Connect with us

Culture

ടി-20; രാജ്‌ക്കോട്ടില്‍ ഇന്ത്യക്ക് തോല്‍വി

Published

on

രാജ്‌ക്കോട്ട്്: പരമ്പര ഇനി തിരുവനന്തപുരം തീരുമാനിക്കും. ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തല താഴ്ത്തിയ ന്യൂസിലാന്‍ഡ് ഇന്നലെ രണ്ടാം ഏകദിനത്തില്‍ ശക്തരായി തിരിച്ചെത്തിയതോടെ പരമ്പര 1-1 ലായി. മൂന്ന് മല്‍സര പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മല്‍സരം ചൊവ്വാഴ്ച്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. കിവീസ് സമ്മാനിച്ച 196 റണ്‍സിന്റെ വലിയ ദൂരം പിന്നിടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ സന്ദര്‍ശകര്‍ വിജയിച്ചത് 40 റണ്‍സിന്. 156 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ കോളിന്‍ മണ്‍റോയായിരുന്നു കിവി ഇന്നിംഗ്‌സിലെ ഹീറോ. ഇരുപത് ഓവറില്‍ അവര്‍ നേടിയ 196 റണ്‍സില്‍ 109 റണ്‍സും സംഭാവന ചെയ്തത് ഈ വലം കൈയ്യന്‍ ബാറ്റ്‌സ്മാന്‍.

ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്ന ആദ്യ ഏകദിനത്തില്‍ ബാറ്റ് കൊണ്ടും ഫീല്‍ഡര്‍ എന്ന നിലയിലും പരാജിതനായ മണ്‍റോ ഇന്നലെ സെഞ്ച്വറി പിന്നിട്ടത് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നല്‍കിയ ആനുകൂല്യത്തിലായിരുന്നു. രണ്ട് വട്ടം അദ്ദേഹത്തിന് ലൈഫ് നല്‍കി ചാഹലും ശ്രേയാസ് അയ്യരും. ആദ്യ മല്‍സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ചുമായി ഫീല്‍ഡിംഗില്‍ ഉജ്ജ്വലമായി മുന്നേറിയ ഇന്ത്യ ഇന്നലെ ആ ഫോമിന്റെ നിഴലായി മാറി. ക്യാച്ചുകള്‍ മാത്രമല്ല ഗ്രൗണ്ട് ഫീല്‍ഡിംഗും ദയനീയമായിരുന്നു.

മാര്‍ട്ടിന്‍ ഗപ്ടിലും മണ്‍റോയും തമ്മിലുള്ള ആദ്യ വിക്കറ്റ് സഖ്യം 105 റണ്‍സാണ് വാരിക്കൂട്ടിയത്. ഭുവനേശ്വര്‍ കുമാര്‍, കന്നി മല്‍സരം കളിച്ച മുഹമ്മദ് സിറാജ് എന്നിവരായിരുന്നു ഇന്ത്യക്കായി പുതിയ പന്തെടുത്തത്. പക്ഷേ രണ്ട് പേര്‍ക്കും തുടക്കത്തില്‍ ബാറ്റ്‌സ്മാന്മാരെ നിയന്ത്രിക്കാനായില്ല. ജസ്പ്രീത് ബുംറയെയും ചാഹലിനെയും നേരത്തെ തന്നെ വിരാത് കോലി രംഗത്തിറക്കി. പക്ഷേ റണ്‍് നിരക്ക് നിയന്ത്രിക്കാനായതല്ലാതെ വിക്കറ്റ് വീഴ്ത്താന്‍ അവര്‍ക്കായില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലുടനീളം മികച്ച ഫോമില്‍ പന്തെറിയുന്ന ചാഹല്‍ ഗപ്ടിലിനെ പുറത്താക്കിയെങ്കിലും മണ്‍റോ ഒരറ്റത്ത് യഥേഷ്ടം ബൗണ്ടറികളും സിക്‌സറുകളും പറത്തി. പുറത്താവാതെ 109 റണ്‍സ് അദ്ദേഹം നേടിയത് കേവലം 58 പന്തില്‍ നിന്ന്. മൂന്ന് സിക്‌സറുകളും അത്രയും ബൗണ്ടറികളും അതിനിടെ പിറന്നു.

വില്ല്യംസണെ പുറത്താക്കുന്നതില്‍ സിറാജ് വിജയിച്ചു. നല്ല കൂറെ പന്തുകള്‍ എറിഞ്ഞെങ്കിലും ഹൈദരാബാദുകാരന്‍ നിര്‍ഭാഗ്യവാനായിരുന്നു. സ്വന്തം മൈതാനത്ത് അക്‌സര്‍ പട്ടേലും നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പാളി. 11 റണ്‍സ് നേടുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. രോഹിത് ശര്‍മയെയും (5), ശിഖര്‍ ധവാനെയും (1) പുറത്താക്കിയത് ബോള്‍ട്ട്. ഫോമിലുള്ള നായകന്‍ വിരാത് കോലിയും പുതിയ താരം ശ്രേയാസ് അയ്യരും പക്ഷേ കടന്നാക്രമണം നടത്തി. വലിയ സ്‌ക്കോര്‍ പിന്തുടരുന്നതിനാല്‍ ആക്രമണം മാത്രമായിരുന്നു പ്രതിവിധി. അയ്യര്‍ 23 റണ്‍സില്‍ മണ്‍റോാക്ക് വിക്കറ്റ് നല്‍കി. പകരം വന്ന ഹാര്‍ദ്ദിക് പാണ്ഡ്യ വീണ്ടും നിരാശപ്പെടുത്തി. ആദ്യ ടി-20 യില്‍ രണ്ടാം പന്തില്‍ തന്നെ പുറത്തായ ഓള്‍റൗണ്ടര്‍ ഇവിടെയും രണ്ടാം പന്തില്‍ പുറത്തായി. എം.എസ് ധോണിയെ സാക്ഷിയാക്കി കോലി അര്‍ധശതകം പിന്നിട്ടു. അപ്പോഴേക്കും പക്ഷേ വിജയദൂരം അകലുകയായിരുന്നു. ധോണി അര്‍ധശതകം നേടി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending