Connect with us

Culture

കുതിപ്പ് തുടരാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍

Published

on

പൂനെ:വിശാഖപ്പട്ടണത്തിന് ശേഷം ഇന്ന് മുതല്‍ പൂനെ… ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നിവിടെ ആരംഭിക്കുമ്പോള്‍ സമ്മര്‍ദ്ദമത്രയും ഫാഫ് ഡുപ്ലസിയുടെ ദക്ഷിണാഫ്രിക്കക്ക്. മൂന്ന് മല്‍സര പരമ്പരയിലെ സാധ്യത നിലനിര്‍ത്താന്‍ പൂനെയില്‍ എന്തെങ്കിലും ചെയ്‌തേ തീരു. പക്ഷേ അത് അത്ര എളുപ്പവുമല്ല. വിശാഖപ്പട്ടണത്ത് ഇന്ത്യന്‍ സ്പിന്നിലും പിന്നെ പേസിലും തകര്‍ന്നിരുന്നു സന്ദര്‍
ശകര്‍. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറിന് (7ന് 5-2 ഡിക്ലയേര്‍ഡ്) മുന്നില്‍ വിയര്‍ത്തിട്ടും 75 റണ്‍സ് വരെ അരികിലെത്താന്‍ ദക്ഷിണാഫ്രിക്കക്ക്് കഴിഞ്ഞെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അവര്‍ മുഹമ്മദ് ഷമിയുടെ പേസിലും രവിന്ദു ജഡേജയുടെ സ്പിന്നിലും തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് വ്യക്തമായ സൂചനയാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ വിരാത് കോലി പറഞ്ഞത്. പൂനെയിലെ ട്രാക്ക് വിശാഖപ്പട്ടണത്തിന് സമാനമാണെന്നാണ് സൂചന. തുടക്കത്തില്‍ പേസിനെയ.ും പിന്നെ സ്പിന്നിനെയും പിന്തുണക്കുന്ന ട്രാക്ക്.
ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന മല്‍സരത്തില്‍ പൂര്‍ണ പോയിന്റ് സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കോലി വ്യക്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം ഇന്ത്യ മൂന്ന് മല്‍സരങ്ങളിലാണ് കളിച്ചത്. രണ്ട് മല്‍സരങ്ങള്‍ വിന്‍ഡീസില്‍ വിന്‍ഡീസിനെതിരെയും പിന്നെ വിശാഖപ്പട്ടണത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും. കളിച്ച മൂന്ന് മല്‍സരങ്ങളിലും വ്യക്തമായ വിജയം നേടാനായതോട് കൂടി ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വന്നതോട് കൂടി ടീമുകള്‍ കൂടുതല്‍ പോയിന്റിനായി ശ്രമിക്കുന്നത് മല്‍സരങ്ങളെ ആവേശകരമാക്കുന്നുണ്ടെന്ന് നായകന്‍ അഭിപ്രായപ്പെട്ടു. സാധാരണ ഗതിയില്‍ മൂന്ന് മല്‍സര ടെസ്റ്റ് പരമ്പകരയാണെങ്കില്‍ ഒരു മല്‍സരം ജയിച്ചാല്‍ പിന്നെ സമനിലക്കായിട്ടാണ് ടീമുകള്‍ കളിക്കുക. ഇത് പലപ്പോഴും കളിയെ വിരസമാക്കാറുണ്ട്. എന്നാല്‍ പോയിന്റ് സമ്പ്രദായം വന്നപ്പോള്‍ എല്ലാ മല്‍സരങ്ങളിലും പൂര്‍ണ പോയിന്റ് സ്വന്തമാക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരും ആവേശത്തിലാണ്. വിജയമെന്നത് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. ഈ താല്‍പ്പര്യത്തില്‍ മല്‍സരങ്ങള്‍ ആവേശകരമാവുകയാണ്. നിലവിലെ പോയിന്റ്് സമ്പ്രദായത്തില്‍ ചെറിയ മാറ്റം വേണമെന്നതാണ് കോലിയുടെ ആവശ്യം. എവേ മല്‍സരങ്ങള്‍ക്ക്് കൂടുതല്‍ പോയിന്റ് നല്‍കണം. ഇന്ത്യയില്‍ കളിക്കുക വിദേശ ടീമുകള്‍ക്ക്് എളുപ്പമുള്ള കാര്യമല്ല. ഇതേ സാഹചര്യത്തില്‍ കളിക്കുമ്പോള്‍ മുമ്പ് ഇന്ത്യന്‍ ടീമും പതറിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വിജയം മാത്രം മുദ്രാവാക്യമായി കളിക്കുമ്പോള്‍ പ്രയാസങ്ങളില്ലെന്നും കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയെ ഒരു സാഹചര്യത്തിലും എഴുതിത്തള്ളാനാവില്ല. വിശാഖപ്പട്ടണത്തില്‍ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗില്‍ തുടക്കം തകര്‍ന്നിട്ടും അവര്‍ ശക്തരായി തിരിച്ചെത്തി. പിച്ചിനെ പേടിച്ചില്ല. ആക്രമിച്ച്് കളിക്കുന്നതാണ് ഈ സാഹചര്യങ്ങളില്‍ നല്ലത്. ഒന്നാം ടെസ്റ്റില്‍ പിച്ച് നാലാം ദിവസത്തിന്റെ അവസാന സെഷന്‍ തൊട്ടാണ് മാറാന്‍ തുടങ്ങിയത്. ഈ സാഹചര്യങ്ങളെ മനോഹരമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സീമറാണ് മുഹമ്മദ് ഷമി. അദ്ദേഹത്തോട് എങ്ങനെ പന്തെറിയണമെന്ന് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. സാഹചര്യങ്ങളെ പഠിച്ച് നന്നായി പന്തെറിയാന്‍ കഴിയുന്ന സീമറാണ് ഷമി. അനുഭവ സമ്പത്താണ് അദ്ദേഹത്തിന്റെ പ്രധാന ആയുധം. ഓപ്പണര്‍മാര്‍ തിളങ്ങിയതോടെ ബാറ്റിംഗും എളുപ്പമായി. രണ്ട് ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗാണ് രോഹിത് നടത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം പൂനെയില്‍ മികവ് പ്രകടപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഫാഫ് ഡുപ്ലസി. വിശാഖപ്പട്ടണത്ത് ആദ്യ ഇന്നിംഗ്‌സില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്താന്‍ ടീമിനായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ അവസാന ദിവസത്തെ ആദ്യ സെഷനിലാണ് തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9 മുതലാണ് മല്‍സരം.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending