Connect with us

More

തന്നെ പുറത്താക്കാന്‍ മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ കരാര്‍ നല്‍കിയെന്ന് മോദി

Published

on

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണു കിട്ടിയ അവസരം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ നാക്കുപിഴ ഉയര്‍ത്തിയാണ് മോദി പുതിയ പ്രചാരണ തന്ത്രം പുറത്തെടുക്കുന്നത്. അച്ചടക്ക നടപടി നേരിട്ട അയ്യര്‍ക്കെതിരെ പുതിയ ആരോപണവുമായി പ്രധാനമന്ത്രി ഇന്നലെ രംഗത്തെത്തി. തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ 2015ല്‍ മണി ശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ ചെന്ന് കരാര്‍ നല്‍കിയെന്നാണ് മോദിയുടെ അവകാശവാദം. ഉത്തര ഗുജറാത്തിലെ ചെറു പട്ടണമായ ബാണസ്‌കന്തയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ ആരോപണം.

ഞാന്‍ പ്രധാനമന്ത്രിയായ ശേഷം, 2015ല്‍ ഈ മനുഷ്യന്‍(മണി ശങ്കര്‍ അയ്യര്‍) പാകിസ്താനില്‍ എത്തി ഏതാനും പേരുമായി കൂടിക്കാഴ്ച നടത്തി. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. ഈ കൂടിക്കാഴ്ചയില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയാലല്ലാതെ ഇന്ത്യാ-പാകിസ്താന്‍ ബന്ധത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു- മോദി ആരോപിച്ചു.

രസ്‌തേ സേ ഹതന എന്ന വാക്കിന്റെ അര്‍ത്ഥം ചിലര്‍ എനിക്കു പറഞ്ഞു തന്നു. നിങ്ങള്‍ പാകിസ്താനില്‍ പോയത് കരാര്‍ കൊടുക്കാനാണ്. നിങ്ങള്‍ക്ക് മോദിയെ കൊല്ലാന്‍ കരാര്‍ നല്‍കേണ്ടിയിരുന്നു. ഇത്തരം അധ്യായങ്ങള്‍ ഒതുക്കിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് ഒരു നടപടിയും സ്വീകരിക്കില്ലെന്നും മോദി കുറ്റപ്പെടുത്തി.

മൂന്നു വര്‍ഷം മുമ്പാണ് ഈ സംഭാഷണം നടന്നത്. എന്നാല്‍ കോണ്‍ഗ്രസ് അതിനെ ഒതുക്കിത്തീര്‍ത്തു. മൂന്നു വര്‍ഷമായിട്ടും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്. ഈ രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യ രീതിയിലൂടെ അവരുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു എന്നതോ- മോദി പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തന്നെ ദൈവം സംരക്ഷിക്കുമെന്നും പറഞ്ഞാണ് മോദി വേദി വിട്ടത്.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending