Connect with us

Culture

ഹ്യൂം സവാരി; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

Published

on

മുംബൈ: ഇയാന്‍ ഹ്യും മുംബൈയിലും ബ്ലാസ്റ്റ് ചെയ്തു. ഇരുപത്തി നാലാം മിനുട്ടില്‍ സ്വന്തമാക്കിയ ഹ്യൂമേട്ടന്‍ ഗോളില്‍ മുംബൈ എഫ്.സിയെ അവരുടെ മൈതാനത്ത് മുക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ആവേശകരമായ പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രി കിക്കാണ് ഹ്യൂം ഉപയോഗപ്പെടുത്തിയത്. പെനാല്‍ട്ടി ബോക്‌സിന് അരികില്‍ നിന്നും ലഭിച്ച കിക്ക് വളരെ പെട്ടെന്ന് ജിങ്കാന്‍ ഹ്യൂമിന് കൈമാറി. മുംബൈ താരങ്ങള്‍ ഓഫ് സൈഡ് കെണിയാണെന്ന് കരുതിയെങ്കിലും ഹ്യും ഗോള്‍ക്കീപ്പറെ പരാജിതനാക്കി. മുംബൈക്കാര്‍ പ്രതികരിച്ചെങ്കിലും റഫറി വഴങ്ങിയില്ല.
ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനു 10 മത്സരങ്ങളില്‍ നിന്നും 14 പോയിന്റായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തക്കു മുന്നേറാനും കഴിഞ്ഞു. മുംബൈ സിറ്റി എഫ്.സിയാണ് അഞ്ചാം സ്ഥാനത്ത്. ബോള്‍ പൊസിഷനില്‍ 51 ശതമാനത്തോടെ മുംബൈയാണ് മുന്നില്‍. മുംബൈ ആറ് ഷോട്ടുകള്‍ ഓണ്‍ ടാര്‍ജറ്റില്‍ കുറിച്ചു. ബ്ലാസറ്റേഴ്‌സ് നാലും. മുംബൈയ്ക്ക് എട്ട് കോര്‍ണറുകള്‍ ലഭിച്ചപ്പോല്‍ ബ്ലാസറ്റേഴ്‌സിനു ആകെ രണ്ട് കോര്‍ണറുകളാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും രണ്ട് മാറ്റങ്ങള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വരുത്തി. ദിമിതാര്‍ ബെര്‍ബറ്റോവിനു പകരം മാര്‍ക്ക് സിഫിനിയോസും സിയാന്‍ ഹങ്കലിനു പകരം മിലന്‍ സിംഗും എത്തി. മുംൈബ സിറ്റി എഫ്.സി ഒരു മാറ്റം വരുത്തി.പരുക്ക് കാരണം രാജു ഗെയ്ക്ക്‌വാദിനു പകരം ദാവീന്ദര്‍ സിംഗ് എത്തി.


മാര്‍ക്ക് സിഫിനിയോസിന്റെ മിന്നല്‍ ആക്രമണത്തോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനു തുടക്കം കുറിച്ചു. 12 ാം മിനിറ്റില്‍സിഫിനിയോസ് ബോക്‌സിനകത്തു ഒരുക്കികൊടുത്ത അവസരം സ്വീകരിച്ച ജാക്കി ചാന്ദിന്റെ ദുര്‍ബലമായ ഷോട്ട് മുംബൈ ഗോളി കരങ്ങളിലൊതുക്കി. 16 ാം മിനിറ്റില്‍ ബല്‍വന്തിന്റെ ഡൈവിങ് ഹെഡ്ഡര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖത്ത് അപകടം ഒരുക്കി. അടുത്ത മിനിറ്റില്‍ ജേഴ്‌സണ്‍ വിയേരയിലൂടെ വന്ന അപകടമൂഹൂര്‍ത്തം ക്രോസ് ബാറിനു മുകളിലൂടെയും അകന്നു. ബ്ലാസറ്റേഴ്‌സ് കാത്തു നിന്ന ഗോള്‍ 24 ാം മിനിറ്റില്‍ വന്നു. മാര്‍ക്ക് സിഫിനിയോസിനെതിരെ ജേഴ്‌സണ്‍ വിയേര നടത്തിയ ഫൗളിനെ തുടര്‍ന്നു കിട്ടിയ ഫൗള്‍ കിക്ക് അതിവേഗം കറേജ് പെക്കൂസണ്‍ എടുത്തു. ത്രൂ ബോളില്‍ പന്തുമായി ഇയാന്‍ ഹ്യം മുംബൈ ബോക്‌സിലേക്കു കുതിച്ചെത്തുമ്പോള്‍ കളിക്കാര്‍ അന്തം വി്ട്ടു നില്‍ക്കുയായിരുന്നു. മുംബൈ ഗോളിയും സ്ഥാനം തെറ്റി നില്‍ക്കവെ ബോക്‌സിനകത്തു കയറിയ ഇയാന്‍ഹ്യൂം അനായാസമായി ഗോള്‍ വലയത്തിലേക്കു നിറയൊഴിച്ചു (10). ഗോളിനെതിരെ മുംബൈ കളിക്കാര്‍ വാദിച്ചുനോക്കിയെങ്കിലും റഫറി പ്രഞ്ജല്‍ ബാനര്‍ജി തള്ളിക്കളഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് ഗോള്‍ വേട്ട നടത്തിയ ഹ്യൂമിന്റെ നാലാമത്തെ ഗോളാണിത്.
ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ മുംബൈ സമനില ഗോളിനു സമ്മര്ദ്ദം ശക്തമാക്കി. 40-ാം മിനിറ്റില്‍ തിയാഗോ സാന്റോസിന്റെ ശ്രമത്തിനു ബ്ലാസറ്റേഴ്‌സ് ഗോളി സുഭാഷിഷ് റോയ് ചൗധരി വിലങ്ങ് തടിയായി. ഇഞ്ചുറി ടൈമില്‍ ഗോള്‍ കിക്ക് എടുക്കാന്‍ വൈകിയതിനു സുഭാഷിഷിനു മഞ്ഞക്കാര്‍ഡും കിട്ടി. ആദ്യപകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 51 ശതമാനം മുന്‍തൂക്കം നേടിയിരുന്നു.എന്നാല്‍ മുംബൈയ്ക്ക് നാല് കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചത് ഒരു കോര്‍ണര്‍ മാത്രം .
രണ്ടാം പകുതിയില്‍ സിഫിനിയോസിനു പകരം സി.കെ. വിനീതും റിനോ ആന്റോയ്ക്കു പകരം പെസിച്ചും വന്നു. നാല് മത്സരങ്ങള്‍ക്കുശേഷമാണ് വിനീത് കളിക്കാനിറങ്ങിയത്. മുംബൈ ഗോള്‍ മടക്കാന്‍ തിരമാലപോലെ ആഞ്ഞടിക്കുകയായിരുന്നു . ബ്ലാസറ്റേഴ്‌സിന്റെ സംഘടിത ആക്രമണം വന്നില്ല. 63ാം മിനിറ്റില്‍ കറേജ് പെക്കൂസന്റെ സോളോ അറ്റോക്ക് അലക്ഷ്യമായി ഗോള്‍ പോസ്റ്റിനു മുകളിലൂടെ അകന്നു. മിറാജുദ്ദീന്‍ വാഡുവിന്റെ മാര്‍്ക്കിങ്ങില്‍ വിനീതിനു മുന്നേറാന്‍ ഒരു അവസരവും ലഭിച്ചില്ല. 77ാം മിനിറ്റില്‍ മുംബൈയുടെ വലത്തെ പാര്‍ശ്വത്തില്‍ ബോക്‌സിനടുത്ത് ബ്ലാസറ്റേഴ്‌സിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത പെസിച്ചിന്റെ ഗ്രൗണ്ട് ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു.
79ാം മിനിറ്റില്‍ മുംബൈയുടെ പെനാല്‍ട്ടി ബോക്‌സിനു തൊട്ടു മുന്നില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ഇയാന്‍ ഹ്യൂമിന്റെ ഗ്രൗണ്ട് ഷോട്ട് മുംബൈയുടെ മനുഷ്യ മതില്‍ തുളച്ചുഅകത്തുകയറി. എന്നാല്‍ ചാടി വീണ മുംബൈ ഗോളി അമരീന്ദര്‍ നിലത്തുവീണു രക്ഷപ്പെടുത്തി.
ത്രില്‍ നിറഞ്ഞ മത്സരം ഇഞ്ചുറി ടൈമിലേക്കു നീങ്ങിയതോടെ പിരിമുറുക്കം കൂടി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ സഞ്ജു പ്രധാന്റെ ക്രോസില്‍ റാഫ ജോര്‍ഡയുടെ ആദ്യ ശ്രമം ബ്ലാസറ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ തട്ടി മടങ്ങി. എന്നാല്‍ തുടര്‍ന്നു ലിയോ കോസ്റ്റയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നു. ഇതോടെ കേരള ബ്ലാസറ്റഴേ്‌സ്ിനു ശ്വസം കിട്ടി. വൈകാതെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ വിജയം അറിയിച്ചുകൊണ്ട് അവസാന വിസിലും മുുഴങ്ങി.
കേരള ബ്ലാസറ്റേഴ്‌സ് ഇനി 17നു അടുത്ത എവേ മത്സരത്തില്‍ ജാംഷെഡ്പൂരിനെയും മുംബൈ സിറ്റി എഫ്.സി 18 നു ഹോം മത്സരത്തില്‍ ബെംഗഌരുവിനെയും നേരിടും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending