Connect with us

More

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: അഭിമാന പോരാട്ടത്തില്‍ ഇന്ത്യക്ക് കിരീടം

Published

on

മലേഷ്യ: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആവേശ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്വല വിജയം.

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന്  ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ചിരവൈരികളായ പാകിസ്താനെ കീഴടക്കി നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീം ഒന്നാന്തരമൊരു ദീപാവലി സമ്മാനമാണ് രാജ്യത്തിന് നല്‍കിയത്.

രൂപീന്ദര്‍ പാല്‍ സിങ്, അഫാന്‍ യൂസുഫ്, നിക്കി തിമ്മയ്യ എന്നിവരുടെ ഗോളുകളാണ് അഭിമാനപ്പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയമൊരുക്കിയത്.

മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നശേഷം സമനില വഴങ്ങിയശേഷമാണ് ഇന്ത്യ വിജയിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ.
ഫൈനല്‍ മത്സരത്തിന്റെ പതിനെട്ടാം മിനുറ്റില്‍ രൂപീന്ദര്‍പാല്‍ സിങ്ങിന്റെ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് കിട്ടിയ രണ്ടാം പെനാല്‍റ്റി കോര്‍ണര്‍ രൂപീന്ദര്‍പാല്‍ കിടിലന്‍ ഗോളാക്കി മാറ്റുകയായിരുന്നു.

തുടര്‍ന്ന് 2-ാം മിനുറ്റില്‍ സര്‍ദാര്‍ സിങ് കൊടുത്ത ഒരു നെടുനീളന്‍ പാസ് സ്വീകരിച്ച്് അഫന്‍ യൂസഫ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. സര്‍ക്കിളിനുള്ളില്‍ നിന്നും രമണ്‍ദീപ് പിടിച്ചെടുത്ത ബോള്‍ ഏറ്റിവാങ്ങിയ യൂസഫ് അത് നന്നായി പോസ്റ്റിലേയ്ക്ക് ഡിഫല്‍ക്റ്റ് ചെയ്തു വിടുകയായിരുന്നു.

എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ മുഹമ്മദ് അലീം ബിലാലിലൂടെ പാകിസ്താന്‍ ഗോള്‍ മടക്കി. അക്രമം തുടര്‍ന്ന പാക്കിസ്താന്‍് 38-ാം മിനിറ്റില്‍ അലി ഷാനിലൂടെ ഇന്ത്യയെ ഞെട്ടിച്ച സ്‌കോര്‍ തുല്ല്യമാക്കി. ടൂര്‍ണമെന്റില്‍ അലി ഷായുടെ രണ്ടാം ഗോളായിരുന്നു അത്.

എന്നാല്‍, അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റില്‍ വിലപ്പെട്ട ഗോളുമായി എത്തിയ നിഖിന്‍ തിമ്മയ്യ ഇന്ത്യയ്ക്ക് കിരീടം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ഒരവസം നഷ്ടപ്പെടുത്തിയ തിമ്മയ്യയ്ക്ക് ഇക്കുറി ഗോളിയെ ഒന്നാന്തരമായി കളിപ്പിച്ചാണ് ബോള്‍ വലയിലേക്ക് കയറ്റിയത്.

ജസ്ജിത് നല്‍കിയ പാസ് പിടിച്ചെടുത്ത രമണ്‍ദീപാണ് നിഖിന്‍ തിമ്മയ്യക്ക് പന്ത് നല്‍കിയത്. കളിയുടെ അന്ത്യ നിമിഷത്തിലായിരുന്നു രാജ്യത്തെ മുന്നിലാക്കിയ ഈ ഗോള്‍. അതേസമയം അമ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യയെ വിറപ്പിച്ച് പാകിസ്താന് ഒരു പെനാല്‍റ്റി കോര്‍ണര്‍ നേടിയെങ്കിലും പന്ത് നിയന്ത്രിക്കാനാവാതെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. നേരത്തെ ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ടിലും ഇന്ത്യ പാകിസ്താനെ തോല്‍പിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending