌ലാമില്‍ നായ വര്‍ഗത്തെ, തൊട്ടാല്‍ അശുദ്ധമാവുന്ന ജീവിയായാണ് കണക്കാക്കുന്നത്. അത്തരമൊരു ജീവിയുടെ പേര് ഭക്ഷണ വിഭവത്തിന് നല്‍കുന്നതിലുള്ള പ്രശ്‌നമാണ് പേരു മാറ്റല്‍ നിര്‍ദ്ദേശത്തിനുള്ള കാരണം. നായയുടെ പേരിലുള്ള ഭക്ഷണത്തിന് രാജ്യത്തെ ഭക്ഷ്യ വകുപ്പിന്റെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടില്ലെന്നും സുഹൈമി വ്യക്തമാക്കി.

മലേഷ്യന്‍ ഹലാല്‍ ഭക്ഷണ നിയമാവലിയില്‍ ഭക്ഷണ വിഭവത്തില്‍ ഉപയോഗിക്കുന്ന പദാര്‍ഥങ്ങള്‍ പേരു കൊണ്ടോ മറ്റോ പോലും ഇസ്‌ലാമികമായി നിശിദ്ധമാക്കപ്പെട്ട വസ്തുക്കളുമായി ബന്ധപ്പെട്ടത് ആകരുത്. അത്തരം പദാര്‍ത്ഥങ്ങള്‍ ഉപഭോഗ്ത്തക്കളില്‍ സംശയമുണ്ടാക്കും എന്നതിനാലാണ് ഇത്തരമൊരു നിയമമെന്നും സുഹൈമി മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്‍ വിഷയത്തില്‍ മലേഷ്യന്‍ ടൂറിസം മന്ത്രി നസ്‌രി അസീസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ നിന്നും വന്ന നാമമാണ് ‘ഹോട്ട് ഡോഗ്’. അതിന്റെ പേരു മാറ്റണമെന്ന വാദം പിന്തിരിപ്പന്‍ രീതിയാണെന്ന് നസ്‌രി പറഞ്ഞു. ‘ഹോട്ട് ഡോഗ്’, ഹോട്ട് ഡോഗ് തന്നെയാണെന്നും അതല്ലാത്ത വാദങ്ങള്‍ വിഡ്ഢിത്തപരമാണെന്നും മന്ത്രി വ്യക്തമാക്കി.

ഞാനൊരു മുസ്‌ലിമാണെന്നും മാലേഷ്യയില്‍ കാലമേറെയായി ഹോട്ട് ഡോഗ് വില്‍പ്പനയില്‍ ഉണ്ടെന്നും ഇത്തരം വാദത്തില്‍ വിശ്വസിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം മലേഷ്യന്‍ സാമൂഹ മാധ്യമങ്ങളില്‍ ‘ഹോട്ട് ഡോഗ്’ വിഷയം വന്‍ വിവാദമായി കഴിഞ്ഞു. നാമ മാറ്റ വിഷയത്തെ പരിഹസിച്ചും ഹോട്ട് ഡോഗ് തീറ്റ ആഘോഷിച്ചും ട്രോളുകളും രംഗത്തെത്തി.
_91979219_comic

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending