Connect with us

Culture

ലോകകപ്പില്‍ സുപ്പര്‍ താരങ്ങള്‍ ഉണ്ടാവില്ല: ഞെട്ടിക്കുന്ന തീരുമാനവുമായി അര്‍ജന്റീന പരിശീലകന്‍സാംപോളി

Published

on

ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത തീരുമാനങ്ങളുമായി അര്‍ജന്റീന ദേശീയ ടീം പരിശീലകന്‍ ജോര്‍ജ് സാംപോളി. ഇതുവരെ രാജ്യത്തിനായി വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാകാവാത്ത സൂപ്പര്‍താരങ്ങള്‍ക്ക് തന്റെ ടീമിലുണ്ടാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിപ്പ് നല്‍കി. ഇതിന്റെ ഭാഗമെന്നോളം പൗളോ ഡിബാലയും മൗറോ ഇക്കാര്‍ഡിയേയും ലോകകപ്പിനുമുന്നോടിയായിയുള്ള ഇറ്റലിക്കെതിരായ സൗഹൃദ മത്സരങ്ങളില്‍ നിന്നും ഇരുവരേയും ഒഴിവാക്കി. ഇവര്‍ക്കു പകരമായി ബോക്ക ജൂനിയേഴ്‌സ് താരമായ ക്രിസ്റ്റ്യന്‍ പാവോണ്‍, റേസിങ് ക്ലബ് താരമായ ലൗറ്റാറ മാര്‍ട്ടിനെസിനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

നായകന്‍ മെസ്സിയുടെ പിന്‍മുറക്കാരാനായാണ് ഡിബാലയെ വിശേഷിപ്പിക്കുന്നത്. ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് ടീമിന്റെ മധ്യനിരയിലെ കുന്തമുനയാണ് ഡിബാല. ക്ലബ് തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും രാജ്യത്തിനായി വേണ്ടത്രമികവ് പുറത്തെടുക്കാന്‍ താരത്തിന് ഇതുവരെയായിട്ടില്ല. മറ്റൊരു ഇറ്റാലിന്‍ ടീമായ ഇറ്റര്‍മിലാന്റെ നായകനാണ് മൗറോ ഇക്കാര്‍ഡി.നടപ്പു സീസണില്‍ ലീഗില്‍ 24 മത്സരങ്ങള്‍ 22 ഗോളുകളാണ് ഇക്കാര്‍ഡി അടിച്ചു കൂടിയത്. ക്ലബ് തലത്തില്‍ മിന്നും ഫോം തുടരുന്ന ഇരുവരേയും തഴഞ്ഞ പരിശീലകന്റെ നടപടി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

അര്‍ജന്റീന ടീമിന്റെ ഇപ്പോഴത്തെ കേളി ശൈലിക്ക് ചേര്‍ന്ന താരമല്ല ഡിബാലയെന്നും, അവസരം നല്‍കിയിട്ടും ഈ ശൈലിയുമായി താരത്തിന് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും സാംപോളി ലണ്ടനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്റര്‍ മിലാനായി ഗോളുകള്‍ അടിച്ച് കൂട്ടുന്ന മൗറോ ഇക്കാര്‍ഡിക്ക് ദേശീയ ടീമിനായി ഇതുവരെ ഒരു ഗോള്‍ പോലും നേടാനായിട്ടില്ലെന്നും, ഇക്കാര്‍ഡിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവതാരങ്ങള്‍ ടീമില്‍ ഉണ്ടെന്നും പരിശീലകന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ഇവരുടേയും ലോകകപ്പ് പ്രതീക്ഷകള്‍ ആശങ്കയിലായി.

കഴിഞ്ഞവര്‍ഷം ബ്രസിലില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ലോകകപ്പ് റഷ്യയില്‍ സ്വന്തമാക്കാനുള്ള കടുത്ത ശ്രമത്തിലാണ് അര്‍ജന്റീന. ക്ലബിനായി ഒടുമിക്ക കിരീടങ്ങളും ബഹുമതികളും നേടുമ്പോഴും ദേശീയകുപ്പായത്തില്‍ ഒരു കിരീടമെന്ന സ്വപ്‌നവുമായി നടക്കുന്ന നായകനും സൂപ്പര്‍താരവുമായ ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പിയായിട്ടാണ് റഷ്യയിലേത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനാല്‍ വരുന്ന ലോകകപ്പ് മെസ്സിക്കും അര്‍ജീനക്കും ഒരുപോലെ നിര്‍ണ്ണായകമാണ്. 1986 മെക്‌സികന്‍ ലോകകപ്പിലാണ് അര്‍ജന്റീന അവസാനമായി മുത്തമിട്ടത്. ഇതിഹാസതാരം മറഡോണയുടെ മികവിലായിരുന്നു അത്. അതിനുശേഷം 1990ലും 2014ലും ഫൈനലില്‍ എത്തിയെങ്കിലും ജര്‍മ്മനിക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു അര്‍ജന്റീന.

ഇന്ന് രാത്രി നടക്കുന്ന സൗഹൃദ സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീന ഇറ്റലിയെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മല്‍സരം. ഇതിനുമുന്നോടിയായിയുള്ള വാര്‍്ത്താസമ്മേളനത്തിലാണ് സാംപോളി മനസ്സു തുറന്നത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending