Connect with us

Culture

അവസാന നിമിഷത്തില്‍ പരാജിതരായി ഇന്ത്യ

Published

on

ഇന്ത്യന്‍ ഫുട്‌ബോളിന് അവസാന മിനുട്ടില്‍ കാലിടറി. ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ ബഹറൈനോട് ഇന്ത്യ അവസാന നിമിഷ പെനാല്‍ട്ടിയില്‍ തോറ്റു. 90 മിനുട്ട് വരെ ഗോള്‍രഹിതമായി പൊരുതിയ ഇന്ത്യ അവസാന മിനുട്ടിലെ കോര്‍ണര്‍ കിക്കിലാണ് പെനാല്‍ട്ടി വഴങ്ങിയത്. ടീമിനെ നയിച്ച പ്രണോയി ഹല്‍ദാര്‍ ബോക്‌സില്‍ വരുത്തിയ പിഴവില്‍ ജമാല്‍ റഷീദാണ് നിര്‍ണായക ഗോള്‍ നേടിയത്. ഇതോടെ ബഹറൈന്‍ രണ്ടാം റൗണ്ടിലെത്തി. ഏഷ്യാകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് അവസരമുണ്ടായിരുന്നു. ഇരുപകുതികളിലായി ബഹറൈന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇന്ത്യ പിടികൊടുത്തിരുന്നില്ല. രണ്ടാം പകുതിയില്‍ ഭാഗ്യവും ഇന്ത്യയുടെ തുണക്കെത്തി.ആവേശകരമായിരുന്നു ആദ്യ പകുതി. മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ഇന്ത്യക്ക് പിന്‍നിരയിലെ കരുത്തനായ പോരാളി അനസ് എടത്തൊടികയെ നഷ്ടമായിരുന്നു. പരുക്ക് കാരണം അനസ് മടങ്ങിയപ്പോള്‍ പകരം വന്നത് സലാം രഞ്ജന്‍ സിംഗായിരുന്നു. ഇന്ത്യന്‍ ടീമില്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വരുത്തിയ ഏക മാറ്റം മധ്യനിരക്കാരന്‍ അനിരുദ്ധ് ഥാപ്പക്ക് പകരം റൗളിംഗ് ബോര്‍ജസിനെ കൊണ്ടുവന്നതായിരുന്നു.
ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങള്‍ ഇന്ത്യന്‍ വഴിക്ക് വന്നില്ല. പക്ഷേ പിന്‍നിരയില്‍ സന്ദേശ് ജിങ്കാനും സംഘവും ജാഗരൂഗരായിരുന്നു. ബഹറൈന്‍ മുന്‍നിരക്കാര്‍ കുതറി വന്ന സമയത്തെല്ലാം പ്രതിരോധവും ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീതും അവസരത്തിനൊത്തുയര്‍ന്നു. സുനില്‍ ഛേത്രിയുടെ ആദ്യ മുന്നേറ്റം പതിമൂന്നാം മിനുട്ടിലായിരുന്നു. പക്ഷേ ഉദാത്തയുടെ ക്രോസ് സ്വീകരിക്കാന്‍ ഛേത്രി വൈകി. ആദ്യ പകുതിയില്‍ ഗോളുകള്‍ പിറന്നില്ല. ഇതേ സമയത്ത് അല്‍ ഐനില്‍ ഗ്രൂപ്പില്‍ യു.എ.ഇ-തായ് ലാന്‍ഡ് പോരാട്ടമുണ്ടായിരുന്നു. ഇന്ത്യക്ക് ഈ മല്‍സരഫലവും നിര്‍ണായകമായിരുന്നു. തുടക്കത്#ില്‍ യു.എ.ഇ ലീഡ് നേടിയെങ്കിലും തായ് ലാന്‍ഡ് അവസാന സമയത്ത് തിരിച്ചുവന്നു. അവിടെയും ഒന്നാം പകുതി 1-1 സമനിലയിലായിരുന്നു.രണ്ടാംപകുതിയില്‍ ജെജെ ഇന്ത്യക്കായി ഇറങ്ങി. ആക്രമണത്തിന് വേഗതയും കൈവന്നു. ജെജെയുടെ ക്രോസില്‍ ഉദാത്ത ഓടിക്കയറിയപ്പോള്‍ ബഹറൈന്‍ ഡിഫന്‍സ് പതറി. ഉദാത്തയെ ബഹറൈന്‍ ഡിഫന്‍സ് വീഴ്ത്തിയപ്പോള്‍ ഇന്ത്യക്ക് ഫ്രീകിക്ക്. പക്ഷേ ഛേത്രിയുടെ ഷോട്ട് പുറത്തേക്കായിരുന്നു. പിറകെ ഇന്ത്യ ഭാഗ്യത്തിന് രക്ഷപ്പെട്ടു. കോര്‍ണര്‍കിക്കില്‍ നിന്നും ലഭിച്ച പന്ത് മഹറൂഫ് ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. അവസാനത്തില്‍ ബഹറൈന്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തി. അതേ സമയം ഇന്ത്യന്‍ ഫുട്‌ബോള്‍ അടിമുടി മാറിയിരിക്കുന്നതായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ നയിക്കുന്ന ദത്തോ വിന്‍ഡ്‌സര്‍ ജോണ്‍. കഴിഞ്ഞ ദശാബ്ദ കാലത്തിനിടയില്‍ ഏറ്റവും വലിയ മാറ്റങ്ങള്‍ വന്ന ഫുട്‌ബോള്‍ രാജ്യമാണ് ഇന്ത്യയെന്ന് എ.എഫ്.സി സെക്രട്ടറി ജനറല്‍ പറയുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ച രണ്ട് മല്‍സരങ്ങളും അദ്ദേഹം കണ്ടിരുന്നു. തായ്‌ലാന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ടീം നടത്തിയത്. യു.എ.ഇക്കെതിരായ മല്‍സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ടീമിന്റെ ആക്രമണ വീര്യത്തിന് നൂറില്‍ നൂറ് മാര്‍ക്ക് അദ്ദേഹം നല്‍കുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം ചിലര്‍ക്ക് അതിശയം നല്‍കുന്നുവെങ്കില്‍ ഏ.എഫ്.സിക്ക് ഇന്ത്യന്‍ മികവ് നേരത്തെ അറിയാമായിരുന്ന കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുനില്‍ ഛേത്രിയെ പോലുള്ള വരെ ഇന്ത്യന്‍ യുവത്വം മാതൃകയാക്കണം. ലോകത്തെ മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളാണ് അദ്ദേഹമെന്നും വിന്‍ഡ്‌സര്‍ പറഞ്ഞു.
ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ ഇന്ന് ഗ്രൂപ്പ് ബി പ്രി ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമാവും. ആദ്യ രണ്ട് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ജോര്‍ദ്ദന്‍ ഇതിനകം പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത്് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് കളികളില്‍ നിന്നും മൂന്ന് പോയിന്റ് നേടിയ ഓസ്‌ട്രേലിയക്കാരാണ് രണ്ടാം സ്ഥാനത്ത്. ഓരോ പോയിന്റ് വീതം നേടിയ സിറിയ, ഫലസ്തീന്‍ എന്നിവര്‍ക്കും സാധ്യതകള്‍ ശേഷിക്കുന്നു. ജോര്‍ദ്ദാന് മുന്നില്‍ വരുന്നത് ഫലസ്തീന്‍. ഇത് വരെയുള്ള മല്‍സരങ്ങളില്‍ ഫലസ്തീന് കാര്യമായ കരുത്ത്് പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്ക്് സാധ്യതകള്‍ കുറവാണ്. പക്ഷേ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കാരെ വെല്ലുവിളിക്കാന്‍ സിറിയക്കാവും. ഈ മല്‍സരത്തിനാണ് പ്രസക്തി. ഓസ്‌ട്രേലിയക്കാര്‍ക്ക് സമനില മതി. പക്ഷേ കഴിഞ്ഞ് രണ്ട് കളികളിലും കരുത്തരായി കളിക്കാന്‍ അവര്‍ക്കായിട്ടില്ല എന്ന സത്യമാണ് സിറിയക്ക്് പ്രതീക്ഷ.
ഞായറാഴ്ച്ച വൈകി നടന്ന മല്‍സരങ്ങളില്‍ ജപ്പാന്‍ ഒരു ഗോളിന് ഒമാനെയും ഉസ്‌ബെക്കിസ്താന്‍ നാല് ഗോളിന് തുര്‍ക്ക്‌മെനിസ്താനെയും തകര്‍ത്തിരുന്നു. ഇതോടെ ഗ്രൂപ്പ് എഫില്‍ നിന്നും പ്രീ ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമായിരിക്കുന്നു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending