Connect with us

Sports

ജയമാണ് ലക്ഷ്യം, മുന്നേറ്റമാണ് പ്രതീക്ഷ

Published

on

ഷറഫുദ്ദീന്‍ ടി.കെ

കോഴിക്കോട്: ശക്തമായ മുന്നേറ്റനിരയെ അണിനിരത്തി ഐലീഗില്‍ ആദ്യജയം സ്വന്തമാക്കാനുറച്ച് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ അയല്‍ക്കാരായ ചെന്നൈ സിറ്റി എഫ്.സിയാണ് എതിരാളികള്‍. കരുത്തരായ മോഹന്‍ബഗാനെയും കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ നെറോക്ക എഫ്.സിയേയും സമനിലയില്‍തളച്ച ആതിഥേയര്‍ക്ക് ലീഗില്‍ മുന്നേറാന്‍ ഞായറാഴ്ച വിജയം അനിവാര്യമാണ്. മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ ഒരു വിദേശതാരത്തെകൂടി ഗോകുലം കൂടാരത്തിലെത്തിച്ചു. ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ ആര്‍തര്‍ കൊവാസിയാണ് ഐ ലീഗില്‍ കേരളടീമിനായി ബൂട്ട്‌കെട്ടുന്നത്. കഴിഞ്ഞദിവസം ക്ലബിനൊപ്പം ചേര്‍ന്ന താരത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ചെന്നൈയുമായുള്ള മത്സരത്തില്‍ ഐവറികോസ്റ്റ് താരത്തെ ഉള്‍പ്പെടുത്തുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം, കായികപ്രേമികള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച സ്‌ട്രൈക്കര്‍ അന്റോണിയോ ജര്‍മെയ്ന്‍ ഫോമിലേക്ക് ഉയരാത്തത് ഗോകുലം ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നു. ആദ്യ ഹോംമാച്ചില്‍ മികച്ച പ്രകടനത്തിലൂടെ കാണികളുടെ കൈയടിനേടിയ മലയാളി സ്‌ട്രൈക്കര്‍ എസ്. രാജേഷിലും മധ്യനിരതാരം അര്‍ജ്ജുന്‍ ജയരാജിലുമാണ് കേരള സംഘം പ്രതീക്ഷയര്‍പ്പിക്കുന്നത്. ടീം ഘടനയില്‍ വലിയമാറ്റങ്ങളിലെല്ലാതെയാണ് ഗോകുലം കളത്തിലിറങ്ങുകയെന്ന് കോച്ച് ബിനോ ജോര്‍ജ്ജ് പറഞ്ഞു. ചെന്നൈയ്‌ക്കെതിരെ ജയത്തോടെ വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജയവും സമനലിലുമായി നാല് പോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി നിലവില്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്താണ്. മൂന്ന് മലയാളിതാരങ്ങളാണ് സ്‌ക്വാര്‍ഡിലുള്ളത്. കഴിഞ്ഞ കേരള പ്രീമിയര്‍ലീഗില്‍ ഗോകുലത്തിനായി കളത്തിലിറങ്ങിയ മലപ്പുറം സ്വദേശി മഷ്‌റൂം ഷെരീഫ് ഇത്തവണ ചെന്നൈ നിരയിലാണ്. നാല് സ്പാനിഷ് താരങ്ങളാണ് അയല്‍ക്കാരുടെ സ്‌ക്വാര്‍ഡിലുള്ളത്. ഗോകുലത്തെ അവരുടെ ഗ്രൗണ്ടില്‍ പരാജയപ്പെടുത്തുക പ്രയാസകരമാണെന്ന് ചെന്നൈ എഫ്.സി. കോച്ച് അക്ബര്‍ നവാസ് പറഞ്ഞു. ഐലീഗിലെ കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരു സമനിലയും ഒരു വിജയവുമായി ഗോകുലത്തിനായിരുന്നു മുന്‍തൂക്കം.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending