Connect with us

Video Stories

രാജ്യത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടാവേണ്ട സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട്: ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യയിലെ ഭരണവ്യവസ്ഥിതി സംരക്ഷിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഗൗരവതരമായ സാഹചര്യമാണുള്ളതെന്ന് മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന മതേതരകക്ഷികളുടെ കൂട്ടായ്മക്ക് മാത്രമേ ഇപ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഏതെങ്കിലും ഒരു സംസ്ഥാനത്തെ അധികാരത്തിന്റെ ബലത്തില്‍ സംഘ്പരിവാറിനെ ഒറ്റക്ക് നേരിടാമെന്ന് കരുതുന്ന കക്ഷികള്‍ ഇന്ത്യയിലെ വര്‍ത്തമാന രാഷ്ട്രീയയാഥാര്‍ത്ഥ്യത്തിന് നേര്‍ക്ക് കണ്ണടക്കുകയാണെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ തങ്ങള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തോടും ജനാധിപത്യ വ്യവസ്ഥിതിയോടും മതിപ്പില്ലാത്തവരാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. അവരുടെ ലക്ഷ്യം ഏകമത, ഏക സംസ്‌കാര രാഷ്ട്രമാണെന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ടതാണ്. അത്തരം ശക്തികള്‍ക്ക് അധികാരത്തില്‍ ഇനിയുമൊരവസരംകൂടി ലഭിക്കുന്നപക്ഷം രാജ്യത്തെ മതേതരത്വവും ജനാധിപത്യ ഭരണക്രമവും നിലനില്‍ക്കുമോ എന്നു കണ്ടറിയണം. ഒരു മതരാഷ്ട്ര- സൈനികഭരണ വ്യവസ്ഥയാണ് സംഘ്പരിവാറിന്റെ ഉന്നം. ഇത് തിരിച്ചറിയുന്നതില്‍ ജനാധിപത്യ കക്ഷികള്‍ അമാന്തം കാണിച്ചാല്‍ ലോകത്തിന് മാതൃകയായ നമ്മുടെ ഭരണഘടനതന്നെ അപ്രസക്തമാകും- തങ്ങള്‍ പറഞ്ഞു.
കേവലമായ രാഷ്ട്രീയ ജയാപചയങ്ങള്‍ക്കും ഭരണ നേട്ടങ്ങള്‍ക്കുമപ്പുറം രാജ്യത്തിന്റെ ശാശ്വത ഭാവിയായിരിക്കണം ബഹുജന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. അതിന് വിട്ടുവീഴ്ചക്ക് തയ്യാറാവണം. രാജ്യത്തെ മുസ്‌ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവരെ അവഗണനയുടെ ചുറ്റുപാടില്‍ നിന്നും ദേശീയ മുഖ്യധാരയിലേക്ക് നയിക്കുക എന്ന ദൗത്യവുമാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടായി മുസ്‌ലിംലീഗ് നിര്‍വഹിച്ചുവരുന്നത്.
ഈ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതി, ഉദ്യോഗ-ഭരണ പങ്കാളിത്തം എന്നിവക്കെല്ലാംവേണ്ടി നിരന്തര പരിശ്രമത്തിലേര്‍പ്പെട്ട പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കല്‍, അവശരും നിരാലംബരുമായവര്‍ക്ക് ഭവന, ചികിത്സ, പഠന, വിവാഹ സഹായങ്ങള്‍ തുടങ്ങി ആപത്ഘട്ടങ്ങളില്‍ പീഡിത സമൂഹത്തിനായി രാജ്യമെങ്ങും സേവന സന്നദ്ധതയോടെ ഇറങ്ങിത്തിരിക്കുന്ന പ്രസ്ഥാനമാണിത് എന്ന് അഭിമാനത്തോടെ പറയാനാവും. 1948 മാര്‍ച്ച് 10ന് ഖാഇദേമില്ലത്ത് സമ്മാനിച്ച ‘അഭിമാനകരമായ അസ്തിത്വം’ എന്ന മുദ്രാവാക്യവുമായി കെ.എം സീതി സാഹിബിന്റെ ചിന്താപദ്ധതികളുമായി ഇറങ്ങിത്തിരിച്ച പ്രസ്ഥാനം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും കെ.എം. മൗലവിയും പോക്കര്‍ സാഹിബും ഉപ്പി സാഹിബും സി.എച്ചും സേട്ടു സാഹിബും ബനാത്ത്‌വാലയും ശിഹാബ് തങ്ങളും ഇ. അഹമ്മദ് സാഹിബും വരെയുള്ള നേതാക്കളിലൂടെ പടര്‍ന്ന് പന്തലിച്ച് വലിയ ജനകീയ ശക്തിയായി മാറിയിരിക്കുന്നു. മുസ്‌ലിംലീഗായാല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാവില്ല എന്ന് പരിഹസിക്കപ്പെട്ടിടത്ത് നിന്ന് ഉന്നതമായ ഭരണ നേതൃത്വത്തിലേക്ക് ലീഗ് പ്രതിനിധികള്‍ എത്തി. രാജ്യത്തെ എല്ലാ ലോക്‌സഭയിലും കേരളത്തിലെ എല്ലാ നിയമസഭയിലും പാര്‍ട്ടിക്ക് പ്രാതിനിധ്യമുണ്ടായി.
ഇതെല്ലാം സംശുദ്ധവും സുതാര്യവും ജനപ്രിയവും രാജ്യസ്‌നേഹപരവുമായ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണ്. ഈ വളര്‍ച്ച രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിക്കും നന്മക്കും കൂടുതല്‍ പ്രയോജനപ്പെടുത്താനായിരിക്കും ഇനിയുള്ള കാലവും മുസ്‌ലിംലീഗ് പ്രയത്‌നിക്കുക. മുസ്‌ലിംലീഗിന്റെ എഴുപതാം വാര്‍ഷിക ഭാഗമായി നടത്തുന്ന വിപുലമായ സംഘടനാപരിപാടികള്‍ വന്‍ വിജയമാക്കണം.
കര്‍മപഥത്തില്‍ എഴുപത് വര്‍ഷത്തെ നിറവിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. ഏഴുപതിറ്റാണ്ട് എങ്ങിനെ പ്രവര്‍ത്തിച്ചുവെന്ന ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‌ലിംലീഗ് എന്ന മഹിതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തിയും അനിവാര്യതയും രാജ്യത്തിനു കൂടുതല്‍ ബോധ്യപ്പെടും. ന്യൂനപക്ഷ, പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ ദിശാബോധം നല്‍കുകയും രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും മതമൈത്രിയും കാത്തുസൂക്ഷിച്ചുമാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിംലീഗ് സ്ഥാപിതമായ മാര്‍ച്ച് പത്ത് ഇന്ത്യയുടെ ന്യൂനപക്ഷമന്നേറ്റത്തിനു ദിശാപരമായ നാന്ദികുറിച്ച ദിനമായി എന്നും ഓര്‍ക്കപ്പെടും. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്‌ലിംലീഗിന്റെ ജനനം രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലാണ്. രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയില്‍ സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദീര്‍ഘദര്‍ശികളും പക്വമതികളുമായ നേതാക്കള്‍ രൂപം കൊടുത്ത മാതൃകാപരമായ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയില്‍ നിര്‍വഹിക്കുന്നത് മഹത്തായൊരു ദൗത്യമാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം സീതിസാഹിബുമടങ്ങുന്ന ഉന്നത നേതൃ നിരക്കു കീഴില്‍ അണിനിരന്ന സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വന്തം നേട്ടങ്ങളേക്കാളുപരി രാജ്യത്തിന്റെ മതേതര സങ്കല്‍പം കാത്തുസൂക്ഷിക്കുക എന്ന ചരിത്ര ദൗത്യം കൂടിയാണ് നിറവേറ്റിയത്.
മുസ്‌ലിംലീഗിന്റെ പിറവി പലരെയും അലോസരപ്പെടുത്തിയിരുന്നു. രൂപീകരണം തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ നിരവധിയാണ്. 1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവര്‍ണേഴ്‌സ് ബംഗ്ലാവില്‍ ഖാഇദേമില്ലത്തിനെ കാണാന്‍ വന്ന ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു മുന്നോട്ടുവെച്ചത് ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കരുതെന്നായിരുന്നു. ഇതുകേട്ട ഖാഇദേമില്ലത്ത് പറഞ്ഞവാക്കുകള്‍ പ്രൗഢമായിരുന്നു. ഇതനുസരിക്കാന്‍ എനിക്കു കഴിയില്ല. മുസ്‌ലിംലീഗുമായി മുന്നോട്ടു പോകും. പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പുരോഗതിയാണ് മുസ്‌ലിംലീഗ് ലക്ഷ്യമാക്കുന്നത്. ഖാഇദെമില്ലത്തിന്റെ വാക്കുകളില്‍ മൗണ്ട്ബാറ്റണ്‍ പ്രഭു മറുത്തൊന്നും പറയാന്‍ കഴിയാതെ മടങ്ങിപോകുകയായിരുന്നു.
രാജാജിഹാളില്‍ നിന്നുയര്‍ന്ന ശബ്ദത്തിനു വലിയ പിന്തുണയാണ് അന്ന് മലബാറും മറ്റു പ്രദേശങ്ങളും നല്‍കിയത്. ദുര്‍ഘടം പിടിച്ച അന്നത്തെ കാലഘട്ടത്തില്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ ത്യാഗിവര്യരായ നേതാക്കള്‍ ഏറെ പണിപ്പെട്ടു. നിസ്വാര്‍ത്ഥരായ നേതാക്കള്‍ക്ക് പിന്നില്‍ അതിവേഗം ന്യൂനപക്ഷങ്ങള്‍ അണിനിരക്കുന്ന കാഴ്ച്ചയാണ് രാജ്യം ദര്‍ശിച്ചത്. മുസ്‌ലിംലീഗിന്റെ ഉയര്‍ച്ച പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. പക്ഷേ അവര്‍ക്ക് മുന്നില്‍ ധീരതയുടെ പര്യായമായി നേതാക്കള്‍ നിലകൊള്ളുകയും മുസ്‌ലിംലീഗ് ഈ രാജ്യത്തിന്റെ മുന്നേറ്റത്തിനു അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ആദ്യ കാലം മുതലേ രാജ്യത്തിന്റെ വിവിധ നിയമ നിര്‍മാണ സഭകളില്‍ പങ്കാളിത്തം ലഭിച്ചു. പാര്‍ലമെന്റില്‍ മുസ്‌ലിംലീഗ് അംഗങ്ങള്‍ അവതരിപ്പിച്ച ബില്ലുകള്‍ സുപ്രധാനമായി. ശരീഅത്ത് വിഷയങ്ങളിലടക്കം മുസ്‌ലിംലീഗിന്റെ നിലപാടിന് അംഗീകാരം ലഭിച്ചു. ന്യൂനപക്ഷപിന്നാക്ക ജനതയുടെ അഭിവൃദ്ധിക്ക് ഒട്ടേറെ നിയമങ്ങള്‍ നിലവില്‍ വന്നത് നിയമനിര്‍മ്മാണ സഭകളിലെ മുസ്‌ലിം ലീഗിന്റെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടിയാണ്.
ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ പ്രസ്ഥാനത്തെ കാണുന്നതെന്ന് ഓരോ തെരഞ്ഞെടുപ്പുകളും തെളിയിച്ചു. ന്യൂനപക്ഷപിന്നാക്ക ജനവിഭാഗങ്ങളുടെ ആശയും അഭിലാഷങ്ങളുമാണ് ഭരണഘടനാ നിര്‍മാണ സഭയിലും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലും ഖാഇദേമില്ലത്തിലൂടെയും മറ്റു നേതാക്കളിലൂടെയും പ്രതിഫലിച്ചത്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനതയെ അവഗണനയില്‍ നിന്നും ഒറ്റപ്പെടലില്‍നിന്നും മോചിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കാനയിക്കാന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ച കഠിന പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
മുസ്‌ലിംലീഗ് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെമ്പാടും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം മുസ്‌ലിംലീഗിന്റെ പ്രഖ്യാപിത നിലപാടാണ്. ഇത്രയേറെ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന വേറൊരു പ്രസ്ഥാനവും ഇല്ല. അതുകൊണ്ടാണ് എല്ലാവരും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംലീഗിനെ കണ്ടു പഠിക്കുകയെന്ന് എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഖാഇദെമില്ലത്ത് ഇസ്മായില്‍ സാഹിബ് മുസ്‌ലിംലീഗ് രൂപികരണ വേളയില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞ ഒന്നാണ് ജനങ്ങള്‍ക്ക് വേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത്. രാഷ്ട്രീയമെന്നത് കേവലമായപ്രവര്‍ത്തനമല്ല. മറിച്ച് സേവനവും നാടിന്റെ പുരോഗതിയും പാവപ്പെട്ടവരുടെ ഉന്നതിയുമാണെന്ന് മുസ്‌ലിംലീഗ് തിരിച്ചറിയുന്നു. മുസ്‌ലിംലീഗ് ആവിഷ്‌കരിച്ച് നടപ്പിലാക്കയ ബൈത്തുറഹ്മ പാര്‍പ്പിട പദ്ധതി അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധമാണിന്ന്. ആയിരങ്ങള്‍ക്കാണ് തലചായ്ക്കാന്‍ അഭയസ്ഥാനമൊരുക്കി കൊടുത്തത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തുക സമാഹരിച്ച് പാവപ്പെട്ടവരെ കണ്ടെത്തി ഉണ്ടാക്കികൊടുക്കുന്ന ബൈത്തുറഹ്മ പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം തന്നെയാണ്. ലോകത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരത്തില്‍ സേവനം ചെയ്യുന്നില്ല.
മുസ്‌ലിംലീഗിന്റെ എഴുപത് വര്‍ഷമെന്നത് തുറന്ന പുസ്തകമാണ്. ഇരുമ്പുമറക്കുള്ളില്‍ ഇതിന്റെ തീരുമാനങ്ങള്‍ അടച്ചുവെച്ചിട്ടില്ല. തീര്‍ത്തും സുതാര്യവും സുവ്യക്തവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ട മുസ്‌ലിംലീഗ് പിന്നിട്ട എഴുപത് വര്‍ഷങ്ങള്‍ രാജ്യത്ത് വളര്‍ത്തിയത് നന്‍മയുടെ പൂമരങ്ങളാണ്. ഫാസിസത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമന്ന് രാജ്യത്തോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളിച്ചു പറഞ്ഞ് നീണ്ട കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുസ്‌ലിംലീഗ് ആയിരുന്നു. രാജ്യത്തെ അപകടപ്പെടുത്താന്‍ വരുന്ന രാഷ്ട്രീയ ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര കക്ഷികള്‍ കൈകോര്‍ക്കണമന്ന് മുസ്‌ലിംലീഗ് പറഞ്ഞപ്പോള്‍ ചിലര്‍ പുറം തിരിഞ്ഞു നിന്നു. മുസ്‌ലിംലീഗ് നേരത്തെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇന്ന് രാജ്യം നേരില്‍ കാണുകയാണ്. ഫാസിസം അടുക്കളവരെയെത്തിയിരിക്കുന്നു. ഇന്ത്യയുടെ അന്തസ്സ് നഷ്ടപ്പെടുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മനുഷ്യജീവനു വിലയില്ലാതാകുന്നു. വര്‍ഗീയത ഇളക്കിവിട്ട് പട്ടാപ്പകലില്‍ നിഷ്ഠൂരമായി കൊലചെയ്യുന്നു. വര്‍ഗീയതയും തീവ്രാദവും രാജ്യത്തിനു ഒരിക്കലും ഭൂഷണമല്ല. ഭരിക്കുന്നവര്‍ തന്നെ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു. രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഒക്കെ ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ കൈകോര്‍ത്തേ മതിയാവൂ.
മുസ്‌ലിംലീഗ് പ്രവര്‍ത്തനം ദേശീയ തലത്തില്‍ കൂടുതല്‍ ശക്തിപ്പെട്ട് വരികയാണ്. ഉത്തരേന്ത്യയില്‍ ലഭിക്കുന്ന പിന്തുണ ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. ദേശീയ തലത്തില്‍ മതേതര ചേരിക്ക് ശക്തി പകരുകയാണ് മുസ്‌ലിംലീഗ്. രാജ്യത്തിനു വേണ്ടി ഇത്രമേല്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ സജീവ പ്രയാണങ്ങള്‍ക്കിടെ ഈ ലോകത്തോട് വിട്ടു പിരിഞ്ഞ നേതാക്കളും കര്‍മധീരരും നിരവധിയാണ്. അവരെയെല്ലാം ഇത്തരുണത്തില്‍ സ്മരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending