Connect with us

Sports

ഐലീഗ് ആവേശത്തില്‍ കോഴിക്കോട്; സോക്കര്‍ ഉത്സവം നാളെ

Published

on

ഷറഫുദ്ദീന്‍ ടി.കെ

കോഴിക്കോട് കളിക്കാരെത്തി, സ്റ്റേഡിയവും ഒരുങ്ങി…. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ ഇനി ഐലീഗ് ആവേശപോരാട്ടം. നാളെ വൈകുന്നേരം അഞ്ച്മണിക്ക് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കായികപ്രേമികള്‍ കാത്തിരുന്ന മോഹന്‍ ബഗാന്‍- ഗോകുലം കേരള എഫ്.സി മത്സരം നടക്കുക. ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ സ്റ്റേഡിയം അവസാനഘട്ട മിനിക്കുപണിയിലാണ്. കാടുപിടിച്ചിരുന്ന പുല്ലുകള്‍ വെട്ടിമാറ്റി മോടികൂട്ടിയിട്ടുണ്ട്. ഇളകിയ പുല്ലുകള്‍ വെച്ചുപിടിപ്പിച്ചും ഗ്യാലറി പെയിന്റ് ചെയ്ത് സൗകര്യപ്പെടുത്തിയും സ്റ്റേഡിയത്തില്‍ വലിയമാറ്റങ്ങളാണ് നടത്തിയത്. വി.ഐ.പി പവലിയനില്‍നിന്ന് കളികാണാന്‍ പ്രയാസമുള്ളതിനാല്‍ കളിക്കാര്‍ പ്രവേശിക്കുന്ന ഭാഗത്ത് പുതിയവ ഒരുക്കി. അതിഥികള്‍ക്ക് ഇവിടെയാണ് ഇരിപ്പടം സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ തകര്‍ന്ന കസേരകള്‍മാറ്റി പുതിയവ സ്ഥാപിക്കും. ഫ്‌ളഡ്‌ലൈറ്റ് തകരാര്‍ പരിഹരിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം നട്ടുച്ചക്കായിരുന്നു ഭൂരിഭാഗം മത്സരമെങ്കില്‍ ഇത്തവണ വൈകുന്നേരം അഞ്ച്മണിക്കും 7.30നുമാണ്. ഇതിനാല്‍തന്നെ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുന്നവിധം സ്റ്റേഡിയം നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 30,000പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് കോഴിക്കോട്ടേത്. 50രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 75രൂപയുടേയും 150രൂപയുടേയും ദിവസ ടിക്കറ്റുകളുണ്ട്. സീസണ്‍ ടിക്കറ്റുകള്‍ക്ക് 300,500, 700 രൂപയാണ് ഈടാക്കുന്നത്. പത്ത് മത്സരങ്ങളാണ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകള്‍ പെടിഎം ആപ്പിലൂടെയും വെബ്‌സൈറ്റ് വഴിയും ലഭിക്കും. മത്സരദിവസം സ്റ്റേഡിയത്തില്‍നിന്നും ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാം.

മുന്‍ ചാമ്പ്യന്‍മാരായ മോഹന്‍ബഗാനെ നേരിടുന്ന കേരള ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യ കളിയില്‍ സമനിലയും രണ്ടാം മത്സരത്തില്‍ വിജയവും നേടാനായത് ഗോകുലത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു. യുവത്വത്തിനും പരിചയസമ്പത്തിനും തുല്യ പ്രാധാന്യം നല്‍കിയുള്ള ടീമാണ് ഗോകുലത്തിന്റേത്. യുഗാണ്ടന്‍ താരം മുഡ്ഡെ മൂസയാണ് ടീം ക്യാപ്റ്റന്‍. മലയാളിതാരം മുഹമ്മദ് റാഷിദാണ് വൈസ് ക്യാപ്റ്റന്‍. ഐ.എസ്.എല്ലില്‍ മുന്‍സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി തിളങ്ങിയ സ്‌െ്രെടക്കര്‍ അന്റോണിയോ ജര്‍മ്മയ്‌നാണ് ഇത്തവണ ഗോകുലത്തിന്റെ തുറുപ്പ്ചീട്ട്.

ബ്രസീലില്‍ നിന്നുള്ള ഗില്‍ഹെര്‍മെ കാസ്‌ട്രോ(മുന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം) ,ഉസ്ബക്കിസ്ഥാന്റെ എവ്ജനി കൊച്ചേവ് കൂടി ചേരുന്നതോടെ ഏതുടീമുമായി കിടപിടിക്കാവുന്ന വിദേശതാരനിരയാണ് കേരള എഫ്.സിക്കുള്ളത്. മുന്‍ ഐലീഗ് ചാമ്പ്യന്‍മാരായ സന്ദര്‍ശക ടീം ഇത്തവണ ഒട്ടേറെ മാറ്റങ്ങളോടെയാണ് ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്‍ ഐ.എസ്.എല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മെഹതാബ് ഹുസൈന്‍, ഗോകുലത്തില്‍ നിന്ന് കൂടുമാറിയ യുഗാണ്ടന്‍ സ്‌്രൈടക്കര്‍ ഹെന്‍ട്രി കിസേക്ക, കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപെന്‍ഡ തുടങ്ങി മികച്ച സംഘമാണ് ഇത്തവണ മോഹന്‍ബഗാനുള്ളത്. തിരുവനന്തപുരം സ്വദേശി ബ്രിട്ടോ മോഹന്‍ബഗാന്‍ ടീമിലെ ഏകമലയാളിസാന്നിധ്യമാണ്. പരിചയസമ്പന്നനായ ഷില്‍ട്ടണ്‍ പോളാണ് ഗോള്‍കീപ്പര്‍. ബഗാന്‍ ടീം ഇന്നലെ ദേവഗിരി കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Cricket

ഐപില്‍: പഞ്ചാബ് കിങ്‌സിന് ഡല്‍ഹിക്കെതിരെ നാലു വിക്കറ്റ് ജയം

ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി

Published

on

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. പഞ്ചാബ് കിംഗ്‌സിനെതിരൊയ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് അടിയറവ് പറഞ്ഞത്. 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കാന്‍ പഞ്ചാബ് കിംഗ്‌സിന് സാധിച്ചു.

ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി. 47 പന്തിൽ ആറു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് ഐപിഎൽ 17ാം പതിപ്പിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്. അവസാന ഓവറുകളിൽ ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സ്റ്റൺ കത്തികയറിയതോടെ പഞ്ചാബ് വിജയമുറപ്പിച്ചു. 21 പന്തിൽ 38 റൺസാണ് താരം നേടിയത്. സിക്‌സർ പറത്തിയാണ് വിജയറൺ നേടിയത്. ഡൽഹി നിരയിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

Continue Reading

Trending