Connect with us

More

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ആദ്യ ഏകദിന പരമ്പര

Published

on

പോര്‍ട്ട് എലിസബത്ത്: ഇന്ത്യ ചരിത്രമെഴുതി. അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 274 റണ്‍സ് നേടിയപ്പോല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചെറുത്തുനില്‍ക്കാന്‍ ഹാഷിം അംല മാത്രമേ ഉണ്ടായിരുന്നുള്ളു. 73 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 201 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി.

ഗംഭീര തുടക്കം ലഭിച്ചിട്ടും ലുങ്കി എന്‍ഗിടിക്ക് നാല് വിക്കറ്റ് സമ്മാനിച്ച ഇന്ത്യന്‍ മധ്യനിര അവസാനത്തില്‍ നിരാശപ്പെടുത്തിയിരുന്നു. ഏഴ് വിക്കറ്റിന് 274 റണ്‍സായിരുന്നു ഇന്ത്യന്‍ സമ്പാദ്യം. തട്ടുതകര്‍പ്പന്‍ ഷോട്ടുകളുമായി കളം വാഴേണ്ട അവസാന പത്ത് ഓവറില്‍ ഇന്ത്യ നേടിയത് 55 റണ്‍സായിരുന്നു. 115 റണ്‍സുമായി പരമ്പരയില്‍ ഇതാദ്യമായി ബാറ്റിംഗ് അറിയാമെന്ന് തെളിയിച്ച രോഹിത് ശര്‍മയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ കാതല്‍. പക്ഷേ സെഞ്ച്വറി പ്രകടനത്തിനിടെ രണ്ട് പേരേ റണ്ണൗട്ടാക്കുന്നതിലും രോഹിത് മികവ് കാട്ടി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന നായകന്‍ വിരാത് കോലി 36 ല്‍ നില്‍ക്കുമ്പോള്‍ കോലിയുടെ വിളി രോഹിത് കേട്ടില്ല. അജിങ്ക്യ രഹാനെയും രോഹിതിന്റെ ആലസ്യത്തില്‍ പുറത്തായി. ഉറച്ച സിംഗിള്‍ നേടാന്‍ അവസരമുണ്ടായിട്ടും രോഹിത് ആദ്യം റണ്‍ വിളിച്ച് പിന്നെ പിന്മാറി. രഹാനെ തിരിച്ച് ക്രീസിലെത്തുമ്പേഴേക്കും വിക്കറ്റ് തെറിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല. ശിഖര്‍ ധവാനും രോഹിതും തന്നെ തുടങ്ങി.

48 റണ്‍സ് സ്‌ക്കോര്‍ബോര്‍ഡിലുള്ളപ്പോള്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ധവാന്‍ ഫെലുകാവായോക്ക് പിടികൊടുത്തു. റബാദയായിരുന്നു ബൗളര്‍. രോഹിതും കോലിയും തമ്മിലുള്ള സഖ്യം അതിവേഗത്തില്‍ റണ്‍സ് നേടി. 153 വരെയെത്തി ഈ സഖ്യം. രോഹിത് നല്ല ഫോമിലായിരുന്നു. ആദ്യ നാല് മല്‍സരങ്ങളിലെയും ദയനീയത മറന്ന് ഉഗ്രന്‍ ഷോട്ടുകളുമായി അദ്ദേഹം ബാറ്റിംഗ് സ്‌കില്‍ തെളിയിച്ചു. പക്ഷോ കോലിയുടെ റണ്ണൗട്ടും തുടര്‍ന്ന് രഹാനെ പുറത്തായതും രോഹിതിനെ ബാധിച്ചു. റണ്‍നിരക്ക് കുറഞ്ഞു. ശ്രേയാസ് അയ്യര്‍ക്കൊപ്പം സെഞ്ച്വറി നേടിയ ശേഷം സ്‌ക്കോറിംഗ് ഉയര്‍ത്താനുളള സമയത്ത് മുംബൈക്കാരന്‍ പുറത്തായി. എന്‍ഗിടിയുടെ രണ്ടാം വരവിലെ ആദ്യ വിക്കറ്റായിരുന്നു ഇത്. 115 റണ്‍സാണ് രോഹിത് നേടിയത്. അടുത്ത പന്തില്‍ പൂജ്യനായി ഹാര്‍ദിക് പാണ്ഡ്യയും മടങ്ങിയപ്പോള്‍ എന്‍ഗിടി ഹാട്രിക് വക്കത്തായി. പക്ഷേ ധോണി പിടികൊടുത്തില്ല. കരുത്ത് തെളിയിക്കാനും ടീമിലെ സ്ഥാനം ഉറപ്പിക്കാനും അവസരമുണ്ടായിരുന്ന അയ്യര്‍ പിറകെ 30 റണ്‍സുമായി മടങ്ങി. ധോണിക്കും പന്തിനെ പറത്താനായില്ല. 19 റണ്‍സ് നേടിയ ഭൂവനേശ്വര്‍ കുമാര്‍ മാത്രമായിരുന്നു അവസാനമുണ്ടായിരുന്നത്. എന്‍ഗിടി 51 റണ്‍സിനാണ് നാല് വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിംഗില്‍ നല്ല തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കക്ക്. നായകന്‍ ഐദന്‍ മാര്‍ക്ക് റാമും ഹാഷിം അംലയും ആക്രമണത്തിന് മുതിരാതെ പതുക്കെയാണ് തുടങ്ങിയത്. ഓപ്പണിംഗ് സഖ്യം 52 റണ്‍സ് വരെ പോയി. ജസ്പ്രീത് ബുംറയുടെ വേഗതയില്‍ കോലിക്ക് ക്യാച്ച് നല്‍കി നായകന്‍ മടങ്ങിയതോടെ ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചുവന്നു. അപകടകാരികളായ ജെ.പി ഡുമിനിയെയും എബി ഡി വില്ലിയേഴ്‌സിനെയും ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. നാലാം ഏകദിനത്തില്‍ അടിച്ചുതകര്‍ത്ത ഡേവിഡ് മില്ലര്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും പായിച്ചു. യൂസവേന്ദ്ര ചാഹലിനെ പക്ഷേ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട് പുറത്തായി. തുടര്‍ന്നാണ് അംലയും വിക്കറ്റ് കീപ്പറും ക്ലാസനും ഒരുമിച്ചത്. ഇരുവരും സ്‌ക്കോര്‍ ഉയര്‍ത്തി. പരമ്പരയില്‍ ആദ്യമായി അംല അര്‍ധശതകം പിന്നിട്ടു. പിറകെ അദ്ദേഹം ഹാര്‍ദിക്കിന്റെ സൂപ്പര്‍ ത്രോയി റണ്ണൗട്ടായി.

Education

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ ഏപ്രിൽ 26 വരെ

Published

on

. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17മുതൽ ഏപ്രിൽ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in. https://pareekshabhavan.kerala.gov.in ലഭ്യമാണ്.

. ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി: 03.06.2024

. പരീക്ഷ ജൂൺ 22,23 തിയ്യതികളിൽ

. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 ഏപ്രിൽ 26 വെള്ളി

Continue Reading

kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു

Published

on

വീട്ടിലേക്കുള്ള വഴിയില്‍ സിപിഎം കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഐഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Continue Reading

kerala

‘സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഗുണനിലവാര പരിശോധന വേണ്ടെന്ന് വച്ചത് നിരുത്തരവാദപരം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിന്റെ പ്രസക്തഭാഗം

പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതു കൊണ്ട് മാത്രം വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. വെങ്ങാനൂര്‍ ഉച്ചക്കട എല്‍പി സ്‌കൂളിലും, കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലും കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിലും ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂളിലും നെയ്യാറ്റിന്‍കര തത്തിയൂര്‍ പി.വി. യുപിഎസിലും ഉച്ചഭക്ഷണത്തില്‍ നിന്നു ഭക്ഷ്യ വിഷബാധയേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലും ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന വേണ്ടെന്ന തീരുമാനം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ് .

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സേഫ് ഫുഡ് ആന്റ് ഹെല്‍ത്ത് ഡയറ്റ്സ് ഫോര്‍ സ്‌കൂള്‍ ചില്‍ഡ്രന്‍ റെഗുലേഷന്‍-2020 മൂന്നാം വകുപ്പില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിയമം പാലിക്കേണ്ടതില്ലെന്ന തീരുമാനം അതുകൊണ്ട് തന്നെ നിയമവിരുദ്ധവുമാണ്. സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന വേണ്ടെന്ന് തീരുമാനിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യത്തിന് എന്ത് വിലയാണ് ഈ സര്‍ക്കാര്‍ കല്‍പ്പിക്കുന്നത്? നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഉത്തരവ് പിന്‍വലിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം.

Continue Reading

Trending