Connect with us

Culture

ധോണിയെ വാനോളം പുകഴ്ത്തി വീരേന്ദ്രര്‍ സെവാഗ്

Published

on

 

ജൊഹന്നാസ്ബര്‍ഗ്ഗ്: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്രര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനപരമ്പരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തരാക്കുമെന്ന പറഞ്ഞ സെവാഗ് വിക്കറ്റിനു പിന്നില്‍ ധോണിയുള്ളത് ടീമിന്റെ ഫീല്‍ഡിങ് മികവ് വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹത്തിനാവുമെന്നും ഇത് നിലവിലെ നായകന്‍ വിരാട് കോഹ് ലിയുടെ ജോലി എളുപ്പമാക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു .

അവസാന ടെസ്റ്റില്‍ ചരിത്ര വിജയം കരസ്ഥാമാക്കിയ ഇന്ത്യക്ക് മുന്‍ നായകന്‍ ധോണിയുടെ വരവോടെ ടീം കൂടുതല്‍ ശക്തി പ്രാപിക്കും. വിക്കറ്റിനു പിന്നില്‍ ധോണിയുണ്ടാവുമ്പോള്‍ ഫീല്‍ഡിങില്‍ തീരുമാനമെടുക്കാന്‍ കോഹ്‌ലിക്ക് എളുപ്പമാകും സത്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ജോലിഭാരം ധോണിയുടെ വരവോടെ പാതി കുറയും. ഫീല്‍ഡിലെ തന്റെ കുറ്റങ്ങളും കുറവുകളും കോഹ്‌ലി പറഞ്ഞ് കൊടുക്കാന്‍ ധോണിയെപ്പോലൊരാള്‍ കൂടെ വേണം. അങ്ങനൊരാള്‍ ടെസ്റ്റ് ടീമില്‍ ഇല്ലാത്തതിന്റെ പല പ്രശ്‌നങ്ങളും നാം കാണുന്നുമുണ്ട്, എന്നാല്‍ ഏകദിനത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ വിരാട് കോഹ്‌ലിയെ അലട്ടില്ല. ഫീല്‍ഡ് ചേഞ്ച് ചെയ്യാനും, ബോളിങില്‍ പരീക്ഷണങ്ങള്‍ നടത്താനും ധോണിയുടെ ഉപദേശങ്ങള്‍ കോഹ്‌ലിയെ സഹായിക്കും. വീരേന്ദ്രര്‍ സെവാഗ് അഭിപ്രായപ്പെട്ടു.

ടെസ്റ്റ് പരമ്പര 2-1ന് പരാജയപ്പെട്ട ടീം ഇന്ത്യ, ആദ്യ മൂന്ന് മത്സരങ്ങളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആതിഥേയരുടെ സൂപ്പര്‍ താരം എ ബി ഡിവില്ലേഴ്‌സിന്റെ അസാന്നിദ്ധ്യം മുതലെടുത്ത് ആദ്യത്തെ മൂന്ന് മത്സരത്തില്‍ രണ്ടെണ്ണമെങ്കിലും ജയിക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയണമെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു.

ആറു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് നാലിന് ഡര്‍ബനില്‍ തുടക്കമാവും. ടെസ്റ്റ് പരമ്പരയില്‍ അവസാന മത്സരം ജയിച്ച ഇന്ത്യ, ഏകദിനത്തിലും ഈ വിജയം തുടരനാവും ശ്രമിക്കുക. അതേസമയം ഡിവില്ലേഴ്‌സിന്റെ പരുക്ക് ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിനെ അലട്ടുന്നുണ്ട്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending